Connect with us

Culture

ബെല്‍ഫോര്‍ട്ടിന്റെ തോളിലേറി മഞ്ഞക്കടല്‍; ആദ്യ പാദത്തില്‍ ബ്ലാസ്റ്റേഴ്‌സ്

Published

on

കൊച്ചി: ആര്‍ത്തിരമ്പുന്ന കാണികള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മൂന്നാം സീണിലെ രണ്ടാം സെമി ഫൈനലില്‍ ഡല്‍ഹി ഡൈനമോസിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ആധികാരിക ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ കാണികളെ ആവേശത്തിലാഴ്ത്തിയ ആദ്യപാദ മത്സരത്തില്‍ ആതിഥേയര്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയം നേടിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിക്ക് ശേഷം മത്സരത്തിന്റെ 65ാം മിനുറ്റില്‍ ബാസ്റ്റേഴ്സ് ഹാഫില്‍ നിന്ന് പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ബെല്‍ഫോര്‍ട്ടാണ് ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമായ ലീഡ് നേടികൊടുത്തത്. മനോഹരമായ നീക്കത്തിലൂടെ ഗോളിയെ കമ്പളിപ്പിച്ച ഷോട്ട് പന്തിനെ പോസ്റ്റിലെത്തിക്കുകയായിരുന്നു. സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ ആറാം വിജയമാണിത്.

ഇരുപാദങ്ങളിലും ആധിപത്യം കണ്ട ബ്ലാസ്റ്റേഴ്സിന് മത്സരത്തിന്റെ തുടക്കം മുതല്‍ നിരവധി അവസരങ്ങളാണ് ലഭിച്ചത്. നിര്‍ഭാഗ്യത്താല്‍ ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ അതിഥേയര്‍ക്കായില്ല. സുവര്‍ണാവസരം തുലച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം. കളിയുടെ ആദ്യ മിനിറ്റില്‍ മലൂഡയുടെ മിന്നലാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ബ്ലാസ്റ്റേഴ്സിന് തൊട്ടടുത്ത നിമിഷത്തില്‍ ലഭിച്ച സുവര്‍ണാവസരമാണ് നഷ്ടപ്പെടുത്തിയത്. 19ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം സി.കെ വിനീതാണ് പാഴാക്കിയത്. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പന്ത് പോസ്റ്റിലെത്തിക്കാന്‍ ലഭിച്ച അവസരം വിനീതിന്റെ പുറത്തേക്കടിക്കുകയായിരുന്നു.

വാശിയേറിയ മത്സരം കടുത്ത ആവേശ നീക്കങ്ങളിലേക്കാണ് നീണ്ടത്. ഡല്‍ഹി പോസ്റ്റില്‍ ബ്ലാസ്റ്റേഴ്സ്-ഡല്‍ഹി താരങ്ങള്‍ തമ്മില്‍ ചെറുതായി കയ്യാങ്കളിയും ഉണ്ടായി.
23ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരം ജോസുവിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് രണ്ടാം മഞ്ഞ കാര്‍ഡായിരുന്നു അത്.
6ാം മിനിറ്റില്‍ മലൂഡയെ ഫൗള്‍ ചെയ്തതിന് മെഹ്താബ് ഹുസൈന് മഞ്ഞ കാര്‍ഡ് ലഭിച്ചിരുന്നു.
തുടര്‍ന്നു 30ാം മിനിറ്റില്‍ മഞ്ഞ കാര്‍ഡ് കണ്ട ജോസുവിനെ പിന്‍വലിച്ച് കോപ്പലിന്റെ ബുദ്ധിപൂര്‍വമായ നീക്കം. ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് ചേഞ്ചില്‍ കാഡിയോയാണ് ഇറങ്ങി.
ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ബെല്‍ഫോര്‍ട്ട് ബ്ലാസ്റ്റേഴ്‌സിനായി പന്ത് ഡല്‍ഹി പോസ്റ്റിലെത്തിച്ചെങ്കിലും ലൈന്‍ റഫറി ഹാന്‍ഡ് ബോളിന് വിസില്‍ വിളിക്കുകയായിരുന്നു.

മത്സരത്തിന്റെ ഫൈനല്‍ വിസിലിന് ശേഷവും ബ്ലാസ്റ്റേഴ്സ്-ഡല്‍ഹി താരങ്ങല്‍ ഗ്രൗണ്ടില്‍ പരസ്പരം ഏറ്റുമുട്ടി. ഹോം ഗ്രൗണ്ടിലെ നിര്‍ണായക വിജയത്തോടെ ഐഎസ്എല്‍ മൂന്നാം സീസണ്‍ ബ്ലാസ്റ്റേഴ്സ് ഫൈനല്‍ ബെര്‍ത്തിനോട് അടുത്തിരിക്കയാണ്. ഡിസംബര്‍ 14-ന് ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം സെമിയുടെ രണ്ടാം പാദ മത്സരത്തിലും ലീഡ് നേടിയാല്‍ കേരളാ ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാം.

കൊച്ചില്‍ നടക്കുന്ന ആദ്യപാദ മത്സരത്തില്‍ മലയാളി താരങ്ങളായ മുഹമ്മദ് റാഫി, സി.കെ. വിനീത് എന്നിവര്‍ പതിവുപോലെ ആദ്യ ഇലവനില്‍ ഇടം നേടിയപ്പോള്‍ റിനോ ആന്റോ പകരക്കാരുടെ ബെഞ്ചിലാണ്. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന ഹോസു പ്രീറ്റോ, മെഹ്താബ് ഹുസൈന്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending