Connect with us

More

വന്‍കിട ജലസേചന പദ്ധതികള്‍ പ്രായോഗികമല്ല: മന്ത്രി

Published

on

തിരുവനന്തപുരം: ചെറുകിട ജലസചേന പദ്ധതികള്‍ക്കായിരിക്കും സര്‍ക്കാര്‍ പരിഗണന നല്‍കുകയെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. നദികളുടെ സംരക്ഷണ ശേഷി വര്‍ധിപ്പിക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുക. ഇതിനായി കൂടുതല്‍ റഗുലേറ്ററുകള്‍ സ്ഥാപിക്കും. ഒപ്പം കൂടുതല്‍ ലിഫ്റ്റ് ഇറിഗേഷന്‍ സംവിധാനവുമൊരുക്കുമെന്നും നിയമസഭയില്‍ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചക്കുള്ള മറുപടിയില്‍ ധനമന്ത്രി പറഞ്ഞു.

പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ വന്‍കിട ജലസേചന പദ്ധതികള്‍ പ്രായോഗികമല്ലെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. കുന്നുകള്‍ നിറഞ്ഞ ഭൂപ്രകൃതിയില്‍ വന്‍കിട പദ്ധതികള്‍ പ്രായോഗികമാകുന്നില്ല. 760 കോടി രൂപ മുടക്കി നിര്‍മിച്ച കല്ലട ജലസേചന പദ്ധതി മേഖലയില്‍ കിണര്‍ റീചാര്‍ജിഗിംനുള്ള ഉപാധി മാത്രമായി ഒതുങ്ങി. മിക്ക ജലസേചന പദ്ധതികളിലും ഇതാണ് സ്ഥിതി. ജില്ലാ ജലസേചന നയ രൂപീകരണം പരിഗണനയിലാണ്. കേന്ദ്ര സര്‍ക്കാറില്‍നിന്ന് ഈ മേഖലക്ക് കൂടുതല്‍ തുക കണ്ടെത്തുന്നതും പരിഗണിക്കും.
കിഫ്ബിയില്‍ കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ കഴിയും. ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികളില്‍മാത്രം കിഫ്ബി സഹായം ഒതുങ്ങില്ല. പൂജ്യം ശതമാനം മുതല്‍ മൂന്നര ശതമാനംവരെ പലിശക്ക് വിദേശ സാമ്പത്തിക ഏജന്‍സികളില്‍ നിന്ന് വായ്പ എടുക്കാനുള്ള അവസരമുണ്ട്. 30 വര്‍ഷംവരെ കാലാവധിക്ക് വായ്പ ലഭിക്കാം. ഈ അവസരം പരമാവധി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള ആശങ്കകള്‍ക്ക് കാര്യമില്ല. കിഫ്ബിയില്‍ വന്‍ പദ്ധതികളാണ് ഏറ്റെടുക്കുന്നത്. ഇതിന്റെ വിശദ പദ്ധതി രേഖയും കഷ്ടനഷ്ട വിശകലനവുമടക്കം തയാറാക്കേണ്ടതുണ്ട്. പൊതുമരാമത്ത് വകുപ്പിനെയും കീഴിലുള്ള പ്രത്യേക ആവശ്യ സംവിധാനങ്ങളെയും ശാക്തീകരിക്കാനുള്ള നടപടി സ്വീകരിച്ചു. കൂടുതല്‍ തസ്തികകള്‍ അനുവദിച്ചു. ആവശ്യത്തിന് എഞ്ചിനിയര്‍മാരെയും ഉറപ്പാക്കിയിട്ടുണ്ട്. വിവിധ വകുപ്പകളില്‍ സെക്രട്ടറി തലത്തില്‍ നടക്കുന്ന പദ്ധതി അവലോകനങ്ങളില്‍ താനും പങ്കെടുക്കുമെന്ന് ധനമന്ത്രി അറിയിച്ചു. പ്രതിപക്ഷാംഗങ്ങളുടെ അഭാവത്തില്‍ ഉപധനാഭ്യര്‍ത്ഥന വോട്ടെടുപ്പില്ലാതെ പാസാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending