Connect with us

Culture

കാല്‍പ്പന്തില്‍ പരമ്പരാഗതവാദം അസ്തമിച്ചിരിക്കുന്നു

Published

on


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


ഒരു മാസത്തെ ലോകകപ്പ് ആവേശം ഫുട്‌ബോള്‍ ലോകത്തിന് സമ്മാനിച്ചിരിക്കുന്നത് പുതിയ ചിന്തകളും ടീമുകളും താരങ്ങളും. മാറിയ കാലത്തിനൊപ്പം മല്‍സരിക്കുന്നവരായിരിക്കുന്നു ടീമുകള്‍. പഴഞ്ചന്‍ പിന്തിരിപ്പന്‍ സമീപനത്തിന് വിപണിയില്ല. പ്രതിരോധമെന്ന സൂത്രവാക്യത്തിലും ഒഫന്‍സീവ് മുദ്രാവാക്യത്തിലും പരിശീലകര്‍ക്ക് താല്‍പ്പര്യമില്ലാതായിരിക്കുന്നു.

90 മിനുട്ടിലെ ഫുട്‌ബോള്‍ പൂര്‍ണസമയത്തും ലൈവായി മാറണമെന്നതായിരിക്കുന്നു പുതിയ ചിന്ത. അതിന് കാലത്തിന് മാര്‍ക്ക് നല്‍കണം. അതിവേഗമാണ് ലോക സഞ്ചാരം. കളിയിടം ആ വേഗതയില്‍ പോവേണ്ടിയിരിക്കുന്നു. സ്‌റ്റേഡിയങ്ങളില്‍ വന്ന് കളി കാണുന്നവരേക്കാള്‍ ആവേശത്തിലാണ് സ്വന്തം മൊബൈലില്‍ ആളുകള്‍ കളിയെ കാണുന്നതും വിസ്തരിക്കുന്നതും വിമര്‍ശിക്കുന്നതും. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കൂലംകഷമായ ചര്‍ച്ചകളും ട്രോളുകളും താരങ്ങളെ പോലും സാരമായി ബാധിക്കുന്നു. വിശകലനമെന്നത് വിശാരദന്റെ ജോലിയായിരുന്നെങ്കില്‍ അതിപ്പോള്‍ എല്ലാവരും ചെയ്യുന്നു. ആ ചിന്തയുടെ പുതിയ വഴിയാണ് ഈ ലോകകപ്പ്.

ടീമുകളെ നോക്കുക. മുമ്പെല്ലാം ലോകകപ്പ് വരുമ്പോള്‍ ചര്‍ച്ചാ ടേബിളിലേക്ക് വരുക സ്ഥിരക്കാരാണ്. ജര്‍മനി, ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ബ്രസീല്‍, അര്‍ജന്റീന, സ്‌പെയിന്‍ തുടങ്ങിയവര്‍. ഇവരെല്ലാം പരമ്പരാഗത ഫുട്‌ബോല്‍ ശക്തികളാണ്. പക്ഷേ ഇത്തവണ മേല്‍പ്പറഞ്ഞ പരമ്പരാഗതവാദികളില്‍ രണ്ട് ടീമുകള്‍ മാത്രമാണ് സെമിഫൈനല്‍ കണ്ടത്. ഇംഗ്ലണ്ടും ഫ്രാന്‍സും. ഇതില്‍ ഇംഗ്ലണ്ട് പുറത്തായിരിക്കുന്നു. അതിന് കാരണമാവട്ടെ പഴഞ്ചന്‍ ശൈലി പുറത്തെടുത്തത്. സെമി വരെ പോസിറ്റീവായി വേഗതയില്‍ കളിച്ച ഇംഗ്ലണ്ട് സെമിയില്‍ ഇന്നലെകളിലെ അടവുകളിലേക്ക് പോയി. ദുരന്തവുമായി. അല്‍ഭുതങ്ങളുമായാണ് പുതിയ ടീമുകള്‍ വന്നത്. ഫുട്‌ബോളെന്നത് ആഗോളീയമായിരിക്കുന്നുവെന്നും ആര്‍ക്കും ആരെയും തോല്‍പ്പിക്കാമെന്നതുമാണ് റഷ്യ നല്‍കുന്ന സന്ദേശം. ആതിഥേയരായ റഷ്യക്ക് ആരും ഒരു സാധ്യതയും കല്‍പ്പിച്ചിരുന്നില്ല. അവര്‍ ക്വാര്‍ട്ടര്‍ കളിച്ച് വീരോചിതം മടങ്ങി.

ക്രൊയേഷ്യക്കാര്‍ ഇത് വരെ കളിച്ച എല്ലാ മല്‍സരങ്ങളും ജയിച്ചു. തോല്‍പ്പിച്ചവരുടെ പട്ടികയില്‍ അര്‍ജന്റീനയും ഇംഗ്ലണ്ടുമുണ്ട്. അവര്‍ കിരീടത്തിന് അരികില്‍ നില്‍ക്കുന്നു. ബെല്‍ജിയത്തിന്റെ യാത്രയോ- ഗംഭീരമായിരുന്നു. ബ്രസീലിനെ പോലും നാമാവശേഷമാക്കിയ യുവ ടീം. ജപ്പാന്റെ വരവ് രാജകീയമായിരുന്നു. കൊളംബിയക്കാരെ തോല്‍പ്പിച്ചും ബെല്‍ജിയത്തെ വിറപ്പിച്ചുമാണ് അവര്‍ മടങ്ങിയത്. ലോക ചാമ്പ്യന്മാരായ ജര്‍മനിയെ വരച്ച വരയില്‍ നിര്‍ത്തിയുളള വിജയമായിരുന്നു മെക്‌സിക്കോ നേടിയത്. കൊറിയക്കര്‍ ജര്‍മനിയെ രണ്ട് ഗോളിന് തോല്‍പ്പിക്കുമെന്ന് അന്യായ സ്വപ്‌നത്തില്‍ പോലും ആരും കരുതിയിരുന്നില്ല. അതും സംഭവിച്ചു. എന്തിന് കന്നിക്കാരായ പാനമ കളിച്ച മൂന്ന് കളികളിലും തോറ്റെങ്കിലും അവര്‍ രണ്ട് ഗോള്‍ പ്രതിയോഗികള്‍ക്ക് സമ്മാനിച്ചു. അര്‍ജന്റീനയും സ്‌പെയിനും ജര്‍മനിയുമെല്ലാം അതിവേഗം വന്ന വഴിയേ മടങ്ങി.

ലയണല്‍ മെസിയും നെയ്മര്‍ ജൂനിയറും കൃസ്റ്റിയാനോ റൊണാള്‍ഡോയുമായിരുന്നു ലോകകപ്പിന്റെ പോസ്റ്റര്‍ താരങ്ങള്‍. മെസി നേടിയത് ഒരു ഗോള്‍-സമ്പൂര്‍ണ്ണ പരാജയമായിരുന്നു ആ താരം. പൗലോ ഡിബാലെയെ പോലെ ഒരു യുവതാരത്തെ കരക്കിരുത്തിയ പാതകത്തില്‍ മെസിക്കും വലിയ പങ്കുണ്ടായിരുന്നു. കൃസ്റ്റിയാനോ സ്‌പെയിനിനെതിരെ ഹാട്രിക്ക് നേടി. പക്ഷേ നോക്കൗട്ടില്‍ പുറത്തായി. നെയ്മറാണ് മൂന്ന് പേരില്‍ മികച്ച പോരാട്ടം നടത്തിയത്. എല്ലാ മല്‍സരങ്ങളിലും പതിവ് വേഗതയില്‍ ഉജ്ജ്വലമായി കളിച്ചു അദ്ദേഹം. പക്ഷേ ക്വാര്‍ട്ടറില്‍ വീണു. ഇവര്‍ക്കെല്ലാം പകരം ഈഡന്‍ ഹസാര്‍ഡ്, റുമേലു ലുക്കാക്കു, കൈലിയന്‍ എംബാപ്പേ, ലുക്കാ മോദ്രിച്ച്, മരിയോ മാന്‍സുകിച്ച്, അന്റോണിയോ ഗ്രിസ്മാന്‍, അഹമ്മദ് മൂസ, ജോര്‍ദ്ദാന്‍ പിക്‌ഫോര്‍ഡ്, ഹാരി കെയിന്‍, അലക്‌സി ചെര്‍ച്ചഷേവ് തുടങ്ങിയവരെല്ലാമാണ് തിളങ്ങിയത്.

2018 ലെ റഷ്യന്‍ ലോകകപ്പ് അറിയാന്‍ പോവുന്നത് കൊലകൊമ്പന്മാരുടെ പതന വേദിയായാണ്. അത് നല്ല യുവ ഫുട്‌ബോളിനുള്ള വഴിയുമാവുന്നു. ഞായറാഴ്ച്ച മികച്ച കളിക്കാരനായി, ടോപ് സ്‌ക്കോററായി, മികച്ച ഗോള്‍ക്കീപ്പറായി, മികച്ച യുവതാരമായെല്ലാം തെരഞ്ഞെടുക്കപ്പെടാന്‍ പോവുന്നത് പുതിയ താരങ്ങളാണ്. പുതിയ ലോകത്തേക്കുള്ള പുതിയ വാതായനമാണ് റഷ്യ-സംശയമില്ല.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending