Connect with us

Culture

അമേരിക്കന്‍ അംബാസഡറെ വിളിച്ചുവരുത്തി ഇസ്രാഈല്‍ പ്രതിഷേധമറിയിച്ചു

Published

on

ജറൂസലേം: ഫലസ്തീന്‍ ഭൂമിയിലെ ഇസ്രാഈലിന്റെ അനധികൃത നിര്‍മാണത്തിനെതിരേ യുഎന്‍ രക്ഷാസമിതി പ്രമേയം പാസാക്കിയതിനെ തുടര്‍ന്ന് അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ബന്ധം വഷളാവുന്നു. ഇസ്രാഈല്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ അംബാസഡറെ വിളിച്ചുവരുത്തി. തന്റെ ഓഫീസിലേക്കു എത്തിയ അമേരിക്കന്‍ അംബാസഡര്‍ ഡാന്‍ ഷാപിറോയോട്് വോട്ടെടുപ്പില്‍ സ്വീകരച്ച നിലപാടിനോട് ഇസ്രാഈല്‍ പ്രധാനമന്ത്രി പ്രതിഷേധമറിയി്ച്ചു.

മുമ്പ് ഇസ്രാഈലിനെതിരേ രക്ഷാസമിതിയില്‍ വരുന്ന പ്രമേയങ്ങള്‍ അമേരിക്ക വീറ്റോ ചെയ്യുകയാണ് പതിവ്. അതുകൊണ്ട് തന്നെ ഇസ്രാഈല്‍ വിരുദ്ധ പ്രമേയങ്ങള്‍ ഇതുവരെ പാസായിട്ടുമില്ല. എന്നാല്‍ ഇത്തവണ വീറ്റോ ചെയ്യാതെ അമേരിക്ക വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നതാണ് ഇസ്രാഈലിനെ ചൊടിപ്പിച്ചത്.

ഒബാമ ഭരണകൂടമാണ് പ്രമേയത്തിന് പിന്നിലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇതിനായാണ് അദ്ദേഹം പ്രവര്‍ത്തിച്ചതായി ബോധ്യമായിട്ടുണ്ടെന്നും ഇസ്രാഈലിനെതിരെ പ്രമേയം പസാക്കുന്നതിന് വേണ്ടി അവര്‍ നീക്കം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
അമേരിക്കയില്‍ ഇതുവരെയുണ്ടായിരുന്ന ഭരണകൂടങ്ങളും ഇസ്രാഈലും തമ്മില്‍ കുടിയേറ്റ നിര്‍മാണം സംബന്ധിച്ച് ഭിന്നാഭിപ്രായമുണ്ടായിരുന്നെങ്കിലും ഇസ്രാെഈലിനെതിരേ അമേരിക്ക പ്രവര്‍ത്തിച്ചിരുന്നില്ലെന്നും മന്ത്രിസഭാ യോഗത്തില്‍ നെതന്യാഹു ഓര്‍മിച്ചു.

ഞായറാഴ്ച വൈകീട്ട് യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയം അനുകൂലിച്ച മറ്റു പത്ത് രാജ്യങ്ങളുടെ അംബാസഡര്‍മാരെ ഇസ്രായേല്‍ കഴിഞ്ഞദിവസം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതായി ഇസ്രാഈല്‍ വിദേശകാര്യ വ്യക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഇസ്രാഈല്‍ ആരോപണത്തില്‍ അമേരിക്കന്‍ ഭരണകൂടം പ്രതികരിച്ചിട്ടില്ല. അതേസമയം അമേരിക്കയുടെ ദേശീയ സുരക്ഷാ ഡപ്യുട്ടി ഉപദേഷ്ടാവ് ബെന്‍ റോഡസ് വെള്ളിയാഴ്ച ഇതുസംബന്ധിച്ച് പ്രതികരിച്ചിരുന്നു. ഇസ്രായേലിന്റെ സുരക്ഷയുടെ കാര്യത്തില്‍ ഒബാമക്ക് നിര്‍ബന്ധമുണ്ടെന്നും പ്രമേയത്തിന് പിന്നില്‍ അമേരിക്ക പ്രവര്‍ത്തിച്ചുവെന്ന ആരോപണം ശരിയല്ലെന്നും റോഡസ് പറഞ്ഞു. അതേസമയം യുഎനന്ിലെ പ്രമേയത്തിനെതിരെയുള്ള നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചിരുന്നു. അമേരിക്കയില്‍ ഒരുസമയത്ത് ഒരു പ്രസിഡന്റ്് മതി എന്നായിരുന്നു പ്രതികരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending