Connect with us

More

ജേക്കബ് തോമസിനെ ഐ.എം.ജി ഡയരക്ടറാക്കി ഒതുക്കി

Published

on

തിരുവനന്തപുരം: രണ്ടരമാസത്തെ അവധിക്കുശേഷം മടങ്ങിയെത്തിയ ഡി.ജി.പി ജേക്കബ് തോമസിനെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമായ ഐ.എം.ജിയുടെ ഡയരക്ടറായി നിയമിച്ചു. ഐ.എം.ജി ഡയരക്ടറുടെ പദവി കേഡര്‍ പദവിയായി ഉയര്‍ത്തി ഒരുവര്‍ഷത്തേക്കാണ് അദ്ദേഹത്തിന്റെ നിയമനം. വിജിലന്‍സ് മേധാവിയായിരിക്കെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അവധിയില്‍ പോയ ജേക്കബ് തോമസിനെ ഐ.എം.ജി ഡയരക്ടറാക്കി ഇന്നലെ രാവിലെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയായിരുന്നു. പിന്നാലെ ഐം.എം.ജിയിലെത്തി ജേക്കബ് തോമസ് ചുമതലയേറ്റു.

താന്‍ ഇപ്പോള്‍ കൂട്ടിലല്ലെന്നും വിജിലന്‍സില്‍ നിന്നും മാറ്റിയതിന്റെ കാര്യം പിന്നീട് പറയാമെന്നും സ്ഥാനമേറ്റശേഷം ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. മാറ്റിയതിന്റെ കാര്യവും കാരണവും താനാണോ സര്‍ക്കാറാണോ ആദ്യം പറയുക എന്ന് നോക്കാം. പുതിയ പുസ്തകത്തില്‍ ഇക്കാര്യമുണ്ടാകും. കാലാവധി തികക്കുമെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു റോഡിന്റെ അപ്പുറവും ഇപ്പുറവുമാണ് ഐ.എം.ജിയും വിജിലന്‍സ് ആസ്ഥാനവും. ക്രമസമാധാനത്തില്‍ ഒരു മാനേജ്‌മെന്റുണ്ടെങ്കില്‍ അത് ഐ.എം.ജിയിലാണ്. ജനപക്ഷമാണ് താന്‍ ശ്രദ്ധിക്കുന്നത്. ഇതുവരെ പോകാത്ത വഴിയിലൂടെ സഞ്ചരിച്ചുകൂടെയെന്നും അദ്ദേഹം ചോദിച്ചു.

സെന്‍കുമാര്‍ തിരിച്ചുവന്നതാണോ വിജിലന്‍സിലേക്ക് തിരിച്ചെത്താന്‍ കഴിയാത്തതിന് കാരണമെന്ന ചോദ്യത്തിന് സിവില്‍ സര്‍വീസില്‍ രണ്ട് കുട്ടിയേ പാടുള്ളൂ. മൂന്നാമതൊരു കുട്ടിയുണ്ടായാല്‍ എന്തു ചെയ്യും. മൂന്നാമതൊരു കുട്ടി ഉണ്ടായിപ്പോയി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചില സമയത്ത് കൂട്ടില്‍ കയറിയിരിക്കും. ചിലപ്പോള്‍ പുറത്തിറങ്ങിയിരിക്കും- ജേക്കബ് തോമസ് പറഞ്ഞു.

അവധികഴിഞ്ഞു തിരിച്ചെത്തുന്ന ജേക്കബ് തോമസിന് ഏതുപദവി നല്‍കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ട പ്രകാരമാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ജേക്കബ് തോമസ് ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ചത്. അന്ന് സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റക്ക് പകരം ചുമതലയും നല്‍കി. ഇതിനിടെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ടി.പി സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായപ്പോള്‍ ബെഹ്‌റയെ വിജിലന്‍സ് ഡയരക്ടറാക്കി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമെടുത്ത രണ്ട് മാസത്തെയും 17 ദിവസത്തെയും അവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇതിനിടെ പദവിയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് ചീഫ് സെക്രട്ടറി നളിനി നെറ്റോക്കും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനും കത്ത് നല്‍കി. തുടര്‍ന്നാണ് ഇന്നലെ നിയമന ഉത്തരവിറങ്ങിയത്.

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

kerala

വയനാട്ടില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 കിറ്റുകള്‍ പിടികൂടി

വിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി

Published

on

സുല്‍ത്താൻ ബത്തേരി: അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകല്‍ പിടികൂടി. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശാം കഴിഞ്ഞതിന് പിന്നാലെയാണ് കിറ്റുകള്‍ പിടികൂടിയ സംഭവം ഉണ്ടായത്. സുല്‍ത്താൻ ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തില്‍ നിന്നാണ് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകള്‍ പിടികൂടിയത്. 1500ഓളം കിറ്റുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. പിക്ക് അപ്പ് ജീപ്പിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. എവിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിസ്ക്കറ്റുകള്‍, ചായപ്പൊടി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബിജെപി വിതരണം ചെയ്യാന്‍ കൊണ്ടുവന്നതെന്ന് യുഡിഎഫ് ആരോപിച്ചു.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

Trending