Connect with us

More

സിറിയയില്‍ ഐഎസ് ക്രൂരത, കുരുതിയ്ക്ക് ഇരയായത് 128 പേര്‍

Published

on

 

ദമസ്‌ക്കസ്: സിറിയയില്‍ നിന്നു തോറ്റു മടങ്ങുന്നതിനു മുന്‍പ് സാധാരണക്കാരെ കൂട്ടക്കുരുതിയ്ക്ക് ഇരയാക്കി ഐഎസ് തീവ്രവാദികള്‍. 20 ദിവസത്തിനകം 128 പേരെയാണ് ഐഎസ് ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് സന്നദ്ധ പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍.
മേഖലയിലെ സംഭവവികാസങ്ങള്‍ സ്ഥിരമായി നിരീക്ഷിക്കുന്ന ബ്രിട്ടന്‍ ആസ്ഥാനമായുള്ള സംഘടനയാണിത്. സിറിയയിലെ അല്‍–ക്വാറ്യടയ്ന്‍ നഗരത്തിലെ ജനങ്ങള്‍ക്കു നേരെയാണ് ഈ ക്രൂരത അരങ്ങേറിയതെന്നും സന്നദ്ധസംഘടന വ്യക്തമാക്കുന്നു. എന്നാല്‍ ഇതു സംബന്ധിച്ചു സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒക്ടോബര്‍ ആദ്യമാണ് സൈന്യത്തില്‍നിന്ന് ഐഎസ് ഭീകരര്‍ അല്‍–ക്വാറ്യടയ്ന്‍ നഗരം തിരിച്ചുപിടിച്ചത്. തുടര്‍ന്നായിരുന്നു ജനങ്ങള്‍ക്കു നേരെ ക്രൂരത. 48 മണിക്കൂറിനകം 83 പേര്‍ ഭീകരരുടെ തോക്കിനിരയായി. ഭരണകൂടത്തിന്റെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ചായിരുന്നു കൊലപാതകങ്ങള്‍. മൂന്നാഴ്ചയോളം ഈ അതിക്രമം തുടര്‍ന്നു. പലരെയും ദിവസങ്ങളോളം ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയ ശേഷമാണ് കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ജനങ്ങളെ കൊന്നെടുക്കുകയും തടവിലാക്കുകയും ചെയ്തതിനു പിന്നാലെയാണ് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് അല്‍–ക്വാറ്യടയ്‌നിലേക്ക് ഇരച്ചെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയോടെ നഗരം പൂര്‍ണമായും സൈന്യത്തിന്റെ അധീനതയിലായി. ഐഎസ് ഭീകരരെ മേഖലയില്‍ നിന്നു പൂര്‍ണമായും ഇല്ലാതാക്കിയെന്നും സൈന്യം അറിയിച്ചു.
സിറിയയുടെ കിഴക്കുള്ള ദെയ്ര്‍ അല്‍ സോര്‍ നഗരത്തില്‍ നിന്ന് 300 കിലോമീറ്റര്‍ മാറിയാണ് അല്‍–ക്വാറ്യടയ്ന്‍ നഗരം. റാഖയില്‍ നിന്ന് ഐഎസിനെ തുരത്തിയതിനു ശേഷം ഇപ്പോള്‍ ദെയ്ര്‍–അല്‍ സോര്‍ കേന്ദ്രീകരിച്ചാണ് ഐഎസിനെതിരെയുള്ള സൈന്യത്തിന്റെ പോരാട്ടം. റഷ്യന്‍ വ്യോമസേനയും ഇറാന്‍ സൈന്യവും ഇവിടെ സിറിയയ്ക്കു പിന്തുണയുമായെത്തിയിട്ടുണ്ട്. യുഫ്രട്ടീസ് നദിയുടെ കിഴക്കന്‍ തീരത്തുള്ള അല്‍–ഒമര്‍ എണ്ണപ്പാടം ഐഎസ് ഭീകരരില്‍ നിന്ന് സൈന്യം പിടിച്ചെടുത്തു കഴിഞ്ഞു. സിറിയയിലെ ഏറ്റവും വലിയ എണ്ണപ്പാടമാണിത്.

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending