Connect with us

Culture

ഓസീലിനോട് ജര്‍മനി ചെയ്തത് നന്ദിയില്ലായ്മ

Published

on

ലോകകപ്പ് കഴിഞ്ഞയുടന്‍ കേള്‍ക്കുന്നത് വേദനിക്കുന്ന വാര്‍ത്തയാണ്… തന്നെ വംശീയമായി ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധികാരികള്‍ അധിക്ഷേപിക്കുന്നു എന്നവലിയ ആക്ഷേപവുമായി മെസുട്ട് ഓസീല്‍ എന്ന അനുഗ്രഹീതനായ മധ്യനിരക്കാരന്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചിരിക്കുന്നു. വംശീയാധിക്ഷേപങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുളള സംഘടനയാണ് ഫിഫ. നോ റേസിസം എന്നതാണ് ഫിഫയുടെ മുഖ്യ മുദ്രാവാക്യം.

ഗ്യാലറികളില്‍ കാണികള്‍ ആരെങ്കിലും വംശീയ മുദ്രാവാക്യം മുഴക്കിയാല്‍ കളി തന്നെ നിര്‍ത്തിവെക്കണമെന്ന ശക്തമായ നിര്‍ദ്ദേശം ഫിഫ ഇത്തവണ റഫറിമാര്‍ക്ക്് പോലും നല്‍കിയിരുന്നു. അത്തരത്തില്‍ അതിശക്ത നിലപാടുള്ള ഫിഫയിലെ പ്രബല അംഗമായ ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് സ്വന്തം താരത്തിനെതിരെ വംശീയ പടയൊരുക്കം നടത്തി ആ താരത്തെ കളിക്കളത്തില്‍ നിന്ന് തന്നെ ഓടിച്ചിരിക്കുന്നത്. 2014 ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ജര്‍മനി ജേതാക്കളായപ്പോള്‍ ഓസിലിനെക്കുറിച്ച് ആര്‍ക്കും പരാതിയില്ല. ആ വേളയില്‍ അദ്ദേഹം ജര്‍മന്‍കാരന്‍- ജര്‍മന്‍ രക്തമുളളവന്‍.

റഷ്യന്‍ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ ജര്‍മനി പരാജയപ്പെട്ടപ്പോള്‍ ഓസില്‍ തുര്‍ക്കിക്കാരന്‍- ഈ നിലപാട് സ്വീകരിക്കുന്നത് ഒലിവര്‍ ബൈറോഫിനെ പോലുള്ള ഒരാളാവുമ്പോള്‍ അതില്‍പ്പരം സങ്കടം വേറെ എന്തുണ്ട്… ഫുട്‌ബോള്‍ ലോകം ഇഷ്ടപ്പെട്ടിരുന്ന മുന്‍നിരക്കാരനായിരുന്നു ദീര്‍ഘകാലം ബൈറോഫ്. ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യത്തെ ഗോള്‍ഡന്‍ ഗോളിനുടമ. മൂന്ന് ലോകകപ്പുകളില്‍ ദേശീയ കുപ്പായമിട്ട ജര്‍മന്‍ താരം. അദ്ദേഹമിപ്പോള്‍ സ്വന്തം രാജ്യത്തെ ഫുട്‌ബോള്‍ ഫെഡറേഷനെ നയിക്കുന്നു.

തുര്‍ക്കി പ്രസിഡണ്ട് ഉര്‍ദ്ദുഖാനെ സന്ദര്‍ശിച്ചതിന്റെ പേരില്‍ ഓസിലിനെ റഷ്യന്‍ ലോകകപ്പിനുളള ടീമില്‍ നിന്ന് തന്നെ പുറത്താക്കുമായിരുന്നെന്ന് അദ്ദേഹത്ത പോലെ ഒരാള്‍ പറയുമ്പോള്‍ എവിടെയാണ് നമ്മുടെ മനസ്സിലെ ജാതി-വര്‍ഗ-വര്‍ണ ബോധം… ഫിഫയോട് മാത്രമല്ല ഫുട്‌ബോളിനോട് പോലും അനാദരവ് കാണിച്ചിരിക്കുന്നു ജര്‍മനിയും ബൈറോഫുമെല്ലാം. ജര്‍മനിക്കായി രാജ്യാന്തര ഫുട്‌ബോള്‍ കളിക്കുന്നവരെല്ലാം യഥാര്‍ത്ഥ ജര്‍മന്‍കാരാണോ… അല്ല. മിറോസ്ലാവ് ക്ലോസെ എന്ന മികച്ച മുന്‍നിരക്കാരന്‍ പോളിഷ് ജര്‍മനാണ്-അതായത് പോളണ്ടില്‍ വേരുളള ജര്‍മന്‍കാരന്‍. ലുക്കാസ് പോദോസ്‌ക്കിക്കും പോളണ്ടിലാണ് വേരുകള്‍. അവരെയൊന്നും പോളണ്ടുകാര്‍ എന്ന് വിളിക്കാത്ത ജര്‍മനിക്കാര്‍ ഇപ്പോള്‍ ഓസിലിനെ എന്ത് കൊണ്ടാണ് തുര്‍ക്കിക്കാരന്‍ എന്ന് വിളിക്കുുന്നത്. താന്‍ ജനിച്ചത് തുര്‍ക്കിയിലാണെന്നും തുര്‍ക്കിയില്‍ തനിക്കിപ്പോഴും വേരുകളുണ്ടെന്നും തുര്‍ക്കി പ്രസിഡണ്ടിനെ സന്ദര്‍ശിച്ചതിലും ഫോട്ടോക്ക് പോസ് ചെയ്തതിലും വേദനയില്ലെന്നും ചങ്കുറപ്പോടെ പറയുന്ന ഓസിലിന് മുന്നില്‍ അപമാനിതരാണ് ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍… ലോകകപ്പില്‍ എന്ത് കൊണ്ടാണ് ജര്‍മനി തകര്‍ന്നത്… അവരുടെ മൂന്ന് മല്‍സരങ്ങളും നേരില്‍ കണ്ട വ്യക്തി എന്ന നിലയില്‍ പറയാം-അബദ്ധമായിരുന്നു ടീം. ഒരു വയസ്സന്‍ പട. ജര്‍മനി ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ കളിച്ച മല്‍സരങ്ങളിലെ ഓര്‍മിക്കാനാവുന്ന ഏക മുഹൂര്‍ത്തം സ്വീഡനെതിരായ രണ്ടാം മല്‍സരത്തിന്റെ അവസാനത്തില്‍ ടോണി ക്രൂസ് നേടിയ ഒരു ഫ്രീകിക്ക്് ഗോള്‍ മാത്രമായിരുന്നു. ജോക്കിം ലോ പരിശീലിപ്പിച്ച സംഘത്തില്‍ ഓസിലും ക്രൂസും തോമസ് മുളളറുമെല്ലാം പരാജയമായിരുന്നു.

മെക്‌സിക്കോയും ദക്ഷിണ കൊറിയക്കാരും ടീമിനെ തരിപ്പണമാക്കി കളഞ്ഞു. ആ ദുരന്തത്തിന് ഓസീലിനെ ബലിയാടാക്കുന്നതില്‍ എന്താണ് കാര്യം…? അദ്ദേഹം തന്നെ വേദനയോടെ ചോദിച്ചിരിക്കുന്നു-ഞാനൊരു മുസ്‌ലിം ആയതാണോ പാപമെന്ന്…? അത്തരത്തില്‍ ഒരു രാജ്യാന്തര ഫുട്‌ബോളര്‍ സംസാരിക്കേണ്ടി വരുന്നതിലെ വേദന എത്ര മാത്രമായിരിക്കും. 29 വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിന് വേണ്ടി കളിക്കുന്നു. മധ്യനിരയില്‍ സുന്ദരമായി കളി മെനയുന്ന താരം-അതുല്യമായ പാസുകള്‍ കൂട്ടുകാര്‍ക്ക്് നല്‍കുന്ന അതിവേഗക്കാരന്‍. ഇത്തരത്തില്‍ സുന്ദരമായി കളിക്കുന്ന ഒരു താരത്തിനെ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരില്‍ വേട്ടയാടുമ്പോള്‍ എങ്ങനെ നമ്മുടെ കളിമുറ്റങ്ങള്‍ വംശീയ വിമുക്തമാവും. റഷ്യന്‍ ലോകകപ്പില്‍ 64 മല്‍സരങ്ങള്‍ നടന്നു. ഒരു മല്‍സരത്തില്‍ പോലും വംശീയ വെറിയുണ്ടായില്ല.

mesut ozilഫിഫയും പ്രാദേശിക സംഘാടകരും റഫറിമാരുമെല്ലാം ജാഗ്രത പുലര്‍ത്തി. നമ്മുടെ കളിക്കളത്തില്‍ വംശീയാധിക്ഷേപത്തിന്റെ പ്രേതങ്ങള്‍ പോലുമുണ്ടാവരുതെന്ന് പറഞ്ഞ ഫിഫ തലവന്‍ ജിയോവന്നി ഇന്‍ഫാന്‍ഡിനോയുടെ മുന്നില്‍ വെച്ചാണിപ്പോള്‍ ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തന്നെ മഹാനായ ഒരു താരത്തെ വംശീയമായി അധിക്ഷേപിച്ചിരിക്കുന്നത്. ആ വേദനയില്‍ ഇനി ഞാന്‍ രാജ്യത്തിനായി കളിക്കാനില്ലെന്നും അദ്ദേഹം പറയേണ്ടി വന്നിരിക്കുന്നു. ഒരു രാജ്യത്തിന്റെ തലവനെ കണ്ടതില്‍ എന്താണ് തെറ്റ്…? അങ്ങനെയാണെങ്കില്‍ മോസ്‌ക്കോ ലുഷിനിക്കി സ്‌റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനലിന് സാക്ഷ്യം വഹിച്ചത് മൂന്ന് പ്രസിഡണ്ടുമാരായിരുന്നു. റഷ്യന്‍ പ്രസിഡണ്ടും ഫ്രഞ്ച് പ്രസിഡണ്ടും ക്രൊയേഷ്യന്‍ പ്രസിഡണ്ടും. മൂന്ന് പേരും ഫ്രഞ്ച് ടീമിലെ കളിക്കാരെയും പരാജയപ്പെട്ട ക്രോട്ട്് ടീമിലെ കളിക്കാരെയും കനത്ത മഴയിലും ആശ്ലേഷിച്ചു-അഭിനന്ദിച്ചു…. ഫ്രഞ്ച് സംഘത്തില്‍ എത്രയോ ആഫ്രിക്കന്‍ വംശജരുണ്ടായിരുന്നു-98 ല്‍ ഫ്രാന്‍സിന് ലോകകപ്പ്് സമ്മാനിച്ചത് പോലും ആഫ്രിക്കന്‍ വേരുകളുളള താരങ്ങളായിരുന്നില്ലേ…… അടുത്ത ലോകകപ്പില്‍-അതായത് 2002 ല്‍ ഇതേ ഫ്രഞ്ച് ടീം ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായപ്പോള്‍ ഫ്രഞ്ച് ഭരണകൂടം ഒരു താരത്തെയും അധിക്ഷേപിച്ചില്ല. ജര്‍മന്‍കാര്‍-പണ്ടേ അവരുടെ രക്തത്തില്‍ വര്‍ണവീര്യമുണ്ട്.. ഹിറ്റ്‌ലറുടെ നാട്ടുകാരാണല്ലോ…. ആര്യരക്തത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണല്ലോ…. അവര്‍ പക്ഷേ ആധുനിക ലോകത്തോട് ചെയ്ത പാതകം അംഗീകരിക്കാനാവില്ല. ഫിഫ തന്നെ ഇടപെടേണ്ടിയിരിക്കുന്നു…..

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending