Connect with us

More

എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ഇനി ഓര്‍മ്മ

Published

on

ടോക്കിയോ: എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ജുങ്കോ താബേ അന്തരിച്ചു. 77 വയസായിരുന്നു. വടക്കന്‍ ടോക്കിയോയിലെ സായിത്മാ ആസ്പത്രിയിലായിരുന്നു അന്ത്യം. ജാപ്പനീസ് പര്‍വ്വതാരോഹകയായ താബേ നാലു വര്‍ഷമായി ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പര്‍വ്വതാരോഹണത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു അവരുടെ ജീവിതം.

70ലേറെ രാജ്യങ്ങളിലെ ഏറ്റവും ഉയരംകൂടി പര്‍വ്വതങ്ങളിലെല്ലാം താബേ കയറിയിട്ടുണ്ട്. 1939ല്‍ ഫുകുഷിമയിലെ മിഹാരു ഗ്രാമത്തിലായിരുന്നു ജനനം. പത്താമത്തെ വയസിലായിരുന്നു ആദ്യ പര്‍വതാരോഹണം. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ അധ്യാപക സഹായത്തോടെ 6289 അടി ഉയരമുള്ള നാസു പര്‍വ്വതം താബേ കീഴക്കി.

സ്ത്രീകളുടെ സ്ഥാനം വീട്ടിലാണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലത്ത് ജാപ്പനീസ് സമൂഹത്തിന്റെ സങ്കല്‍പങ്ങളെ മുഴുവന്‍ മാറ്റിമറിച്ചാണ് അവര്‍ പര്‍വ്വതാരോഹണം തെരഞ്ഞെടുത്തത്. ഭര്‍ത്താവിന്റെ പിന്തുണ താബേക്ക് കരുത്തു പകര്‍ന്നു. 1969ല്‍ ലേഡീസ് ക്ലൈമ്പിങ് ക്ലബ്ബ് സ്ഥാപിച്ചു.


Dont miss: നൃത്താവതരണത്തിനിടെ നടി വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു

1972ല്‍ പര്‍വ്വതാരോഹകയായി ജപ്പാനില്‍ പ്രശസ്തിയിലേക്കുയര്‍ന്നു. ആല്‍പ്‌സ് പര്‍വ്വതനിരകളിലെ ഫ്യൂജി ഉള്‍പ്പെടെയുള്ള രണ്ട് പര്‍വ്വതങ്ങള്‍ അതിനകം കീഴടക്കി. 1975 മെയ് നാലിനാണ് താബേയും സംഘവും എവറസ്റ്റിലേക്ക് തിരിച്ചത്. മെയ് പതിനാറിന് എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയായി ചരിത്രം കുറിക്കുകയും ചെയ്തു.

താന്‍സാനിയയിലെ കിളിമഞ്ചാരോ, അമേരിക്കയിലെ മക്കിന്‍ലേ, അന്റാര്‍ട്ടിക്കയിലെ വിന്‍സണ്‍ മാസിഫ് തുടങ്ങി നിരവധി കൊടുമുടികള്‍ താബേയുടെ കാല്‍ക്കീഴില്‍ വന്നു.
ലോകത്തെ എല്ലാ ഉയരംകൂടിയ പര്‍വ്വതങ്ങളും കയറണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. അര്‍ബുദം സ്ഥിരീകരിച്ച ശേഷവും അവര്‍ പര്‍വ്വതാരോഹണത്തില്‍നിന്ന് മാറി നിന്നില്ല.
കഴിഞ്ഞ ജൂലൈയില്‍ കുട്ടികളോടൊപ്പം ജപ്പാനിലെ ഫ്യൂജി കൊടുമുടി കയറി. അതു തന്നെയായിരുന്നു അവസാനത്തെ പര്‍വ്വതാരോഹണവും.

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending