Connect with us

Views

‘എംജിആറിന്റെ അമ്മു’ എത്രമാത്രം അങ്ങയെ സ്‌നേഹിക്കുന്നു’; എംജിആറിന് ജയലളിതയെഴുതിയ പ്രണയലേഖനം

Published

on

രാഷ്ട്രീയത്തില്‍ മാത്രമായിരുന്നില്ല സിനിമയുടെ വെള്ളിവെളിച്ചത്തിലും തിളങ്ങി നിന്ന ജയലളിത എംജിആറിനൊപ്പം അഭിനയിച്ച എല്ലാ ചിത്രങ്ങളും ഹിറ്റായിരുന്നു. ഒരുമിച്ചഭിനയിച്ച 27ചിത്രങ്ങളും ഹിറ്റ്. എംജിആറിന്റെ ‘അമ്മു’വായി പിന്നീട് ജയലളിത മാറി. ആദ്യ ചിത്രത്തില്‍ എംജിആറിനൊപ്പം അഭിനയിക്കുമ്പോള്‍ ജയക്ക് അന്ന് പ്രായം 16.

‘അടിമൈ പെണ്‍’ എന്ന ചിത്രത്തിലാണ് എംജിആറിന്റെ നായികയായി എത്തുന്നത്. സിനിമ വിജയം കണ്ടതോടെ ഇനിയുള്ള ചിത്രങ്ങളിലെല്ലാം ജയ മതിയെന്ന് എംജിആര്‍ തീരുമാനിച്ചു. പല പ്രമുഖരും സന്ദര്‍ശിക്കാന്‍ അനുമതിക്ക് വേണ്ടി കാത്തിരിക്കുമ്പോഴും ജയലളിതക്ക് എംജിആറിന്റെ മുറിയിലേക്ക് കടന്നുചെല്ലാനുള്ള അധികാരം പലര്‍ക്കിടയിലും ചര്‍ച്ചയായി. എംജിആറിന്റെ വിശ്വസ്തരായവരെ ജയ അംഗീകരിക്കാതിരുന്നതും അവര്‍ക്ക് ശത്രുക്കളെയുണ്ടാക്കി.

സിനിമകളുടെ ഹിറ്റുകള്‍ക്കപ്പുറത്തേക്ക് 31വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും ആ ബന്ധം വളര്‍ന്നുവന്നിരുന്നു. എന്നാല്‍ പലര്‍ക്കും ആ ബന്ധത്തിന്റെ ആഴം ഉള്‍ക്കൊള്ളാനായില്ല. തുടര്‍ന്നുള്ള നിരന്തര ശ്രമങ്ങള്‍ക്കുശേഷം ജയയെ മാറ്റി എംജിആര്‍ ലതയെന്ന നായികയെ തിരഞ്ഞെടുത്തു.ആ തിരഞ്ഞെടുപ്പ് അവര്‍ക്കിടയില്‍ വിള്ളലുണ്ടാക്കി. പിന്നീട് എംജിആര്‍ മുഖ്യമന്ത്രിയായതിന് ശേഷമാണ് ജയലളിത അദ്ദേഹത്തെ കാണുന്നത്. അവിടെ നിന്ന് പിന്നീടും വളര്‍ന്ന ബന്ധം ജയയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു. ഇംഗ്ലീഷില്‍ ജയക്കുണ്ടായിരുന്ന ആഴത്തിലുള്ള അറിവ് എംജിആറിനെ അവരെ രാജ്യസഭയിലേക്ക് നിര്‍ദ്ദേശിക്കുന്നതിനും കാരണമായി.

ചികിത്സക്ക് അമേരിക്കയിലേക്ക് പോയ സമയത്ത്് 84ല്‍ അണ്ണാ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തെ വീണ്ടും അധികാരത്തിലേറ്റാന്‍ നേതൃത്വം നല്‍കിയത് ജയയായിരുന്നു. എന്നാല്‍ തന്റെ അസാന്നിധ്യം സ്ഥാനം കയ്യടക്കാന്‍ ജയ ശ്രമിച്ചുവെന്നത് എംജിആറില്‍ വിടവുണ്ടാക്കി. തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ എംജിആര്‍ ജയയെ കാണാന്‍ കൂട്ടാക്കിയില്ല. വിഷമം സഹിക്കാനാകാതെ അന്ന് എംജിആറിന് ജയ കത്തുകളെഴുതി. ‘എംജിആറിന്റെ അമ്മു അങ്ങയെ എത്രമാത്രം സ്‌നേഹിക്കുന്നു’വെന്ന് കത്തുകളില്‍ തുളുമ്പി നിന്നു. പക്ഷേ കത്തുകള്‍ എതിരാളികള്‍ ചോര്‍ത്തി..അത് ജയയെ തളര്‍ത്തുകയും ചെയ്തു.

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending