Connect with us

Culture

ഐ.പി.എല്‍; ലേലത്തില്‍ തിളങ്ങി അഫ്ഗാന്‍ താരം മുജീബ്; ഇന്ത്യന്‍ താരങ്ങളില്‍ ഉനദ്ഘട്ടന് പൊന്നും വില

Published

on

ബംഗളൂരു: അപ്രതീക്ഷിത സംഭവ വികാസങ്ങളോടെ ഐ. പി. എല്‍ താര ലേലം സമാപിച്ചു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ്‌ഗെയില്‍ രണ്ടു കോടി മാത്രം നേടിയപ്പോള്‍ ഇന്ത്യന്‍ യുവ താരം ജയദേവ് ഉനദ്ഘട്ട് ഏറ്റവുമധികം പണം വാരിയ ഇന്ത്യന്‍ താരമായി മാറി.
12.5 കോടി രൂപക്ക് ഇംഗ്ലീഷ് താരം ബെന്‍സ്‌റ്റോക്‌സിനെ സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സ് 11.5 കോടി രൂപക്കാണ് ഉനദ്ഘട്ടിനെ സ്വന്തമാക്കിയത്. 1.5 കോടിയായിരുന്നു ഉനദ്ഘട്ടിന്റെ അടിസ്ഥാന വില. പേസ് ബൗളറായ ഉനദ്ഘട്ടിനു വേണ്ടി ചെന്നൈ സൂപ്പര്‍ കിങ്‌സും, കിങ്‌സ് ഇലവന്‍ പഞ്ചാബും രംഗത്തുണ്ടായിരുന്നെങ്കിലും 10.5 കോടി പ്രഖ്യാപിച്ച ചെന്നൈയേയും 11 കോടി പ്രഖ്യാപിച്ച പഞ്ചാബിനേയും ഞെട്ടിച്ച് രാജസ്ഥാന്‍ 11.50 കോടിയുമായി രംഗത്തെത്തുകയായിരുന്നു.

കഴിഞ്ഞ സീസണില്‍ പൂനെക്കു വേണ്ടിയാണ് താരം കളിച്ചത്. അതേ സമയം ആദ്യ ദിനം ആരും ലേലത്തിലെടുക്കാതിരുന്ന ക്രിസ്‌ഗെയിലിനു വേണ്ടി രണ്ടാം ദിനവും ആരും വന്നില്ല. ഒടുവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് അടിസ്ഥാന വിലയായ രണ്ടു കോടിക്ക് സ്വന്തമാക്കുകയായിരുന്നു. അതിനിടെ മലയാളി താരങ്ങളായ എം.എസ് മിഥുനും കെ.എം ആസിഫിനും ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരം കൈവന്നു. മലപ്പുറം സ്വദേശിയായ പേസ് ബൗളര്‍ കെ.എം ആസിഫിനെ 40 ലക്ഷം രൂപക്ക് ചെന്നൈ സ്വന്തമാക്കിയപ്പോള്‍ ലെഗ്‌സ്പിന്നറായ മിഥുനെ 20 ലക്ഷത്തിന് രാജസ്ഥാന്‍ കൂടാരത്തിലെത്തിച്ചു. സച്ചിന്‍ ബേബി 20 ലക്ഷത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ കളിക്കും. എം.ഡി നിതീഷ് മുംബൈ ഇന്ത്യന്‍സ് നിരയിലുമെത്തി.

അതേ സമയം ക്രിക്കറ്റില്‍ കുതിപ്പ് നടത്തുന്ന അഫ്ഗാനില്‍ നിന്നുള്ള കൗമാര താരം മുജീബ് സദ്രാനാണ് ലേലത്തില്‍ തിളങ്ങിയ മറ്റൊരു താരം. 16കാരനായ സദ്രാനെ നാലു കോടി രൂപക്കാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്. മുരളി വിജയ് രണ്ടു കോടിക്കും, സാംബില്ലിങ്‌സിനെ ഒരു കോടിക്കും ചെന്നൈ സ്വന്തമാക്കി.

20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന കര്‍ണാടകയുടെ ഗൗതം കൃഷ്ണപ്പയെ 6.2 കോടി രൂപക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് കൃഷ്ണപ്പക്ക് തുണയായത്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന കൃഷ്ണപ്പക്ക് ഒരു കളി പോലും കളിക്കാനായിരുന്നില്ല. 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ശഹബാസ് നദീം 3.2 കോടിക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സിലെത്തിയപ്പോള്‍, ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണെ രണ്ടു കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സ്വന്തമാക്കി.
ജെ.പി ഡുമിനി മുംബൈ ഇന്ത്യന്‍സിനും മിച്ചല്‍ സാന്റനര്‍ ചെന്നൈക്കു വേണ്ടിയും കളിക്കും. കഴിഞ്ഞ ദിവസം ആരും വിളിച്ചെടുക്കാതിരുന്ന പാര്‍ഥിവ് പട്ടേലിനെ 1.5 കോടിക്ക് ബാംഗ്ലൂരും സ്വന്തമാക്കി. നേപ്പാളിന്റെ 17കാരന്‍ സന്ദീപ് ലാമിച്ചാനെയെ 20 ലക്ഷത്തിന് ഡല്‍ഹിയും സ്വന്തമാക്കി. ഐ. പി.എല്ലില്‍ കളിക്കുന്ന ആദ്യ നേപ്പാളി താരമാണ് ലാമിച്ചാനെ.

ഐ.പി.എല്‍ ടീമുകള്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ധോണി, റെയ്‌ന, ജഡേജ, ഡുപ്ലസിസ്, ഹര്‍ഭജന്‍, ബ്രാവോ, വാട്‌സണ്‍, ജാദവ്, റായിഡു, താഹിര്‍, കരണ്‍ ശര്‍മ, ശ്രദ്ധുല്‍ താക്കൂര്‍, എന്‍ ജഗദീഷന്‍, സാന്റനര്‍, ദീപക് ചാഹര്‍, കെ.എം ആസിഫ്, കനിഷ്‌ക് സേത്, എന്‍ഗിഡി, ദ്രുവ് ഷോറെ, മുരളി വിജയ്, സാം ബില്ലിങ്‌സ്, മാര്‍ക് വുഡ്, ഷിദിശ് ശര്‍മ, മോനു കുമാര്‍, ചൈതന്യ ബിഷ്‌ണോയി

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ശ്രേയസ് ഐയ്യര്‍, ക്രിസ് മോറിസ്, റിഷഭ് പാന്ത്, ഗ്ലെന്‍ മാക്‌സ് വെല്‍, ഗംഭീര്‍, ജേസന്‍ റോയ്, മണ്‍റോ, ഷമി, റബാദ, അമിത് മിശ്ര, പൃത്ഥി ഷാ, രാഹുല്‍ തിവാരി, വിജയ് ശങ്കര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, ശബാസ് നദീം, ക്രിസ്റ്റ്യന്‍, ജയന്ത് യാദവ്, ഗുര്‍ക്രീസ്, ബോള്‍ട്ട്, മനോജ് കര്‍ല, അഭിശേക് ശര്‍മ, സന്തീപ് ലാമിച്ചാനെ, നമാന്‍ ഓജ, സയന്‍ ഘോഷ്.

മുംബൈ ഇന്ത്യന്‍സ്
രോഹിത് ശര്‍മ, ഭുംറ, ഹാര്‍ദിക് പാണ്ഡ്യ, പൊള്ളാര്‍ഡ്, മുസ്താഫിസുര്‍, കമ്മിന്‍സ്, സൂര്യകുമാര്‍ യാദവ്, കൃണാല്‍ പാണ്ഡ്യ, ഇശാന്ത് കിശന്‍, രാഹുല്‍ ചായര്‍,എവിന്‍ ലൂയിസ്, സൗരഭ് തിവാരി, കട്ടിങ്, സങ്‌വാന്‍, ഡുമിനി, ബെഹറന്‍ഡോഫ്, തേജീന്ദര്‍ സിങ്, ശരത് ലുംഭ, സിദ്ദേശ് ലാഡ്, താരേ, മായങ്ക് മാര്‍കണ്ഡേ, അഖില ധനഞ്്ജയ, അനുകൂല്‍ റോയ്, മുഹ്്‌സിന്‍ ഖാന്‍, നിധീഷ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്
റസല്‍, നരെയ്ന്‍, സ്റ്റാര്‍ച്, ദിനേശ് കാര്‍ത്തിക്, ഉത്തപ്പ, ജോണ്‍സണ്‍, പിയൂഷ് ചാവ്‌ല, കുല്‍ദീപ്, ശുഭന്‍ ഗില്‍, ഇശാങ്ക് ജക്ഷി, നഗര്‍കോട്ടി, നിതീഷ് റാണ, വിനയ്കുമാര്‍, അപൂര്‍വ് വാങ്കഡെ, റിങ്കു സിങ്, ശിവം മാവി, കാമറണ്‍ ഡെല്‍പോര്‍ട്ട്, ജാവന്‍ സീള്‍സ്.

രാജസ്ഥാന്‍ റോയല്‍സ്
സ്റ്റീവ് സ്ിമിത്ത്, സ്‌റ്റോക്‌സ്, രഹാനെ, ബിന്നി, സാംസണ്‍, ബട്‌ലര്‍, രാഹുല്‍ ത്രിപാഡി, ഡാര്‍സി ഷോര്‍ട്, ജോഫ്ര ആര്‍ച്ചര്‍, കെ ഗൗതം, കുല്‍കര്‍ണി, ഉനദ്ഘട്ട്, അങ്കിത് ശര്‍മ, അനൂരീത് സിങ്, സഹീര്‍ ഖാന്‍, ശ്രേയസ് ഗോപാല്‍, പ്രശാന്ത് ചോപ്ര, മിഥുന്‍, ലാഫ്‌ലിന്‍, മഹിപാല്‍ ലോംറോര്‍, ആര്യമന്‍ ബിര്‍ല, ജതിന്‍ സക്‌സേന, ചമീര.

കിങ്‌സ് ഇലവന്‍ പഞ്ചാബ്
അക്‌സര്‍ പട്ടേല്‍, അശ്വിന്‍, യുവരാജ്, കരുണ്‍ നായര്‍, കെ.എല്‍ രാഹുല്‍, ഗെയില്‍, മില്ലര്‍, ഫിഞ്ച്, സ്റ്റോയ്‌നിസ്, മായങ്ക് അഗര്‍വാള്‍, അങ്കിത് രാജ്പുത്, മനോജ് തിവാരി, മോഹിത് ശര്‍മ, മുജീബ് സദ്രാന്‍, സ്രാന്‍, ടൈ, അക്ഷദീപ് നാഥ്, ദ്വാര്‍ശുയിസ്, പ്രദീപ് സാഹൂ, മായങ്ക് ദാഗര്‍, മന്‍സൂര്‍ ദര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
വാര്‍നര്‍, ഭുവനേശ്വര്‍, ധവാന്‍, ഷാക്കിബ്, വില്യംസണ്‍, മനീഷ് പാണ്ഡേ, കാര്‍ലോസ് ബ്രാത് വെയ്റ്റ്, യൂസുഫ് പത്താന്‍, വൃദ്ധിമാന്‍ സാഹ, റാഷിദ് ഖാന്‍, റിക്കി ഭൂയി, ഹൂഡ, സിദ്ധാര്‍ത്ഥ കൗള്‍, ടി നടരാജന്‍, നബി, ബാസില്‍ തമ്പി, ഖലീല്‍ അഹമ്മദ്, സന്തീപ് ശര്‍മ, സച്ചിന്‍ ബേബി, ക്രിസ് ജോര്‍ദാന്‍, സ്റ്റാന്‍ലേക്, തന്‍മയ് അഗര്‍വാള്‍, ശ്രീവത്സ് ഗോസ്വാമി, ബിപുല്‍ ശര്‍മ, മെഹദി ഹസന്‍.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
കോലി, ഡിവില്ലിയേഴ്‌സ്, സര്‍ഫറാസ് ഖാന്‍, മക്കല്ലം, വോക്‌സ്, കോളിന്‍ ഡി ഗ്രാന്റ്‌ഹോം, മോയിന്‍ അലി, ഡി കോക്ക്, ഉമേശ് യാദവ്, ചാഹല്‍, വൊഹ്്‌റ, കുല്‍വത് കെജ്രോളിയ, അനികത് ചൗധരി, നവദീപ് സൈനി, എം അശ്വിന്‍, മന്‍ദീപ് സിങ്, വാഷിങ്ടണ്‍ സുന്ദര്‍, പവന്‍ നേഗി, സിറാജ്, കൂള്‍ട്ടര്‍ നിലെ, സൗത്തി, പാര്‍ഥിവ് പട്ടേല്‍, അനിരുദ്ധ ജോഷി, പവന്‍ ദേശ്പാണ്ഡെ.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending