Connect with us

More

ഡ്രസ്സിങ് റൂമില്‍ കലഹം: കുംബ്ലെയെ കോഹ്‌ലിക്ക് വേണ്ട; ബിസിസിഐക്കും അതൃപ്തി

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിങ് റൂമില്‍ കലഹമെന്ന് റിപ്പോര്‍ട്ട്. വിരാട് കോഹ്‌ലിയടക്കമുള്ള സീനിയര്‍ താരങ്ങള്‍ പരിശീലകന്‍ അനില്‍ കുംബ്ലെയുമായി രസത്തിലല്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത്. അനില്‍ കുംബ്ലെയുടെ കര്‍ശനമായ ശൈലിയോട് കടുത്ത അസംതൃപ്തിയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചാമ്പ്യന്‍സ് ട്രോഫിയോടെ കരാര്‍ അവസാനിക്കാനിരിക്കെയാണ് കുംബ്ലെയെ ചുറ്റിപ്പറ്റി ഊഹാപോഹങ്ങള്‍ പരക്കുന്നത്. കാലാവധി അവസാനിക്കുന്ന മുറക്ക് കുംബ്ലെയെ മാറ്റി പുതിയ പരിശീലകനെ നിയമിക്കാന്‍ ബിസിസിഐ ആലോചിക്കുന്നുവെന്നും വാര്‍ത്ത വന്നിരുന്നു. സെവാഗിനെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന വാര്‍ത്തയും ഈയിടെ പ്രചരിച്ചിരുന്നു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരെ ഇന്ത്യ ജൂണ്‍ നാലിന് ഇറങ്ങാനിരിക്കെയാണ് പരിശീലനകനെ സംബന്ധിച്ച പുതിയ വിവാദങ്ങള്‍ വരുന്നത്. കുംബ്ലെയുടെ പരിശീലന രീതിയോട് യോജിച്ചു പോകാനാവില്ലെന്ന് വിരാട് കോഹ്‌ലി സുപ്രിം കോടതി നിയമിച്ച ഇടക്കാല ഭരണസമിതിയെ അറിയിച്ചിട്ടുണ്ട്. കളിക്കാരെ കൂടി വിശ്വാസത്തിലെടുക്കുന്ന രവി ശാസ്ത്രിയുടെ പരിശീലന രീതിയോടാണ് മുതിര്‍ന്ന താരങ്ങള്‍ക്ക് താല്‍പര്യം. ന്യൂസിലന്‍ഡിനെതിരായ ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മത്സരത്തിന് ശേഷം കോഹ് ലി ഈ പ്രശ്‌നം ബിസിസിഐ ഉപദേശക സമിതി അംഗമായ സൗരവ് ഗാംഗുലിയുമായി ചര്‍ച്ച ചെയ്തതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓസ്‌ട്രേലിയക്കെതിരെ ധര്‍മശാലിയില്‍ നടന്ന ടെസ്റ്റിന് ശേഷമാണ് കുംബ്ലെയും കോഹ് ലിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. പരിക്കേറ്റ കോഹ് ലിക്ക് പകരം കുംബ്ലെയുടെ താല്‍പര്യത്തില്‍ കുല്‍ദീപ് യാദവിനെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ അവസാന നിമിഷമാണ് കോഹ് ലി ഇക്കാര്യം അറിയുന്നത്. ഇതോടെയാണ് ക്യാപ്റ്റനും കോച്ചും തമ്മിലുള്ള ബന്ധം വഷളായതെന്നറിയുന്നു.

ഐസിസിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത് വൈകിപ്പിക്കുന്നതിനെതിരെ കുംബ്ലെ രംഗത്തു വന്നതാണ് ഇന്ത്യന്‍ പരിശീലകന്‍ ബിസിസിഐക്ക് അനഭിമതനാകാന്‍ കാരണമായത്.

പുറത്തു വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അടുത്തു തന്നെ ഇന്ത്യന്‍ ടീമില്‍ ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാമെന്ന് അനുബന്ധവൃത്തങ്ങള്‍ അറിയിക്കുന്നു.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending