Connect with us

More

ഭൂഗര്‍ഭ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ താഴ്‌ന്നെന്ന് റിപ്പോര്‍ട്ട്

Published

on

അനീഷ് ചാലിയാര്‍
മലപ്പുറം: ഈ വര്‍ഷകാലത്ത് ഇടവിട്ട് മഴ ലഭിച്ചെങ്കിലും ജില്ലയില്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴുകയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസത്തെ ഭൂഗര്‍ഭ ജലവകുപ്പിന്റെ റിപ്പോര്‍ട്ടിലാണ് ജലനിരപ്പ് കൂടുതല്‍ താഴ്ന്നതായി സൂചിപ്പിക്കുന്നത്.

2016 ജൂലൈ മാസത്തെ അപേക്ഷിച്ച് ഈവര്‍ഷം ജൂലൈ മാസത്തില്‍ 23 ശതമാനം കുഴല്‍ കിണറുകളിലും ഒരു മീറ്ററിലധികം ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 10 ശതമാനം നിരീക്ഷണ കുഴല്‍ കിണറുകളില്‍ ഒന്നു മുതല്‍ രണ്ട് മീറ്റര്‍ വരെയും രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ 6.5 ശതമാനവും, മൂന്ന് ശതമാനം കുഴല്‍ കിണറുകളില്‍ 3 ശതമാനവും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. എന്നാല്‍ സാധാരണ നിരീക്ഷണ കിണറുകളില്‍ 33 ശതമാനത്തിലും ഒരു മീറ്ററില്‍ താഴെ വരെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 67 സാധരണ കിണറുകളില്‍ കഴിഞ്ഞവര്‍ഷത്തേതിന് തുല്യമാണ് ജലനിരപ്പ്. സെമി ക്രിട്ടിക്കല്‍ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന തിരൂരങ്ങാടിയിലാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ജനലനിരപ്പ് താഴ്ന്നതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇവിടെയുള്ള കുഴല്‍ കിണറില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 4 മീറ്റര്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ജില്ലയില്‍ തിരൂരങ്ങാടിക്ക് പുറമെ താനൂര്‍, കൊണ്ടോട്ടി എന്നീ ബ്ലോക്കുകളും സെമി ക്രിട്ടിക്കല്‍ ബ്ലോക്കില്‍ പെടുന്നവയാണ്. തുറന്ന കിണറുകളില്‍ ജലനിരപ്പ് കുറഞ്ഞത് കാവനൂരിലാണ്. ഇവിടെ 89 സെന്റീമീറ്റര്‍ ജലനിരപ്പ് താ്‌ഴ്ന്നത്. മലയോര മേഖലയായ കരുവാരക്കുണ്ടില്‍ കഴിഞ്ഞ ജൂലൈയില്‍ 5.5 സെന്റീമീറ്റര്‍ മാത്രമാണ് ജലനിരപ്പ് താഴ്ന്നത്.
ജില്ലയില്‍ ഭൂഗര്‍ഭജല വകുപ്പിനുള്ള 30 കുഴല്‍ കിണറുകളും, 28 കിണറുകളും കൃത്യമായ ഇടവേളകളില്‍ നിരീക്ഷിച്ചാണ് ജലനിരപ്പ് രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ വര്‍ഷം കാലവര്‍ഷത്തില്‍ ഗണ്യമായ കുറവുണ്ടായതോടെ ഈ വര്‍ഷം തുടക്കം മുതല്‍ തന്നെ കടുത്ത വരള്‍ച്ചയായിരുന്നു ജില്ല നേരിട്ടത്. ഈ വര്‍ഷവും ജൂണ്‍, ജൂലൈ മാസങ്ങളില്‍ കാര്യമായ മഴ ലഭിച്ചിരുന്നില്ല. ഇതാണ് ഭൂഗര്‍ഭ ജലനിരപ്പ് വീണ്ടും താഴാന്‍ കാരണമായത്. ആഗസ്റ്റ് മാസത്തിലെ ഭൂഗര്‍ഭ ജലനിരപ്പ് സംബന്ധിച്ച കണക്കെടുപ്പ് നടന്നുവരുന്നതേയുള്ളൂ. മലയോര- തീരദേശമുള്‍പ്പെടെ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്ത തോതില്‍ മഴ ലഭിക്കുന്നതിനാല്‍ ചിലയിടങ്ങളിലെങ്കിലും ഭൂഗര്‍ഭ ജലനിരപ്പില്‍ വര്‍ധനവുണ്ടാകേണ്ടതായിരുന്നു.
എന്നാല്‍ നിരീക്ഷണ കിണറുകളിലൊന്നിലും ജനലനിരപ്പ് ഉയരാതിരുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏറ്റവും കുടുതല്‍ ജലനിരപ്പ് താഴ്ന്ന പെരിന്തല്‍മണ്ണയിലും ജലനിരപ്പ് താഴുന്നിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു മീറ്ററോളം ജലനിരപ്പ് ഇവിടെ താഴ്ന്നിട്ടുണ്ട്. കടുത്ത വേനലില്‍ ഇവിടെ 10 മീറ്ററോളം ജലനിരപ്പ് താഴ്ന്നിരുന്നു. കഴിഞ്ഞ ജൂണില്‍ 630 മില്ലീമീറ്ററും ജൂലൈയില്‍ 394 മില്ലീമീറ്ററും മഴമാത്രമാണ് ജില്ലാ ആസ്ഥാനത്തുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ 2016 ജൂണ്‍ മുതല്‍ 2017 ഏപ്രില്‍ വരെ ആകെ ലഭിച്ചത് 1416.1 മില്ലീമീറ്റര്‍ മഴയാണ്.
സാധാരണ ഗതിയില്‍ ലഭിക്കേണ്ട മഴയുടെ 55 ശതമാനം മാത്രമേ ഇത് വരുന്നുള്ളൂ. ഈ കാലയളവില്‍ ശരാശരി ലഭിക്കേണ്ടിയിരുന്നത് 2554.7 മില്ലിമീറ്റര്‍ മഴയാണ്. സാധാരണ ലഭിക്കേണ്ട മഴയില്‍ പകുതിയോളം കുറവ് വന്നതോടെ 2016 ഒക്ടോബര്‍ മുതല്‍ ജില്ലയില്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴുന്ന പ്രവണതയാണ് കാണുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending