Connect with us

Video Stories

കള്ളരാമൻ: ദേശത്തിന്റെ പൊരുൾ തേടുന്ന കഥകൾ

Published

on

ആഖ്യാനപരീക്ഷണങ്ങൾക്കും ശൈലീ സാഹസങ്ങൾക്കും കിട്ടിപ്പോരുന്ന താൽക്കാലിക ശ്രദ്ധകൾക്കപ്പുറം എഴുത്തിന്റെ മാറ്റിപ്പണിയലുകളിൽ താൽപര്യം കാത്തുസൂക്ഷിക്കുക എന്നത് കഥാരചനയിൽ എളുപ്പവിദ്യയല്ല. പ്രത്യേകിച്ചും ദേശമെഴുതുമ്പോൾ. മുഖ്താർ ഉദരംപൊയിൽ എന്ന ചെറുപ്പക്കാരൻ നാട്ടറിവുകളും ദേശവും ജനജീവിതവും കഥയാക്കി മാറ്റുമ്പോൾ സ്വാഭാവികമായും വന്നുചേരാനിടയുള്ള പിഴവുകളൊന്നുമില്ലാതെ കഥപറയുന്നു. ഗ്രാമീണ അനുഭവങ്ങളുടെയും ഗൃഹാതുരതയുടെയും മണവും രുചിയും ഇഴചേരുന്ന കഥകൾ അതീവസൂക്ഷ്മതയോടെ അടയാളപ്പെത്തിയിരിക്കുന്നു ‘കള്ളരാമൻ’ എന്ന കഥാസമാഹാരത്തിൽ. വാക്കും വരയും സമന്വയിക്കുന്ന കഥപറച്ചിലുകളാണിതിൽ. മൗലികമായ ഒരു കഥാഭൂമികതന്നെ മുഖ്താർ അവതരിപ്പിക്കുന്നു എന്നതാണ് കള്ളരാമനെ ശ്രദ്ധേയമാക്കുന്നത്. സവിശേഷ ശൈലിയിൽ ആവിഷ്‌കരിക്കുന്ന ഏഴ് കഥകളിലൂടെ മലയാള കഥാസാഹിത്യത്തിൽ ഇടംപിടിക്കുകയും ചെയ്ത ഒരു യുവകഥാകൃത്തിന്റെ  കലാസാക്ഷ്യമാണ് ഈ കൃതി.
യാഥാർത്ഥ്യങ്ങളെ സ്പർശിക്കുമ്പോഴും ജീവിതത്തിന് രൂപം കൊടുക്കുന്ന ആധാരശില ദൃഢമാക്കുന്നതിൽ മിത്തുകൾക്ക് വലിയ പങ്കുണ്ട്. ഒറ്റനോട്ടത്തിൽ അയുക്തികമെന്നു തോന്നാമെങ്കിലും ദേശപ്പെരുമയും ഭാഷണ വൈവിധ്യങ്ങളും കഥയിലേക്ക് കൊണ്ടു വരുന്നതിൽ മുഖ്താർ പ്രകടിപ്പിക്കുന്ന ജാഗ്രത കഥകളിൽ തെളിഞ്ഞുനിൽക്കുന്നു.
മുഖ്താര്‍ ഉദരംപൊയില്‍

മുഖ്താര്‍ ഉദരംപൊയില്‍

മഞ്ഞീല്, ഗുലാഫീ സുലാഫീ, ഹായ് കൂയ് പൂയ്, കിറ്ക്കത്തി, കള്ളരാമൻ, കൂർസും കൂർസും, കൊട്ടംചുക്കാദി എന്നിങ്ങനെ ഏഴ് കഥകളാണ് പുസ്തകത്തിലുള്ളത്. കഥയുടെ രൂപഭാവങ്ങളിൽ പുതുമയും സൂക്ഷ്മതയും നിലനിർത്തുന്ന എഴുത്തുകാരനാണ് മുഖ്താർ. ഏറനാടൻ ജീവിതവും മിത്തുകളും നാട്ടറിവുകളും ആവിഷ്‌കരിക്കുന്ന ഈ കഥകൾ സ്ഥാപിതമായ കഥപറച്ചിൽ സമ്പ്രദായത്തെ തകിടം മറിക്കുന്നു; തിരസ്‌കരിക്കുന്നു. ജീവിതത്തിലെ ആത്യന്തികമായ സത്യങ്ങളിലൊന്നാണ് മരണം. മരണശേഷം ബാപ്പ കോലായിൽ ഇരിപ്പുണ്ടെന്ന് തോന്നുകയാണ് കൊട്ടംചുക്കാദിയിലെ കഥപറച്ചിലുകാരന്. ജീവിതത്തിൽ സാധാരണ സംഭവിക്കുന്നതും സംഭവിക്കാൻ സാധ്യതയുള്ളതുമായ ഒട്ടേറെ പ്രശ്‌നങ്ങൾ കഥയിലൂടെ പറയാൻ ശ്രമിക്കുന്നു. മഞ്ഞീല് എന്ന കഥയിൽ ഏറ്റുമീൻ കാലത്തിലൂടെ വല്യുപ്പയുടെ ജീവിതം വരയ്ക്കുകയാണ് കഥാകൃത്ത്. കഥാവസാനത്തിൽ മരണഗന്ധത്തേയും മീൻഗന്ധത്തേയും ഓർമ്മയിലേക്ക് തിരിച്ചുവിളിക്കുന്നു.

നാട്ടുവഴിയിലൂടെ ഒരു യാത്രയാണ് ഗുലാഫീ സുലാഫീ. കൗമാരത്തിന്റെ ശബ്ദം കേൾപ്പിക്കുന്ന സൈക്കിൾ സഞ്ചാരം. ചിരിക്കു പിന്നിൽ മറഞ്ഞിരിക്കുന്ന കണ്ണീർപ്പാടമാണ് ഹായ് കൂയ് പൂയ്. നാട്ടുനന്മയുടെ രേഖാചിത്രമാണ് കിറ്ക്കത്തി എന്ന കഥയിൽ അടയാളപ്പെടുത്തുന്നത്. ഇങ്ങനെ കഥകളിൽ നിന്നും കഥകളിലേക്ക് ഒഴുകിപ്പോകുന്ന, ജീവിതത്തിന്റെ ഒഴുക്കാണ് മുഖ്താറിന്റെ കഥകളിൽ പ്രതിഫലിക്കുന്നത്. പൊരുളറിഞ്ഞും പൊരുളറിയാത്തതുമായ മനുഷ്യജീവിതത്തിന്റെ സാധാരണവും അസാധാരണവുമായ ഭാലതലങ്ങളെ പരിചിതബിംബങ്ങളിലൂടെയും ഉൾക്കാമ്പുള്ള ഭാഷയിലൂടെയും ആവിഷ്‌ക്കരിക്കുന്ന മുഖ്താർ ഉദരംപൊയിലിന്റെ കഥകളോരോന്നും  ഒന്നിന്റെ തുടർച്ചയും ഏകവുമാണ്.
കള്ളരാമന്റെ ആമുഖ ലേഖനത്തിൽ കഥാകൃത്ത് പി. സുരേന്ദ്രൻ എഴുതി: ‘മുഖ്താർ ഉദരംപൊയിലിന്റെ കഥകൾ ദേശത്തെ എഴുതുകയും ദേശത്തെ വരയ്ക്കുകയുമാണ്. വാക്കുപോലെ വരയും നന്നായി വഴങ്ങുന്ന ഒരാൾക്ക് മാത്രം രചിക്കാവുന്ന കഥകളാണിവ. ദേശത്തെ അതിരുവെച്ച് അടയാളപ്പെടുത്തുക കൂടിയാണ് മുഖ്താർ’.  കഥപാത്രങ്ങളിലേക്കും സൂക്ഷ്മചിന്തകളിലേക്കും അതിഭാവുകത്വത്തിന്റെ ആഘോഷമില്ലാതെ ആസ്വാദകനെ നയിക്കാൻ കഥാകാരന് സാധിക്കുന്നു. ആവിഷ്‌കരിക്കപ്പെട്ട ജീവിതങ്ങളോടുള്ള ആത്മബന്ധം കൊണ്ടാണ് കള്ളരാമനിലെ ഓരോ കഥയും നമ്മുടെ മനസ്സിൽ  ആഴത്തിൽ പതിയുന്നത്. മലയാളകഥയുടെ പുതിയ മുഖമാണ് കള്ളരാമൻ എന്ന പുസ്തകം അനുഭവപ്പെടുത്തുന്നത്. രചനാപരമായും ഭാഷാപരമായും വ്യക്തിത്വം പുലർത്തുന്നവയാണ് മുഖ്താറിന്റെ കഥകൾ.
– കെ.കെ.വി
 ………………………………………………………………………
കള്ളരാമൻ
മുഖ്താർ ഉദരംപൊയിൽ
ഒലിവ്, കോഴിക്കോട്. 80 രൂപ

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending