Connect with us

More

ചിലരെ തൊട്ടാല്‍ കൈപൊള്ളുമെന്ന് മനസ്സിലായത് അടുത്തിടെ: പരസ്യപ്രതികരണവുമായി ജേക്കബ് തോമസ്

Published

on

 

കൊച്ചി:പലരെയും തൊട്ടാല്‍ കൈപൊള്ളുമെന്ന് മനസ്സിലായത് അടുത്തിടെയാണെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. വിജിലന്‍സ് സ്ഥാനത്ത് നിന്നും നീക്കപ്പെട്ട ജേക്കബ് തോമസ് നീണ്ട മൗനം വെടിഞ്ഞ് പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നു. ഉദ്യോഗസ്ഥ തലത്തിലല്ല, രാഷ്ട്രീയമായ അഴിമതിയാണ് കേരളത്തിലെ പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ വിവിധ സംഘടനകള്‍ ചേര്‍ന്ന സംഘടിപ്പിച്ച ‘ അഴിമതി വിരുദ്ധ ഭരണം’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജേക്കബ് തോമസ്

ബന്ധുനിയമനത്തെ സംബന്ധിച്ചും ജേക്കബ് തോമസ് തുറന്നടിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഉദ്യോഗാര്‍ഥികള്‍ ക്യൂ നില്‍ക്കുമ്പോള്‍ ബന്ധുനിയമനം വേണമോയെന്ന് ജനങ്ങള്‍ സര്‍ക്കാറിനോട് ചോദിക്കണമെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഇപി ജയരാജന്‍, പികെ ശ്രീമതി എന്നിവരുമായി ബന്ധപ്പെട്ട് വിവാദമായ ബന്ധുനിയമനങ്ങളെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചത്.

അടി കിട്ടുമോ എന്ന പേടിച്ച് മിണ്ടാതിരിക്കുന്നത് ഉചിതമല്ലെന്നും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ തുറന്നു പറഞ്ഞു. നേരത്തേ, ഇപി ജയരാജന്റെ രാജി വരെ കൊണ്ടെത്തിച്ച വിവാദങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ത്തെന്ന വിലയിരുത്തലോടുകൂടെയാണ് ജേക്കബ് തോമസ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക അനഭിമതനായിത്തീരുന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അവധിയില്‍ പ്രവേശിക്കുകയായിരുന്നു.

തല്‍സ്ഥാനത്തേക്ക് ഇനി തിരിച്ചുവരുമോ എന്ന ചോദ്യത്തിന് താന്‍ തിരിച്ചു വരുമെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്, അത് ഒരുപക്ഷേ സത്യമായിരിക്കുമെന്നും തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും ജേക്കബ് തോമസ് മറുപടി പറഞ്ഞു.

ഇനിയും മൂന്ന് വര്‍ഷത്തിലേറെ സര്‍വീസ് ബാക്കിയുള്ള ജേക്കബ് തോമസ് ഇനി തിരിച്ചുവന്നേക്കില്ലെന്ന സൂചന നല്‍കി അധ്യാപനമുള്‍പ്പടെയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കാനാണ് താല്പര്യമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ് മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ് ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ് ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ് മരണം സ്ഥിരീകരിച്ചത്. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending