Connect with us

More

‘ജനതയുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനേക്കാള്‍ വലിയ ദേശവിരുദ്ധത വേറെയില്ല’; കേന്ദ്ര സര്‍ക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി

Published

on

ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ കശ്മീര്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധിയോട് കശ്മീര്‍ സ്വദേശി പരാതി പറയുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചായിരുന്നു സര്‍ക്കാറിനെ വിമര്‍ശിച്ച് പ്രിയങ്ക ട്വീറ്റ് ചെയ്തത്.

കശ്മീര്‍ വിഷയം രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കശ്മീര്‍ ജനതയുടെ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്നതിനേക്കാള്‍ വലിയ ദേശവിരുദ്ധതയോ രാഷ്ട്രീയമോ ഇല്ലെന്ന് പ്രിയങ്കാ ഗാന്ധി തുറന്നടിച്ചു.

കശ്മീരിന് പ്രത്യേക പദവി ഇല്ലാതാക്കിയ നടപടി ദേശവിരുദ്ധമാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു. എത്രകാലം ഇങ്ങനെ തുടരാനാകും. ദേശീയതയുടെ പേരില്‍ ആയിരങ്ങളെ നിശബ്ദരാക്കുകയാണ്. കശ്മീരിലെ ജനതയുടെ ജനാധിപത്യാവകാശങ്ങള്‍ ഇല്ലാതാക്കുകയാണെന്നും ഇതിനെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ ധ്വംസനത്തിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അത് ശക്തമായി തുടരുമെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ജമ്മു കശ്മീരിലെ അവസ്ഥ മനസ്സിലാക്കുന്നതിനായി സന്ദര്‍ശനം നടത്തിയത്. എന്നാല്‍, വിമാനത്താവളത്തില്‍ അധികൃതര്‍ രാഹുലിനെയും സംഘത്തെയും തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
ശ്രീനഗറില്‍ നിന്നും ഡല്‍ഹിയിലേക്ക് മടങ്ങവേ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന കശ്മീരി സ്ത്രീ രാഹുല്‍ ഗാന്ധിയോട് കശ്മീരിലെ അവസ്ഥ വിവരിച്ച് പൊട്ടിക്കരഞ്ഞിരുന്നു. ഈ വീഡിയോയാണ് പ്രിയങ്ക ട്വിറ്ററില്‍ പങ്കുവെച്ചത്.

‘ഇത് എത്രനാള്‍ തുടരും? ദേശീയത എന്ന പേരില്‍ നിശബ്ദരാക്കുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യപ്പെടുന്ന ദശലക്ഷക്കണക്കിന് ആളുകളില്‍ ഒരാളാണിത്. പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കുന്ന എന്ന് ആരോപിക്കുന്നവര്‍ക്കുള്ള മറുപടിയാണീ ദൃശ്യം’ എന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

‘ കശ്മീര്‍ ജനതയുടെ എല്ലാ ജനാധിപത്യ അവകാശങ്ങളും നിഷേധിക്കുന്നതിനേക്കാള്‍ വലിയ രാഷ്ട്രീയ, ദേശവിരുദ്ധതയൊന്നും ഇല്ല. ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് നമ്മള്‍ ഓരോരുത്തരുടേയും കടമയാണ്. അത് ശക്തമായി തുടരുക തന്നെ ചെയ്യും’ പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending