Connect with us

Culture

സാഹചര്യങ്ങള്‍ നിര്‍ബന്ധിച്ചാല്‍ രാഷ്ട്രീയത്തില്‍ ചേരും: കമല്‍ഹാസന്‍

Published

on

ചെന്നൈ: രജനികാന്തിനു പിന്നാലെ തമിഴ് സിനിമയിലെ മെഗാതാരമായ കമല്‍ ഹാസനും രാഷ്ട്രീയത്തിലേക്ക്. തമിഴ് ചാനലായ തന്തി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നതിന്റെ സൂചനകള്‍ കമല്‍ നല്‍കിയത്. ട്വിറ്ററിലൂടെ അണ്ണാ ഡി.എം.കെയെ വിമര്‍ശിക്കുന്ന കമല്‍ ഡി.എം.കെയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് താന്‍ ഭാവിയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കാമെന്ന സൂചന അദ്ദേഹം നല്‍കിയത്.

മുക്കാല്‍ മണിക്കൂറോളം നീണ്ട അഭിമുഖത്തില്‍ വിവിധ കാര്യങ്ങളെക്കുറിച്ച് കമല്‍ സംസാരിച്ചു. മുന്‍ മുഖ്യമന്ത്രി ജയലളിത അന്തരിച്ചതിനു ശേഷം മാത്രം അവരെപ്പറ്റി സംസാരിച്ചതിനു കാരണമെന്ത് എന്ന ചോദ്യത്തിന് തന്റെ ഉടമസ്ഥതയിലുള്ള ‘രാജ്കമല്‍ ഫിലിംസ്’ ഒരു ചെറിയ കമ്പനിയാണ് എന്നായിരുന്നു മറുപടി. വിരുമാണ്ടി എന്ന തന്റെ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കു പിന്നില്‍ ജയലളിതയാണെന്ന് അറിഞ്ഞത് വളരെ വൈകിയാണെന്നും കമല്‍ പറഞ്ഞു. ജയലളിതയുടെ കാലത്ത് താന്‍ നിശ്ശബ്ദനായി ഇരിക്കുകയായിരുന്നില്ലെന്നും സര്‍ക്കാറിനെതിരെ കോടതിയില്‍ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡി.എം.കെ തലവന്‍ എം. കരുണാനിധിയുമായി വളരെ നല്ല ബന്ധമാണുള്ളത്. രാഷ്ട്രീയക്കാരന്‍ എന്നതല്ല, കലാകാരന്‍ എന്നതാണ് അദ്ദേഹത്തോടുള്ള ബഹുമാനം. 1983-ല്‍ ഡി.എം.കെയില്‍ ചേരാന്‍ കരുണാനിധി ആവശ്യപ്പെട്ടിരുന്നു. പിന്നീട് എം.ജി.ആറും ഇക്കാര്യം ചോദിച്ചു. രണ്ടുതവണയും താന്‍ നിരസിക്കുകയാണുണ്ടായത്. – കമല്‍ പറഞ്ഞു. താന്‍ വിമര്‍ശനം പഠിച്ചു വരുന്നേയുള്ളൂ എന്നും കൂടുതല്‍ അറിവ് നേടുന്നതോടെ തന്റെ വിമര്‍ശനങ്ങള്‍ക്കും മൂര്‍ച്ച കൂടുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തില്‍ ചേരുമോ എന്ന ചോദ്യത്തിന് ‘എന്റെ കൈവശമുള്ള പണം കൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാനാവുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’ എന്ന മറുചോദ്യമായിരുന്നു കമലിന്റെ മറുപടി. ‘പക്ഷേ, ഇന്നത്തെ അവസ്ഥയില്‍ ശുദ്ധമായ പണം ഉണ്ടാക്കുന്നതിനെപ്പറ്റിയാണ് ഞാനാലോചിക്കുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ എന്ന് ചോദിക്കരുത്. ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ ആര്‍ക്കും വേണമെങ്കില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാം…’ തനിക്കു മേലുണ്ടാകുന്ന സമ്മര്‍ദങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയ പ്രവേശം സംബന്ധിച്ച തീരുമാനമെടുക്കുമെന്നും കമല്‍ പറഞ്ഞു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending