Connect with us

Culture

ഐ.എസ്.എല്‍: കൊച്ചിയില്‍ ഗോളടിക്കാന്‍ മറന്ന് ബ്ലാസ്‌റ്റേഴ്‌സും ജംഷെഡ്പൂരും

Published

on

കൊച്ചി;കളി മാറിയിയിട്ടും കേരള ബ്ലാസ്‌റ്റേഴ്‌സിന് രക്ഷയില്ല. ഹോം ഗ്രൗണ്ടിലെ തുടര്‍ച്ചായ രണ്ടാം മത്സരത്തിലും ബ്ലാസ്‌റ്റേഴ്‌സ് സമനിലയില്‍ കുരുങ്ങി. കന്നിക്കാരായ ജംഷെഡ്പൂരാണ് ആതിഥേയരെ വീണ്ടും ഗോളില്ലാ സമനിലയില്‍ പൂട്ടിയത്. തുടര്‍ച്ചായ രണ്ടു സമനിലയോടെ ഇരുടീമുകള്‍ക്കും രണ്ട് പോയിന്റ് വീതമായി. ഡിസംബര്‍ 3ന് മുംബൈ സിറ്റി എഫ്.സിക്കെതിരെയാണ് കേരളത്തിന്റെ മൂന്നാം മത്സരം.

കളിയുടെ പത്താം മിനുറ്റില്‍ സി.കെ വിനീതിലൂടെ ബ്ലാസ്‌റ്റേഴ്‌സിനും ഇഞ്ചുറി ടൈമില്‍ ബെല്‍ഫോര്‍ട്ടിലൂടെ ജംഷെഡ്പൂരിനും ഗോള്‍ കുറിക്കാന്‍ മികച്ച അവസരം ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. തകര്‍പ്പന്‍ സേവുകളുമായി ഗോളി റച്ചുബ്ക തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിന്റെയും ഗാലറിയുടെയും താരമായി. ബെര്‍ബതോവിനെ പ്രതിരോധത്തിലാക്കിയ ജംഷ്ഡ്പൂരിന്റെ മെഹ്താബ് ഹുസൈനാണ് കളിയിലെ താരം. ഗോളടിക്കാന്‍ മറന്നെങ്കിലും കൊല്‍ക്കത്തക്കെതിരായ ടീമായിരുന്നില്ല ഇന്നലെ ബ്ലാസ്‌റ്റേഴ്‌സ്. ഗോള്‍ നേടാനുറച്ചായിരുന്നു കളമിറക്കം. പ്ലേമേക്കറുടെ റോളിലായിരുന്നു ബെര്‍ബറ്റോവ്. വിങ്ങുകളിലേക്ക് നിരന്തരം പന്തു നല്‍കി കളിയെ നിയന്ത്രിച്ചു. ജാക്കിചന്ദ് സിങും ലാല്‍റുവത്താരയും അധ്വാനിച്ചു കളിച്ചു. പ്രതിരോധ നിരയും ഗോള്‍ വഴങ്ങാതെ കോട്ട കാത്തു. സൂപ്പര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡ് (48 മത്സരങ്ങള്‍) സ്വന്തമായ മത്സരത്തിലും ഹ്യൂമിന് തിളങ്ങാനായില്ല. മലയാളി താരങ്ങളായ വിനീതും റിനോയും ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.

ആദ്യ കളിയില്‍ നിന്ന് ഒരേയൊരു മാറ്റവുമായാണ് ഇരുടീമുകളും ഇന്നലെ ഇറങ്ങിയത്. 4-2-3-1 ശൈലിയില്‍ കളിച്ച ബ്ലാസ്‌റ്റേഴ്‌സ് മധ്യനിരയില്‍ മിലന്‍ സിങിനെ മാറ്റി ജാക്കിചന്ദ് സിങിന് അവസരം നല്‍കി. സമീഗ് ദ്യൂതിയെ മാറ്റി മുന്നേറ്റത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരം ബെല്‍ഫോര്‍ട്ടിനെ കളിപ്പിച്ചതായിരുന്നു സന്ദര്‍ശക നിരയിലെ ഏക മാറ്റം. തുടക്കത്തില്‍ വേഗമുള്ള കളിയായിരുന്നു ഇരുടീമിന്റേതും. പത്താം മിനുറ്റില്‍ സി.കെ വിനീതിലൂടെ ലീഡെടുക്കാന്‍ മികച്ചൊരു അവസരം ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചു. ഇയാന്‍ ഹ്യൂം നല്‍കിയ ക്രോസില്‍ തല വെക്കേണ്ട കാര്യമേ വിനീതിനുണ്ടായുള്ളു. പക്ഷേ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ വിനീതിന്റെ ഫ്രീ ഹെഡ്ഡര്‍ വലക്ക് പുറത്തായി. ഗാലറിയില്‍ നിരാശയുടെ നെടുവീര്‍പ്പ്. ബ്ലാസ്റ്റേഴ്‌സ് അടങ്ങിയില്ല. പന്തില്‍ പതിയെ ആധിപത്യം സ്ഥാപിച്ചു. ജംഷെഡ്പൂരിന്റെ ബോക്‌സ് നിരന്തരം ആക്രമിച്ചു. 17ാം മിനുറ്റില്‍ ബെര്‍ബറ്റോവിന്റെ ഒരു മാന്ത്രിക ഗോള്‍ കാണാനുള്ള അവസരം ഗോളി സുബ്രതാ പോള്‍ ഇല്ലാതാക്കി. ഇടതു കോര്‍ണറില്‍ നിന്ന് ലാല്‍റുവത്താറ നല്‍കിയ ക്രോസ് ബോക്‌സിനകത്തേക്ക്. വലക്ക് മുന്നില്‍ നിന്ന ബെര്‍ബ വലംകാലില്‍ ഒരു വോളിക്കായി ശ്രമിച്ചു. സുബ്രതാ പോള്‍ തടുത്തു. ജംഷെഡ്പൂരിന്റെ ഒരു പ്രതിരോധ താരത്തില്‍ തട്ടി പന്ത് വീണ്ടും വല ലക്ഷ്യമാക്കിയെങ്കിലും ഗോളിക്ക് പിഴച്ചില്ല.

പന്ത് കിട്ടിയപ്പോഴൊക്കെ ജംഷഡ്പൂരും ഗോളിനായി ശ്രമിച്ചു. അസാമാന്യ പ്രകടനമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ഗോളി പോള്‍ റച്ചുബ്കയുടേത്. 31ാം മിനുറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളടിച്ച പ്രതീതിയായിരുന്നു ഗാലറിയില്‍. ബ്ലാസ്‌റ്റേഴ്‌സിന്റെ വലയിലെത്തേണ്ട ബ്രസീല്‍ താരം എമേഴ്‌സണ്‍ മൗറയുടെ ഒന്നാന്തരം ഷോട്ട്് റച്ചുബ്ക സേവ് ചെയ്തതിന്റെ ആരവമായിരുന്നു അത്.

ഫ്രീകിക്കില്‍ നിന്ന് നിലംപറ്റെയുള്ള ഷോട്ട് പ്രതിരോധ ഭടന്‍മാരുടെ കാലുകള്‍ക്കിടയിലൂടെ പോയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വല കുലുങ്ങുമെന്ന് തോന്നിച്ചതാണ്, റച്ചുബ്ക ഉജ്ജ്വലമായി സേവ് ചെയ്ത് പന്ത് തട്ടിയകറ്റി. ജെറി മവിഹ്മിങ്താങയുടെ കാലിലായിരുന്നു പന്തെത്തിയത്. ആ ശ്രമവും കൂടി റച്ചുബ്ക വിഫലമാക്കി. ഗാലറിയിലാകെ ആഹ്ലാദത്തിര. ആദ്യപകുതിക്ക് ശേഷം കളമിറങ്ങുമ്പോള്‍ 72 ശതമാനമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പന്തടക്കം.

ആദ്യ പകുതിയിലെ വീര്യം ബ്ലാസ്റ്റേഴ്‌സ് നിരയില്‍ പിന്നീട് കണ്ടില്ല. ഇരുടീമും സമനിലക്കായി കളിച്ചതോടെ താരങ്ങളും പരുക്കരായി. ബെര്‍ബതോവിനെ കളിയിലുടനീളം ഫൗള്‍ ചെയ്യാന്‍ ശ്രമിച്ച മെഹ്താബ് ഹുസൈന് ഒടുവില്‍ റഫറി മഞ്ഞക്കാര്‍ഡ് കാണിച്ചു. മെഹ്താബിനെ തള്ളിയതിന് പിന്നീട് ബെര്‍ബതോവും യെല്ലോ ബുക്കിലെത്തി. ജിങ്കനെ വീഴ്ത്തിയതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ ജെറി മവിഹ്മിങ്താങ്ങക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു. കൊപ്പല്‍ താരത്തെ പിന്‍വലിച്ചു. ഫാറൂഖ് ചൗധരി പകരക്കാരനായി. കളിയുടെ വേഗം കുറഞ്ഞു. ആക്രമണവും കുറഞ്ഞതോടെ കളി വിരസമായി തുടങ്ങി. സമനിലപൂട്ടഴിക്കാനുള്ള അവസാന ശ്രമമെന്നോണം ഇരുടീമിലും തുടര്‍ച്ചയായ മാറ്റങ്ങള്‍ വന്നു. ഇയാന്‍ ഹ്യൂമിന് പകരം മാര്‍ക്ക് സിഫ്‌നോസും പെക്കൂസണ് പകരം മിലന്‍ സിങും വന്നു. ജാക്കിചന്ദിന് പകരക്കാരനായി പ്രശാന്തിനും മ്യൂളെന്‍സ്റ്റീന്‍ അവസരം നല്‍കി. ജംഷെഡ്പൂര്‍ അനസിനെ പിന്‍വലിച്ച് ദൂതിയെ ഇറക്കി. കളത്തിലെ മാറ്റം സ്‌കോര്‍ ബോര്‍ഡില്‍ ചലനമുണ്ടാക്കിയില്ല.

https://twitter.com/IndSuperLeague/status/934076202884542464

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending