Connect with us

More

വിമാനയാത്രക്കാരനെ ജീവനക്കാരന്‍ കായികമായി നേരിട്ടു; ഇന്‍ഡിഗോ എയര്‍ലൈന്‍സ് വീണ്ടും വിവാദക്കുരുക്കില്‍

Published

on

ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി സിന്ധു നടത്തിയ കടുത്ത ആരോപണത്തിന് പിന്നാലെ വീണ്ടും കുരുക്കിലായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. വിമാന യാത്രക്കാരനെ ഇന്‍ഡിഗോ ജീവനക്കാരന്‍ കായികമായി നേരിടുന്ന വീഡിയോ പുറത്തായതാണ് എയര്‍ലൈന്‍സിനെ വീണ്ടും വിവാദത്തലാക്കിയത്.

കഴിഞ്ഞ ഒക്ടോബര്‍ 15ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍വച്ച് എയര്‍ലൈന്‍ ജീവനക്കാര്‍ യാത്രക്കാരനെ കയ്യേറ്റം ചെയ്യുന്ന വിഡിയോയാണ് പുറത്തുവന്നത്.

ജീവനക്കാരുമായി വാക്തര്‍ക്കത്തിലേര്‍പ്പെട്ട യാത്രക്കാരനായ രാജീവ് കത്യാലിനെ ബോര്‍ഡിങില്‍ നിന്ന് ബസിലേക്ക് കയറാന്‍ അനുവദിക്കാതിരിക്കുകയും. തുടര്‍ന്ന് ഇയാള്‍ തള്ളി കയറാന്‍ ശ്രമിച്ചപ്പോള്‍ ഗ്രൗണ്ട് ജീവനക്കാര്‍ കൈയേറ്റം ചെയ്യുന്നതുമാണ് ദൃശ്യം.


എന്നാല്‍ വിമാനയാത്രക്കാരെ കയറ്റാനുള്ള ബസ് എത്താന്‍ വൈകിയത് ചോദ്യംചെയ്തിനാണ് തന്നെ ജീവനക്കാര്‍ മര്‍ദ്ദിച്ചതെന്ന് യാത്രക്കാരനായ രാജീവ് കത്യാല്‍ പറഞ്ഞു. “രണ്ടു ജീവനക്കാര്‍ ചേര്‍ന്നു ബസില്‍നിന്നു വലിച്ചിറക്കുകയും മര്‍ദിക്കുകയുമായിരുന്നു” രാജീവ് പറഞ്ഞു. സംഭവത്തിനിടെ മറ്റൊരു യാത്രിക്കാരന്‍ പകര്‍ത്തിയ മൊബൈല്‍ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിയിരിക്കുന്നത്.

ബസില്‍ കയറാന്‍ തുടങ്ങുന്ന യാത്രക്കാരനെ ബലമായി പിടിച്ചുമാറ്റുന്നതും നിലത്തേക്ക് വെലിച്ചിടുന്നകും നിലത്ത് വീണ യാത്രക്കാരനെ ജീവനക്കാരന്‍ മര്‍ദിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.

അതേസമയം യാത്രക്കാരനെ ഗ്രൗണ്ട് സ്റ്റാഫ് കായികമായി നേരിട്ട സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസിഡന്റ് ആദിത്യ ഘോഷ് ക്ഷമാപണം നടത്തി. സംഭവത്തെക്കുറിച്ച് എയര്‍ലൈന്‍ അന്വേഷണം നടത്തിയതായും കുറ്റം ചെയ്ത ജീവനക്കാരനെതിരെ നടപടി എടുത്തതായും ഘോഷ് പറഞ്ഞു.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ് മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ് ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ് ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ് മരണം സ്ഥിരീകരിച്ചത്. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending