Connect with us

Culture

കണ്ണൂര്‍ വിമാനത്താവളത്തില്‍ മന്ത്രി പുത്രന് സ്ഥാനക്കയറ്റം; ഉന്നതന്റെ ബന്ധുവിന് വന്‍ ശമ്പള വര്‍ദ്ധന

Published

on

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ മന്ത്രി പുത്രന്റെയും കിയാലിന്റെ ഉന്നതന്റെയും ശമ്പളം കുത്തനെ വര്‍ദ്ധിപ്പിച്ചു. ബിടെക് ബിരുദധാരിയായ മന്ത്രി പുത്രന്റെ ശമ്പളത്തില്‍ 10,000 രൂപയാണ് വര്‍ദ്ധനവ്. ഉന്നതനുമായി രക്തബന്ധമുള്ള മുഖ്യ സാമ്പത്തിക കൈകാര്യ കര്‍ത്താവിന്റെ ശമ്പളം രണ്ടു ലക്ഷം രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് സിപിഎം നേതാവ് അംഗമായ എച്ച്ആര്‍ ഉപസമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ശമ്പള വര്‍ദ്ധനവ്. ഏപ്രിലില്‍ ചേര്‍ന്ന കിയാല്‍ ഡയറക്ടര്‍ ബോര്‍ഡാണ് ശമ്പള വര്‍ദ്ധനക്ക് അംഗീകാരം നല്‍കിയത്. 2016 സെപ്്തംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും. ഇതനുസരിച്ച് ഏഴു മാസത്തെ ശമ്പളകുടിശ്ശിക ഒരുമിച്ച് നല്‍കാനും കിയാല്‍ തീരുമാനിച്ചതായാണ് വിവരം.

നൂറുകണക്കിന് ഉദ്യോഗസ്ഥരും ആയിരക്കണക്കിന് തൊഴിലാളികളും ജോലി ചെയ്യുന്ന വിമാനത്താവള പദ്ധതിയില്‍ പാര്‍ട്ടി നേതാക്കളുടെ മകനും ഉന്നതന്റെ ബന്ധുവിനും മാത്രം സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും നല്‍കിയതാണ് വാര്‍ത്ത പുറംലോകം അറിയാന്‍ കാരണമായത്. മറ്റുള്ളവര്‍ വര്‍ഷങ്ങളായി തുച്ഛമായ വേതനത്തിന് ഇവിടെ ജോലി ചെയ്യുന്നുണ്ട്. അവരെ അവഗണിച്ച് വേണ്ടപ്പെട്ടവരെ മാത്രം പരിഗണിച്ച കമ്പനിക്കെതിരെ ഇവര്‍ രേഖകള്‍ ചോര്‍ത്തി മാധ്യമങ്ങളെ സമീപിക്കുകയായിരുന്നു. ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഉടന്‍ നടപടി കൈക്കൊള്ളാത്തപക്ഷം കോടതിയെ സമീപിക്കാനാണ് അവഗണന നേരിടുന്ന ജീവനക്കാരുടെ തീരുമാനം. നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റത്തിന് കുറഞ്ഞത് മൂന്നു വര്‍ഷം വേണമെന്ന നിബന്ധന ലംഘിച്ചുകൊണ്ടാണ് മന്ത്രി പുത്രന് ഒരു വര്‍ഷം കൊണ്ട് സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും നല്‍കിയതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

മന്ത്രിയുടെ മകനെ ജൂനിയര്‍ എക്സിക്യൂട്ടീവ് (ഐടി) എന്ന തസ്തികയില്‍ നിന്ന് ജൂനിയര്‍ പ്രൊജക്ട് എഞ്ചിനിയറാക്കി സ്ഥാനക്കയറ്റം നല്‍കിയാണ് ശമ്പളം വര്‍ദ്ധിപ്പിച്ചു നല്‍കിയത്. 2015 സെപ്തംബറിലാണ് മന്ത്രി പുത്രന് കിയാല്‍ ജോലി നല്‍കിയത്. ഒരു ഇംഗ്ലീഷ് പത്രത്തിലും വെബ്സൈറ്റിലും മാത്രം പരസ്യം നല്‍കി പരീക്ഷയും ഇന്റര്‍വ്യൂവും പ്രഹസനമാക്കിയായിരുന്നു നിയമനം. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി ഉള്‍പ്പെടെ ഒറ്റ മലയാള പത്രത്തലും ഒഴിവോ നിയമനമോ പരസ്യപ്പെടുത്തിയിരുന്നില്ല. പൊതുജനങ്ങളെ കൂടാതെ പാര്‍ട്ടിക്കാരില്‍ നിന്നുകൂടി മറച്ചുവച്ചായിരുന്നു ഈ നിയമനം. വിമാനത്താവളത്തിന് സ്ഥലം നല്‍കിയ നൂറുകണക്കിന് ആളുകള്‍ക്ക് കൂലിപ്പണി പോലും നല്‍കാതെ സിപിഎം നേതാക്കളുടെ മകന് ജോലി നല്‍കിയത് മട്ടന്നൂരിലെ പാര്‍ട്ടി വൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു. സിപിഎമ്മിന് സ്വാധീനമുള്ള വിമാനത്താള പ്രദേശത്ത് ഭൂമി നല്‍കാന്‍ ജനങ്ങളെ പ്രേരിപ്പിച്ച അതേ നേതാവ് തന്നെ തങ്ങളറിയാതെ മകന് വിമാനത്താവള കമ്പനിയില്‍ ജോലി വാങ്ങിക്കൊടുത്തത് അച്ചടക്കത്തിന്റെ വാള്‍മുനനീട്ടി ഭീഷണിപ്പെടുത്തിയും ഭാവിയില്‍ അവസരങ്ങള്‍ ഉണ്ടാവുമെന്ന് മോഹിപ്പിച്ചുമാണ് പാര്‍ട്ടി ഒതുക്കിത്തീര്‍ത്തത്.
പികെ ശ്രീമതി ടീ്ച്ചറുടെ മകന്‍ പികെ സുധീറിനെ കേരളാ സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ ശ്രമിക്കുകയും ബന്ധു ദീപ്തി നിഷാദിനെ കേരള ക്ലേ ആന്റ് സിറാമിക്സ് ജനറല്‍ മാനേജറായി നിമയിക്കുകയും ചെയ്തതിന് ഇപി ജയരാജന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന പുതിയ സാഹചര്യത്തില്‍ സിപിഎം നേതൃദമ്പതികളുടെ മകന്റെ നിയമനവും സ്ഥാനക്കയറ്റവും പാര്‍ട്ടി ഗൗരവത്തോടെ കാണുമെന്നാണ് കരുതപ്പെടുന്നത്. ആസന്നമായ മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിലും ഇത്തരം നടപടികള്‍ പാര്‍ട്ടിക്ക് വെല്ലുവിളിയാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Film

ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു പരാതിയിൽ പറയുന്നു

Published

on

കൊച്ചി: കലക്‌‍ഷനിൽ റെക്കോർഡുകൾ സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് പരാതിയിൽ പറയുന്നു.

ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസ്സിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതകൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചതെന്നാണ് ഹരജി.

ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ ചിത്രം കലക്ഷൻ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്‍ഫോമുകള്‍ മുഖേനയും ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കു കോടതി നോട്ടിസ് അയച്ചു. ഹർജി ഭാഗത്തിന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി.

Continue Reading

Trending