Connect with us

Video Stories

ഇസ്രാഈലി തന്ത്രങ്ങള്‍ ഇന്ത്യയിലും പ്രയോഗിക്കുന്നു

Published

on

കെ. മൊയ്തീന്‍കോയ

ഇന്ന് നടക്കുന്ന ഇസ്രാഈല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ വില കുറഞ്ഞ സര്‍വ അടവുകളും പയറ്റുകയാണ് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. 120 അംഗ പാര്‍ലമെന്റില്‍ (നെസറ്റ്) ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് അഭിപ്രായ സര്‍വേ. തീവ്ര, വലതുപക്ഷ പാര്‍ട്ടികളെ ഒപ്പംനിര്‍ത്തി ഭരണം നിലനിര്‍ത്താനാണ് നെതന്യാഹുവിന്റെ ലക്ഷ്യം. അഴിമതി ആരോപണത്തെതുടര്‍ന്ന് ഭരണത്തില്‍നിന്ന് പുറത്താകുമെന്ന് ഉറപ്പായിരുന്ന നെതന്യാഹു കുടിലതന്ത്രത്തിലൂടെ എതിരാളികളെ നിഷ്പ്രഭരാക്കാനാണ് ഒരുങ്ങുന്നത്. ഇസ്രാഈലിലെ ജൂത സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ പതിവ് തന്ത്രം പുറത്തെടുത്തിട്ടുണ്ട്. അധിനിവിഷ്ട ഭൂമിയിലെ ഫലസ്തീന്‍ സമൂഹത്തിന് എതിരെ കടുത്ത പീഡനം നടത്തിയും ഗസ്സയിലും വെസ്റ്റ്ബാങ്കിലും ആക്രമണം നടത്തിയും ‘വീര’പുരുഷനാവുകയാണ് നെതന്യാഹു. നെതന്യാഹുവിന്റെ അടുത്ത സുഹൃത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ‘ഇസ്രാഈല്‍ തന്ത്രങ്ങള്‍’ ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ പ്രയോഗിക്കുന്നു. സയണിസ്റ്റ് കുടിലതന്ത്രങ്ങള്‍ ഇന്ത്യയിലും പ്രയോഗിച്ച് കഴിഞ്ഞ തവണ വിജയം കണ്ടതാണല്ലോ. ‘ഒരേ തൂവല്‍പക്ഷി’കളാണ് ഇസ്രാഈലിലും ഇന്ത്യയിലും ഭരണം നടത്തുന്നത്. വിജയിക്കാന്‍ എന്ത് വൃത്തികെട്ട അടവും അവര്‍ പ്രയോഗിക്കും. നരേന്ദ്രമോദിക്ക് ഉപദേശം നല്‍കുന്നത് നെതന്യാഹുവാണ്. നെതന്യാഹുവിന് ഉപദേശം നല്‍കാന്‍ അമേരിക്കയും റഷ്യയുമുണ്ട്, എന്ന് കാണുന്നത് വിചിത്രമായ വിരോധാഭാസം തന്നെ. സിറിയയില്‍നിന്ന് 1967ലെ യുദ്ധത്തില്‍ കയ്യടക്കിയ ഗോലാന്‍കുന്നും ഫലസ്തീന്റെ ജറൂസലവും ഇസ്രാഈലിന് സ്വന്തമാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ ‘സര്‍ട്ടിഫിക്കറ്റ്’ നെതന്യാഹുവിന് ജൂത വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്നു. 1948-ല്‍ യു.എന്‍ പൊതുസഭയില്‍ ഫലസ്തീന്‍ വിഭജിച്ച് ഇസ്രാഈല്‍ രൂപീകരിക്കുന്നതിന് ബ്രിട്ടനൊപ്പം സംയുക്ത പ്രമേയം അവതരിപ്പിച്ചത് കമ്യൂണിസ്റ്റ് റഷ്യയായിരുന്നു. തുടര്‍ന്ന് വന്‍തോതില്‍ റഷ്യന്‍ ജൂതര്‍ ഇസ്രാഈലില്‍ കുടിയേറി. റഷ്യന്‍ വംശജര്‍ ഇസ്രാഈലി ജനസംഖ്യയില്‍ വലിയ ഘടകമാണ്. ഇവര്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കാനാണ് ആഴ്ചകള്‍ക്ക്മുമ്പ് നെതന്യാഹു റഷ്യ സന്ദര്‍ശിച്ചത്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍പോലും ഇടപെട്ട് ട്രംപിനെ വിജയിപ്പിക്കാന്‍ തന്ത്രം പയറ്റിയ വ്‌ളാഡ്മിര്‍ പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ച തന്നെ നെതന്യാഹുവിന് സ്വാധീനം വര്‍ധിപ്പിക്കാന്‍ സഹായകമാവും.
നെതന്യാഹുവിനെപോലെ സമാനമായ നിലപാടുകളാണ് മോദിയും പ്രയോഗിക്കുന്നത്. ഇസ്രാഈലില്‍ ഫലസ്തീന്‍ വിരുദ്ധതയാണെങ്കില്‍ ഇന്ത്യയില്‍ മുസ്‌ലിം വിരുദ്ധ നിലപാട്. ഇന്ത്യയില്‍ നിന്ന് മുസ്‌ലിംകള്‍ വിട്ടുപോകണമെന്ന് മോദി മന്ത്രിസഭാംഗം. ഹിന്ദു മേഖല വിട്ട് ന്യൂനപക്ഷ (മുസ്‌ലിം) മണ്ഡലമായ വനയനാട്ടിലേക്കാണ് രാഹുല്‍ഗാന്ധി പോയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനം. 54 ശതമാനം ഹൈന്ദവ വോട്ടര്‍മാരുള്ള മണ്ഡലമാണ് വയനാട് എന്ന വസ്തുത മറച്ചുവെക്കുന്നു. മത സൗഹാര്‍ദ്ദത്തിനും ജനാധിപത്യത്തിനും അനിഷേധ്യ സംഭാവനകള്‍ നല്‍കിവരുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ പതാക പാകിസ്താന്‍ പതാകയാണെന്ന് ആരോപിക്കുന്നതും മോദി തന്നെ. യു.പി മുഖ്യന്‍ യോഗി ആദിത്യനാഥിന്റെ വിമര്‍ശനം ‘വൈറസ്’ എന്നാണ്. അസമിലെ ലക്ഷക്കണക്കിനാളുകള്‍ക്ക് (വിശേഷിച്ചും മുസ്‌ലിംകള്‍ക്ക്) പൗരത്വം നിഷേധിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ ഭയവിഹ്വലരാണ്. മുസ്‌ലിംകള്‍ക്കെതിരെ വിമര്‍ശനം അഴിച്ചുവിട്ട് ഹൈന്ദവ സമൂഹത്തെ ഒപ്പം നിര്‍ത്തുക എന്ന തന്ത്രം ആവര്‍ത്തിക്കാനാണ് മോദിയും സംഘ്പരിവാറും ശ്രമിക്കുന്നത്.
നെതന്യാഹുവിനെ പോലെ നരേന്ദ്രമോദിയും സര്‍ക്കാറും വന്‍ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരാണ്. അറ്റോര്‍ണി ജനറല്‍ പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപിക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അവയൊക്കെ മറികടക്കാന്‍ വംശീയ സമീപനം വഴി സാധ്യമാണെന്ന് നെതന്യാഹു അവകാശപ്പെടുന്നു. കഴിഞ്ഞ ഇന്ത്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ ഈ കുടില തന്ത്രത്തിലൂടെയാണ് കേവലം 30 ശതമാനം മാത്രം വോട്ട് നേടി നരേന്ദ്രമോദിയും സംഘ്പരിവാറും അധികാരം കയ്യടക്കിയത്. 30,000 കോടിയുടെ റഫാല്‍ അഴിമതി വിവാദം ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിച്ചു. രാജ്യത്തിന്റെ സമ്പത്ത് ഏതാനും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കുകയാണ് മോദി. എന്നാല്‍ അവയൊക്കെ മറികടക്കാന്‍ വര്‍ഗീയ കാര്‍ഡ് ഇറക്കി സാധ്യമാവുമെന്നാണ് മോദി പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ഭരണഘടന സ്ഥാപനങ്ങളില്‍ മിക്കവയും ബി.ജെ.പി ഭരണകൂടം കയ്യടക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പോലും വിമര്‍ശനം ഉയര്‍ന്നു. സി.ബി.ഐ, ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയൊക്കെ എതിരാളികള്‍ക്ക് എതിരെ ആയുധങ്ങളാകുന്നു. സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തി വിമര്‍ശിച്ചു. ഗവര്‍ണര്‍മാര്‍ ഭരണഘടന അട്ടിമറിക്കുന്നു. പാര്‍ലമെന്റിനെ നോക്കുകുത്തിയായാണ് മോദി ഭരിക്കുന്നത്. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഹാജരാകുന്നത് അപൂര്‍വം. റിസര്‍വ് ബാങ്ക് അറിയാതെ നോട്ട് നിരോധനം. ഏത് വസ്ത്രം ധരിക്കണമെന്നും ഭക്ഷണം കഴിക്കണമെന്നും അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാറും സംഘ്പരിവാറും. ഇസ്രാഈലില്‍നിന്ന് സ്വീകരിക്കുന്ന സയണിസ്റ്റ് കുതന്ത്രങ്ങള്‍ ഇന്ത്യയില്‍ പ്രയോഗിക്കുകയാണ് സംഘ്പരിവാര്‍.
ഇസ്രാഈലില്‍ നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് (ലിക്കുഡ്) വന്‍ ഭീഷണി സൈന്യത്തിലെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് ബെന്നി ഗാന്‍ടിസിന്റെ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയാണ്. ലിക്കുഡ് 29, ബ്ലൂ ആന്റ് വൈറ്റ് 28 എന്നീ നിലകളില്‍ സീറ്റ് നേടുമെന്നാണ് പ്രവചനം. 1948-ല്‍ പിറവിയെടുത്തത് മുതല്‍ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം ‘രാജ്യസുരക്ഷ’ തന്നെ. സാങ്കേതിക രംഗത്ത് വന്‍ വളര്‍ച്ച. യൂറോപ്പുമായും ബ്രസീല്‍, ഇന്ത്യ എന്നിവിടങ്ങളില്‍ വാണിജ്യ ബന്ധം. നെതന്യാഹു കേവല ഭൂരിപക്ഷം (61) നേടാന്‍ തീവ്ര വലത്പക്ഷ പാര്‍ട്ടികളുമയി ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറുവശം ഇതേ തന്ത്രം ഉപയോഗിക്കുന്നു. ഇസ്രാഈലില്‍ നടക്കുന്ന 28-ാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാജ്യത്തെ അറബ്, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഭരണ മാറ്റം ആഗ്രഹിക്കുന്നു. അഞ്ച് അറബ് പാര്‍ലമെന്റ് അംഗങ്ങളുണ്ടാകും. 2009 മുതല്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന ബഞ്ചമിന്‍ നെതന്യാഹു വിജയിച്ചാല്‍ അഞ്ചാം തവണയാണ് പ്രധാനമന്ത്രിയാവുക. ‘കൊടും ഭീകരന്‍’ എന്ന് അറിയപ്പെടുന്ന ഏരിയല്‍ ഷരോണിന് ശേഷം ഇസ്രാഈല്‍ പ്രധാനമന്ത്രിയാകുന്ന മറ്റൊരു ഭീകരനാണ് നെതന്യാഹു. അറബ് രാജ്യങ്ങളെ ഭിന്നിപ്പിച്ച് ഇസ്രാഈലിന് സുരക്ഷ ഒരുക്കുന്ന ട്രംപ് നെതന്യാഹുവിന്റെ ഉത്തമ സുഹൃത്ത്. നെതന്യാഹു ഒരിക്കല്‍ കൂടി അധികാരത്തില്‍ വരികയാണെങ്കില്‍ ഫലസ്തീനുമായുള്ള സമാധാന നീക്കം പൂര്‍ണമായും തകരും. ഇസ്രാഈലിന് തൊട്ട് ‘ഫലസ്തീന്‍ രാഷ്ട്രം’ നെതന്യാഹുവിന്റെ സങ്കല്‍പത്തില്‍ പോലുമില്ല. ഈ നിലക്കുള്ള ഏത് സമാധാന നീക്കവും ട്രംപ്-നെതന്യാഹു കൂട്ടുകെട്ടില്‍ തകരുമെന്ന് തീര്‍ച്ച.
ഇസ്രാഈലില്‍ നടപ്പാക്കുന്ന കുടിലതന്ത്രം ഇന്ത്യയില്‍ ഇനിയും വിലപ്പോകില്ല. ഒരു തവണ അബദ്ധം സംഭവിച്ചു. എല്ലാവിധ വൃത്തികെട്ട അടവുകളെയും അതിജീവിക്കാന്‍ ഇന്ത്യയിലെ ജനാധിപത്യ മതേതര ശക്തികള്‍ കരുത്തു കാണിക്കുമെന്ന് മോദിയും സംഘ്പരിവാറും തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിന്റെ വെപ്രാളമാണ് കാണുന്നത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending