Connect with us

Sports

വില്യംസന്‍, നിങ്ങളല്ലാതെ ആരാണ് ഹീറോ

Published

on

കമാല്‍ വരദൂര്‍

ഈ ലോകകപ്പ് ആരുടെ പേരിലായിരിക്കും അറിയപ്പെടാന്‍ പോകുന്നത്. ബെന്‍ സ്‌റ്റോക്‌സിന്റെ പേരിലാണോ? ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്റെ പേരിലാണോ?. 1966 ല്‍ ലോകകപ്പ് ഫുട്‌ബോളില്‍ നേടിയ കിരീടമായിരുന്നു ചരിത്രത്തില്‍ ഇതുവരെ അവര്‍ നേടിയ വലിയ കിരീടം. ഇന്നലെയാണ് ആ ചരിത്രത്തിലേക്ക് ക്രിക്കറ്റ് ലോകകപ്പ് എത്തിയത്. ഇവിടെ ജയിച്ചത് ഇംഗ്ലണ്ട് മാത്രമല്ല അവരുടെ മാന്യതയും കൂടിയാണ്. നമ്മളെല്ലാം വായിച്ച് അറിഞ്ഞത് ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണ്. ഈ ലോകകപ്പ് അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് നല്‍ക്കുന്ന ചിത്രം വലുതാണ്. ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഏറ്റവും മനോഹരമായി തോന്നിയ ദിവസം ഇന്നലെയായിരുന്നു. ആദ്യ മത്സരം സമനിലയാകുന്നു.പിന്നീട് സൂപ്പര്‍ ഓവര്‍ ആ ചന്തമുള്ള നിമിശം നേരിട്ട് കാണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. ഇവിടെ എല്ലാവരും ആ ഫൈനലിനെ വിളിക്കുന്നത് ദി ബസ്റ്റ് ഓഫ് ഫൈനല്‍ എന്നാണ്. ആ വിസ്മയ നിമിശത്തിലും ഏറ്റവും മനോഹരമായി മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ക്രിക്കറ്റിലെ ജന്റില്‍മാനിസമാണ്. അതില്‍ ഒന്നാം സ്ഥാനം നല്‍ക്കേണ്ടത് കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനാണ്. ചാമ്പ്യന്‍ഷിപ്പില്‍ ഉടനീളം അദ്ദേഹം കാണിച്ച മാന്യത ലോക ക്രിക്കറ്റന് അഭിമാനമാണ്. ദക്ഷിണാഫ്രിക്കക്കെതിരെ മാത്രമാണ് അദ്ദേഹം ക്ഷുഭിതനായത്. പക്ഷെ അതെല്ലാം നമുക്ക് മറക്കാവുന്നതാണ്. ഫൈനലില്‍ മത്സരം കിവീസിന്റെ കൈകളിലേക്ക് എത്തിനില്‍ക്കെ അവസാന ഓവറില്‍ ഇംഗ്ലീഷ് താരം സ്റ്റോക്‌സ് ആദ്യം ഒരു സിക്‌സര്‍ നേടുന്നുണ്ട്. പിന്നീട് ഒരു ഡബിളിന് ശ്രമിക്കവെ സ്റ്റോക്‌സിന്റെ ദേഹത്ത് തട്ടി നിര്‍ണായക സമയത്ത് ഫോറായിയെങ്കിലും അമ്പയറോട് തര്‍ക്കിക്കാനോ വാക്ക് തര്‍ക്കത്തിലേര്‍െപ്പടാനോ വില്യംസ് തുനിഞ്ഞില്ല. വേറെ ഏതൊരു ക്യാപ്റ്റനില്‍ നിന്നും നമുക്ക് കാണാന്‍ സാധിക്കാത്തതാണ് ഫൈനലില്‍ കണ്ടത്. സൂപ്പര്‍ ഓവറില്‍ പൊരുതി തോറ്റ ശേഷം അദ്ദേഹം ഇംഗ്ലീഷ് താരങ്ങളെ അഭിനന്ദിക്കാനും മറന്നില്ല. മത്സര ശേഷം വാര്‍ത്താ സമ്മേളനങ്ങളില്‍ പല മാധ്യമ പ്രവര്‍ത്തകരും ആ ബൗണ്ടറിയെ പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി അത് കളിയുടെ ഭാഗമാണ് എന്നായിരുന്നു. അതില്‍ പരാതിയില്ല. കോപ്പ അമേരിക്ക ഫുട്‌ബോളില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പോലും റഫറിയോട് തര്‍ക്കിക്കുന്നുണ്ട് വാക്ക് തര്‍ക്കത്തിലേര്‍പ്പടുന്നത് നാം കണ്ടതാണ് ആ സാഹചര്യത്തിലാണ് വില്യംസിനെ നാ ം ഓര്‍ത്ത് പോകുന്നത്. തുടര്‍ച്ചയായി രണ്ട് തവണ ഫൈനലില്‍ പ്രവേശിച്ച് ഫൈനലില്‍ മത്സരം കൈപിടിയിലെത്തി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ പോലും അദ്ദേഹം ക്ഷുഭിതനായില്ലെങ്കില്‍ അദ്ദേഹം ഒരു പ്രതിഭയാണ്. എല്ലാവരും മാതൃകയാക്കേണ്ട താരമാണ്. ലോകകപ്പില്‍ പത്ത് ടീമുകള്‍ പങ്കെടുക്കുന്നു. മഴ വില്ലനാവുന്നു ചരിത്രം തിരുത്തി ഇംഗ്ലണ്ട് കിരീടം നേടുന്നു എന്നാല്‍ പോലും ഈ ലോകകപ്പിലെ ഹൈലൈറ്റ് തീര്‍ച്ചയായും കെയ്ന്‍ വില്യംസനാണ്. ഫൈനലില്‍ ഇന്ത്യയില്ലെന്നതില്‍ നമുക്കെല്ലാം സങ്കടമുണ്ടായിരുന്നെങ്കിലും ഇന്നലെ ഈ ലോകകപ്പ് തന്ന ഓര്‍മ്മ എന്നും മനസ്സില്‍ നിലനില്‍ക്കും.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending