Connect with us

More

മനുഷ്യനെ പച്ചക്ക് വെട്ടിക്കൊല്ലുന്നത് ആശങ്കാ ജനകം: കാനം

Published

on

 

കോട്ടയം: മനുഷ്യനെ പച്ചക്ക് വെട്ടിക്കൊല്ലുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇത്തരം രാഷ്ട്രീയ സാഹചര്യം ഒഴിവാക്കാന്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിനേതാക്കള്‍ തന്നെ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി.
കൊലപാതക രാഷ്ട്രീയത്തെ എക്കാലവും എതിര്‍ത്തുപോന്നിട്ടുള്ള പാര്‍ട്ടിയാണ് സി.പി.ഐ. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിയല്ലാത്ത ഏക പാര്‍ട്ടി സി.പി.ഐയാണ്.
മാണിയെ ഇടതുമുന്നണിയില്‍ വേണ്ടെന്ന നിലപാടില്‍ യാതൊരുമാറ്റവുമില്ല. മാണി വലിയ സംഭവമായി കാണുന്നില്ല. വിജലന്‍സിന്റെ അല്ല ഏത് സര്‍ട്ടിഫിക്കറ്റ് കിട്ടിയാലും മാണി അഴിമതിക്കാരനാണെന്നചിന്ത ജനമനസുകളില്‍നിന്ന് മായില്ല. ഏതായാലും മാണിക്ക് ഗുഡ് എന്‍ട്രി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പ്രശ്‌നമില്ല. സി.പി.ഐ എല്‍.ഡി.എഫിന്റെ അവിഭാജ്യഘടകമാണ്. എല്‍.ഡി.എഫിലേക്ക് പുതിയ കക്ഷികളെ ചേര്‍ക്കുമ്പോള്‍ ചര്‍ച്ചയുണ്ടാകും അപ്പോള്‍ സി.പി.ഐയുടെ അഭിപ്രായം വ്യക്തമാക്കും.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് മാണിയുടെ സഹായം ആവശ്യമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ വിജയിച്ചത് മാണിയുടെ സഹായമില്ലാതെയാണ്. 91 നിയമസഭാ സീറ്റുകള്‍ നേടി എല്‍.ഡി.എഫ് അധികാരത്തിലെത്തിയത് മാണിയുടെ പിന്തുണയോടെയല്ല. മാണിമുന്നണിയിലേക്ക് വന്നാല്‍ സി.പി.ഐയുടെ പ്രാധാന്യം കുറയുമെന്ന ചിന്തിക്കുന്നതു ബാലിശമാണ്.ആറ് എം.എല്‍.എമാരുള്ള പാര്‍ട്ടിയും 19 എം.എല്‍.എമാരുള്ള പാര്‍ട്ടിയും ഒരുപോലെയല്ല. മാണി വന്നാല്‍ എത്രഎം.എല്‍.മാര്‍ കൂടെയുണ്ടാകുമെന്ന് ഒരുറപ്പുമില്ല. ആ പാര്‍ട്ടിയിലെ എം.എല്‍.എമാരൊക്കെ എവിടെനില്‍ക്കുന്നുവെന്ന് വ്യക്തമായി അറിയാം. ഒന്നിച്ചായാലും കഷണമായാലും കേരളാ കോണ്‍ഗ്രസിനെ വേണ്ടന്ന നിലപാടില്‍ മാറ്റമില്ല. ഇടതുസര്‍ക്കാര്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയാല്‍ വീണ്ടും അധികാരത്തിലെത്തും. അധികാരത്തിനായി കുറുക്കുവഴികള്‍ തേടുന്നത് ആശാസ്യമല്ല.ബി.ജെ.പിയെന്ന മുഖ്യശത്രുവിനെ നേരിടാന്‍ ഇടതുപക്ഷ മതേതര ശക്തികള്‍ ഒന്നിക്കുമ്പോള്‍ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിനെ ഒഴിച്ചുനിര്‍ത്താനാവില്ല.എന്നാല്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍പോലും യോജിപ്പില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സി.പി.ഐയും സി.പി.എമ്മും മാത്രമാണ് ഒരുമിച്ച് നില്‍ക്കുന്നത്. മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളെല്ലാം പുറത്താണ്.
സി.പി.ഐയും കോണ്‍ഗ്രസും ഉള്‍പ്പെട്ട അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വികസനം ഉണ്ടായതെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമാണെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ മറുപടി.

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

Trending