Connect with us

Culture

ഐ. പി.എല്‍ ലേലം ഒന്നാംദിനം: ടീമുകള്‍ സ്വന്തമാക്കിയ താരങ്ങള്‍, വിശദമായ വിവരങ്ങള്‍

Published

on

ഐ.പി. എല്‍ താരലേലം ഒന്നാം ദിനം പിന്നിടുമ്പോള്‍ തങ്ങള്‍ക്കുവേണ്ട കളിക്കാരെ ടീമിലെത്തിച്ച് വരുന്ന സീസണില്‍ കരുത്തു കാണിക്കാന്‍ ഒരുങ്ങുകയാണ് ഓരോ ടീമും. സൂപ്പര്‍ താരങ്ങളെല്ലാം വമ്പന്‍ വിലയ്ക്കാണ് ചൂടപ്പം പോലെ വിറ്റുപോയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ് മാന്‍ ക്രിസ് ഗെയിലും ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയും സ്വന്തമാക്കാന്‍ ആരും രംഗത്തെത്തിയില്ല എന്നത് ശ്രദ്ധേയമായി. ഐ.പി.എല്‍ തുടക്കം മുതല്‍ കഴിഞ്ഞ സീസണ്‍ വരെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിച്ച ആര്‍. അശ്വിനേയും മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിച്ച ഹര്‍ജനേയും ഇരു ക്ലബുകളും കൈവിട്ടതും ആരാധകരെ ഞെട്ടിച്ചു. ഹര്‍ഭജനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങിയപ്പോള്‍ 7.6 കോടിക്ക് അശ്വിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി.

മലയാളി താരം സഞ്ജു സാംസണാണ് ആദ്യദിനത്തിലെ മറ്റൊരു ഹൈലെറ്റ്. എട്ടു കോടി നല്‍കി സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുകയായിരുന്നു. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ലഭിക്കുന്ന ഏറ്റവും വലിയ വിലയെന്ന റെക്കോര്‍ഡാണിത്. ഇംഗ്ലണ്ടിന്റെ ഔള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് താരലേലത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരം. 12.5 കോടി നല്‍കി അദ്ദേഹത്തേയും രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് സ്വന്തമാക്കിയത്.

ഒരു ടീമിന് ചുരങ്ങിയത് 18 താരങ്ങളേയും പരമാവധി 25 താരങ്ങളേയും സ്വന്തമാക്കാം. കളിക്കാരെ വാങ്ങുന്നതിനായി പരമാവധി ചിലവിടാനാവുന്ന തുക 80 കോടി രൂപയാണ്. ഈ 80 കോടിയല്‍ താരങ്ങളെ നിലനിര്‍ത്താന്‍ ചെലവഴിച്ച തുക കഴിച്ച് ബാക്കിയാണ് ലേലത്തിന് വിനിയോഗിക്കാനാവുക. ഒന്നാം ദിനം ലേലം പിന്നിടുമ്പോള്‍ ഓരോ ടീമുകള്‍ സ്വന്തമാക്കിയ താരങ്ങല്‍ ആരൊക്കെയാണെന്ന് നോക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

 

ലേലത്തില്‍ വാങ്ങിയവര്‍

ഫാഫ് ഡുപ്ലേസി – 1.6 കോടി
ഹര്‍ഭജന്‍ സിങ് 2 കോടി
ഡ്വെയിന്‍ ബ്രാവോ – 6.4 കോടി
ഷെയ്ന്‍ വാട്‌സന്‍ – 4 കോടി
കേദാര്‍ ജാദവ് – 7.8 കോടി
അമ്പാട്ടി റായിഡു – 2.2 കോടി
ഇമ്രാന്‍ താഹിര്‍ 1 കോടി
കരണ്‍ ശര്‍മ – 5 കോടി

നിലനിര്‍ത്തിയ താരങ്ങള്‍:

ധോണി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ

 

ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്

 

ലേലത്തില്‍ വാങ്ങിയവര്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍ – 9 കോടി
ഗൗതം ഗംഭീര്‍ – 2.8 കോടി
ജേസണ്‍ റോയി – 1.5 കോടി
കോളിന്‍ മണ്‍റോ – 1.9 കോടി
മുഹമ്മദ് ഷാമി – 3 കോടി
കഗീസോ റബാഡ – 4.2 കോടി
അമിത് മിശ്ര 4 കോടി

നിലനിര്‍ത്തിയ താരങ്ങള്‍:

ക്രിസ് മോറിസ്, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍

കിങ്‌സ് ഇലവന്‍ പഞ്ചാബ്

ലേലത്തില്‍ വാങ്ങിയവര്‍

യുവരാജ് സിങ് – 2 കോടി
ആര്‍.അശ്വിന്‍ 7.6 കോടി
കരുണ്‍ നായര്‍ – 5.6 കോടി
ലോകേഷ് രാഹുല്‍ – 11 കോടി
ഡേവിഡ് മില്ലര്‍ – 3 കോടി
ആരോണ്‍ ഫിഞ്ച് – 6.2 കോടി
മാര്‍ക്കസ് സ്‌റ്റോയ്‌നിസ് – 6.2 കോടി

നിലനിര്‍ത്തിയ താരങ്ങള്‍:

അക്ഷര്‍ പട്ടേല്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ലേലത്തില്‍ വാങ്ങിയവര്‍

മിച്ചല്‍ സ്റ്റാര്‍ക്ക് – 9.4 കോടി
ക്രിസ് ലിന്‍ – 9.6 കോടി ദിനേഷ് കാര്‍ത്തിക് – 7.4 കോടി
റോബിന്‍ ഉത്തപ്പ – 6.4 കോടി
പിയൂഷ് ചാവ്‌ല 4.2 കോടി
കുല്‍ദീപ് യാദവ് – 5.8 കോടി

നിലനിര്‍ത്തിയ താരങ്ങള്‍:

സുനില്‍ നാരായണന്‍, ആന്ദ്രെ റസല്‍

മുംബൈ ഇന്ത്യന്‍സ്

.ലേലത്തില്‍ വാങ്ങിയവര്‍

കിറോണ്‍ പൊള്ളാര്‍ഡ് – 5.4 കോടി
മുസ്താഫിസുര്‍ റഹ്മാന്‍ – 2.2 കോടി
പാറ്റ് കുമ്മിന്‍സ് – 5.4 കോടി

നിലനിര്‍ത്തിയ താരങ്ങള്‍:

രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര

രാജസ്ഥാന്‍ റോയല്‍സ്

ലേലത്തില്‍ വിളിച്ചെടുത്തവര്‍

ബെന്‍ സ്‌റ്റോക്‌സ് – 12.5 കോടി
അജിങ്ക്യ രഹാനെ – 4 കോടി
സ്റ്റ്യുവാര്‍ട്ട് ബിന്നി – 50 ലക്ഷം
സഞ്ജു സാംസണ്‍ – എട്ടു കോടി
ജോസ് ബട്‌ലര്‍ – 4.4 കോടി

നിലനിര്‍ത്തിയ താരങ്ങള്‍: സ്റ്റീവ് സ്മിത്ത്

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

 

ലേലത്തില്‍ വിളിച്ചെടുത്തവര്‍

ബ്രണ്ടന്‍ മക്കല്ലം – 3.6 കോടി
ക്രിസ് വോക്‌സ് – 7.4 കോടി
കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം – 2.2 കോടി
മൊയീന്‍ അലി – 1.7 കോടി
ക്വിന്റണ്‍ ഡികോക്ക് – 2.8 കോടി
ഉമേഷ് യാദവ് 4.2 കോടി
യുസ്‌വേന്ദ്ര ചാഹല്‍ – 6 കോടി

നിലനിര്‍ത്തിയ താരങ്ങള്‍:

വിരാട് കോഹ്‌ലി,  എബി ഡിവില്ലിയേഴ്‌സ്, സര്‍ഫ്രാസ് ഖാന്‍

 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ലേലത്തില്‍ വിളിച്ചെടുത്തവര്‍

ശിഖര്‍ ധവാന്‍ – 5.2 കോടി
ഷാക്കിബ് അല്‍ ഹസന്‍ – 2 കോടി
കെയ്ന്‍ വില്യംസന്‍ – 3 കോടി
മനീഷ് പാണ്ഡെ – 11 കോടി
കാര്‍ലോസ് ബ്രാത്‌വയ്റ്റ് 2 കോടി
യൂസഫ് പത്താന്‍ – 1.9 കോടി
വൃദ്ധിമാന്‍ സാഹ – 5 കോടി
റാഷിദ് ഖാന്‍ – 9 കോടി

നിലനിര്‍ത്തിയ താരങ്ങള്‍:

ഡേവിഡ് വാര്‍ണര്‍, ഭുവനേശ്വര്‍ കുമാര്‍

580 താരങ്ങളെയാണ് ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 361 ഇന്ത്യന്‍ കളിക്കാരാണ്.
ഇംഗ്ലണ്ട് (26) ഓസ്‌ട്രേലിയ (58) ന്യൂസിലന്‍ഡ് (30) ദ.ആഫ്രിക്ക (57) തുടങ്ങി വിദേശ രാജ്യങ്ങളിലെ താരങ്ങളും ലേലത്തില്‍ അണി നിരക്കുന്നുണ്ട്.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending