Connect with us

Culture

ഇതാണ് മെസി ഇതാവണം അര്‍ജന്റീന

Published

on

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…

മനസ്സും ശരീരവും അര്‍ജന്റീനക്കാര്‍ മൈതാനത്തിന് സമര്‍പ്പിച്ചപ്പോള്‍ അര്‍ഹമായ വിജയവും രണ്ടാം റൗണ്ടും ടീമിനെ തേടിയെത്തി. വിജയത്തില്‍ അഞ്ച് പേര്‍ക്കാണ് എന്റെ മാര്‍ക്ക്- മാന്‍ ഓഫ് ദ മാച്ച് ലയണല്‍ മെസി, മെസിയുടെ മനോഹര ഗോളിലേക്ക് കിടിലന്‍ ലോംഗ് പാസ് നല്‍കിയ എവര്‍ ബനേഗ, 94 മിനുട്ടും കഠിനാദ്ധ്വാനിയായി പൊരുതിയ ജാവിയര്‍ മഷ്‌ക്കരാനസ്, പ്രതിരോധകോട്ട കാത്തതിനൊപ്പം നിര്‍ണായക വേളയില്‍ ഗോള്‍ സ്‌ക്കോര്‍ ചെയ്ത മാര്‍ക്കസ് റോജ, മൈതാന നീക്കങ്ങള്‍ ഊര്‍ജ്ജസ്വലതയോടെ നിയന്ത്രിച്ച എയ്ഞ്ചലോ ഡി മരിയ എന്നിവര്‍ക്ക്. ടീം എന്ന നിലയില്‍ അര്‍ജന്റീന ഒത്തിണക്കം കാട്ടി. മല്‍സരവീര്യം എല്ലാവരിലുമുണ്ടായി. പന്തിനായി എല്ലാവരും പറന്ന് കളിച്ചു. ദേശീയഗാന വേളയില്‍ നെഞ്ചു വിരിച്ച് തല ഉയര്‍ത്തി നിന്നു താരങ്ങള്‍. ഇടവേളയില്‍ നായകന്റെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എല്ലാവര്‍ക്കും. മൈതാനത്തുടനീളമുണ്ടായിരുന്നു ഇന്നലെ നായകസ്പര്‍ശം. തോല്‍ക്കാന്‍ മനസ്സില്ല എന്ന പ്രഖ്യാപനം എല്ലാ കണ്ണുകളിലും. ഇതാണ് എല്ലാവരും ആഗ്രഹിച്ച അര്‍ജന്റീന. ആരാധകര്‍ നെഞ്ചിനകത്ത്് സൂക്ഷിക്കുന്ന അര്‍ജന്റീന….


നിശ്ചയദാര്‍ഡ്യത്തിന്റെ ഉജ്ജ്വലഭാവമായിരുന്നില്ലേ എവര്‍ ബനേഗയുടെ ആ പാസ്. ഇങ്ങനെയരു പാസ് എന്ത് കൊണ്ട് കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ കണ്ടില്ല. മെസി എന്ന താരത്തിന് പന്ത് ലഭിക്കാത്തതായിരുന്നു ഐസ് ലാന്‍ഡിനെതിരെയും ക്രൊയേഷ്യക്കെതിരെയും ടീം തപ്പിതടയാന്‍ കാരണം. ബനേഗയിലെ സീനിയര്‍ താരം കൃത്യമായി മെസിയെ കണ്ടു-മധ്യവരക്ക് പിറകെ നിന്നുളള ആ പാസ് കാല്‍മുട്ടില്‍ സ്വീകരിച്ച് മുന്നോട്ട് കയറിയ മെസിയുടെ ബോള്‍ കണ്‍ട്രോള്‍ അപാരമായിരുന്നു. ഓട്ടത്തിനിടിയിലെ ആ ആങ്കിള്‍ നോക്കുക-ഒരു ഗോള്‍ക്കീപ്പര്‍ക്കും പിടികൊടുക്കാത്ത ദിശ. ഇത്തരത്തിലൊരു ശ്രമം എന്ത് കൊണ്ട് കഴിഞ്ഞ മല്‍സരങ്ങളില്‍ മെസി നടത്തിയില്ല…


ലോകത്തിനറിയാം പന്ത് കിട്ടിയാല്‍ മെസിയുടെ കുതിപ്പ്. അത് തടയുക എന്നത് ദുഷ്‌ക്കരമായ ദൗത്യവുമാണ്. നൈജീരിയക്കും ഇന്നലെ യഥേഷ്ടം മാര്‍ക്കിടണം. മെസിയെ തടയുക എന്നതായിരുന്നില്ല അവരുടെ ഗെയിം പ്ലാന്‍. സ്വന്തം കരുത്തില്‍ വിശ്വസിച്ച് ആക്രമിക്കുക. ആ പ്ലാനിലാണ് മെസി സ്വതന്ത്രനായത്. അല്ലാത്തപക്ഷം ഐസ്‌ലാന്‍ഡുകാര്‍ അദ്ദേഹത്തെ തടഞ്ഞത് പോലെ ഇന്നലെയും തടയപ്പെട്ടിരുന്നെങ്കില്‍ പ്രശ്‌നം സങ്കീര്‍ണ്ണമായേനേ. മെസിയെ തടഞ്ഞാല്‍ ആ അവസരത്തെ പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ഒരു പക്ഷേ സാംപോളിയുടെ ഗെയിം പ്ലാന്‍. അങ്ങനെയാണ് ഗോണ്‍സാലോ ഹ്വിഗിന്‍ ഇറങ്ങിതയ്. ഗോളിന് പിറകെ മെസി പായിച്ച ഫ്രീകിക്കും സുന്ദരമായിരുന്നു. പോസ്റ്റായിരുന്നു അവിടെ വില്ലനായത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ നൈജീരിയക്ക്് റഫറി അനുവദിച്ച പെനാല്‍ട്ടിയുടെ സാധുത വീഡിയോ സമ്പ്രദായത്തില്‍ സംശയകരമായി തോന്നി. കോര്‍ണര്‍കിക്കില്‍ നിന്നും പന്ത് ഉയര്‍ന്ന വേളയില്‍ മഷ്‌ക്കരാനസ് നൈജീരിയന്‍ താരത്തെ തള്ളിയിട്ടിരുന്നില്ല. അദ്ദേഹം വീഴുകയായിരുന്നു. പക്ഷേ റഫറി പെനാല്‍ട്ടി അനുവദിച്ചപ്പോള്‍ അര്‍മാനി എന്ന പുത്തന്‍ ഗോള്‍ക്കീപ്പറെ പരാജയപ്പെടുത്താന്‍ നൈജീരിയന്‍ നായകന്‍ മോസസിന് പ്രയാസപ്പെടേണ്ടി വന്നില്ല-കൂള്‍ ഷോട്ട്. സമനില കുരുക്കിലെ അപകടം മനസ്സിലാക്കി തന്നെ അര്‍ജന്റീന കടന്നാക്രമണങ്ങള്‍ നടത്തിയതിന്റെ ഫലമായിരുന്നു റോജയുടെ ആ ഗോള്‍. ബ്രസീല്‍ ലോകകപ്പില്‍ നൈജീരിയക്കെതിരെ കളിച്ചപ്പോഴും ഇതേ പോലെ ഗോള്‍ നേടിയിരുന്നു റോജ. ആ ഗോളിന് ഞാന്‍ സാക്ഷിയായിരുന്നു.


അര്‍ജന്റീന തിരിച്ചുവന്നതോടെ ലോകകപ്പ് വേദികള്‍ കൂടുതല്‍ സജീവമാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഫ്രാന്‍സാണ് അവരുടെ നോക്കൗട്ട് എതിരാളി. ലാലീഗയില്‍ പലപ്പോഴും കണ്ട് മുട്ടുന്ന ഗ്രിസ്മാനും മെസിയും ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍.
സമര്‍പ്പണത്തിന്റെ ഈ അര്‍ജന്റീനിയന്‍ മുഖത്തിനാണ് ഫുട്‌ബോള്‍ ലോകത്തിന്റെ അഭിവാദ്യം. നല്ല ഫുട്‌ബോളിനെ മനസ്സില്‍ സുക്ഷിക്കുന്നവരുടെ മുന്നിലേക്ക് ഇപ്പോഴും വരുന്നത് മെസിയും ബനേഗയുമാണ്. കണ്ണിമ പൂട്ടാതെ കാണുന്ന കാല്‍പ്പന്തിന്റെ ആ മായിക ലോകമുണ്ടല്ലോ… അവിടെ എല്ലാവരും കാണുന്നത് നല്ല ഗോളുകളും നല്ല ഫ്രീകിക്കുകളും നല്ല പാസുകളും മനോഹരമായ ആക്ഷനുകളുമാണ്. അവിടെയാണ് ഫുട്‌ബോള്‍ മനസ്സില്‍ അനുഭൂതിയായി മാറുന്നത്. പ്രണയത്തിന്റെ മനസ് പോലെ പന്തിനെ ചുംബിക്കാന്‍ ഒരു മുന്‍നിരക്കാരന്‍ നടത്തുന്ന ആ ഓട്ടമുണ്ടല്ലോ-അതാണ് സാഫല്യം. അവിടെയാണ് വിജയം.


നൈജീരിയക്കാരുടെ പോരാട്ടവീര്യത്തെ അഭിനന്ദിക്കാതെ വയ്യ. ഐസ്‌ലാന്‍ഡുകാരെ തോല്‍പ്പിച്ച അഹമദ് മൂസയും സംഘവും അര്‍ജന്റീനക്കാരുടെ അനുഭവസമ്പത്തിനും പിന്നെ ഗ്യാലറിക്കും മുന്നിലാണ് പിറകിലായത്. ലോകകപ്പില്‍ ഇത് നാലാം തവണയാണ് രണ്ട് പേരും മുഖാമുഖം വരുന്നത്. എല്ലാ മല്‍സരത്തിലുംം ലാറ്റിനമേരിക്കക്കാര്‍ക്കായിരുന്നു വിജയം. മുസ്സയും മോസസും കാണികളുടെ ഓമനകളായി. പക്ഷേ ആഫ്രിക്കയില്‍ നിന്നും ഈജിപ്തും ടൂണീഷ്യയും മൊറോക്കോയും ഇതാ നൈജീരിയയും പോയിരിക്കുന്നു. ഇനി സെനഗല്‍ മാത്രം. ക്രൊയേഷ്യക്കാരാണ് അപ്രതീക്ഷിതമായി ഒമ്പത് പോയന്റുമായി ഗ്രൂപ്പില്‍ ശക്തന്മാരായത്. ഐസ്‌ലാന്‍ഡിനെയും തോല്‍പ്പിച്ചതോടെ ലുക്കാ മോദ്രിച്ചും സംഘവും വരും നാളുകളില്‍ എല്ലാവര്‍ക്കും ഭീഷണിയാവും. നോക്കൗട്ടില്‍ ഡെന്മാര്‍ക്കാണ് പ്രതിയോഗികള്‍. ഫ്രാന്‍സിനെതിരെ തണുപ്പന്‍ പ്രകടനം നടത്തിയ ഡെന്മാര്‍ക്കിനെ ഇന്നത്തെ ഫോമില്‍ വിറപ്പിക്കാന്‍ ക്രോട്ടുകാര്‍ക്ക് പ്രയാസപ്പെടേണ്ടി വരില്ല.
ഇന്ന് ബ്രസീലുണ്ട്. അവസാന കടമ്പ കടന്നിട്ടില്ല മഞ്ഞപ്പടക്കാര്‍. സെര്‍ബിയയാണ് എതിരാളികള്‍. സൂക്ഷിക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending