Connect with us

More

കണ്ണൂര്‍ കഠാരയില്‍ നിന്ന് സര്‍ജിക്കല്‍ ബ്ലേഡിലേക്ക്

Published

on

 

രാഷ്ട്രീയ എതിരാളികളെ കഠാര കൊണ്ടു നേരിടുന്ന രീതിക്ക് കണ്ണൂരില്‍ മാറ്റം. മാരകമായ മുറിവുണ്ടാക്കുന്ന ചെറിയ ആയുധം ഉപയോഗിക്കുന്ന രീതിയാണ് ജില്ലയില്‍ വ്യാപകമാവുന്നത്. ശസ്ത്രക്രിയക്കായി ഉപയോഗിക്കുന്ന വളരെ ചെറിയ ബ്ലേഡാണ് നേരിട്ടുള്ള രാഷ്ട്രീയ അക്രമങ്ങളില്‍ ഉപയോഗിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം അഴീക്കോട് സി.പി.എം -പോപ്പുലര്‍ ഫ്രണ്ട് സംഘര്‍ഷത്തില്‍ പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകന്റെ വയറ്റിലുണ്ടായ ആഴത്തിലുള്ള പരിക്ക് സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ടുള്ള മുറിവാണെന്നു പരിശോധനയില്‍ കണ്ടെത്തി. വെറും 15 രൂപയ്ക്കു വാങ്ങാവുന്ന ഇത്തരം ബ്ലേഡുകള്‍ കൊണ്ടു നടക്കാന്‍ എളുപ്പമാണെന്നതിനാല്‍ ക്രിമിനലുകള്‍ ഉപയോഗിക്കുന്നതു പതിവായിട്ടുണ്ട്. ആര്‍ക്കും എങ്ങിനെയും എപ്പോഴും കൊണ്ടു നടക്കാനാവുന്നു എന്നതിനോടൊപ്പം എതിരാളികളുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കാനും ഇതു കൊണ്ട് കഴിയും.
നേരത്തെ തളാപ്പിലെ സുശീല്‍കുമാറിനു നേരെയുണ്ടായ അക്രമത്തിലും സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചിരുന്നു. ഇയാളുടെ ശരീരത്തില്‍ മറ്റു ആയുധങ്ങള്‍ കൊണ്ട് മുറിവേറ്റിരുന്നെങ്കിലും അവ സുഖപ്പെട്ടെങ്കിലും ബ്ലേഡ് കൊണ്ട് വയറ്റിലുണ്ടാക്കിയ മുറിവ് ഉണങ്ങിയിരുന്നില്ല. ഡോക്ടര്‍മാര്‍ മുറിവ് തുന്നിക്കെട്ടാന്‍ പോലും ഏറെ പ്രയാസപ്പെട്ടിരുന്നു.
രാഷ്ട്രീയ സംഘര്‍ഷത്തില്‍ എതിരാളികളെ ഇല്ലാതാക്കാനുള്ള പുതിയ മാര്‍ഗമാണ് കണ്ണൂരില്‍ ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വളരെ ചെറിയ ആയുധമായതിനാല്‍ സംഘര്‍ഷ സ്ഥലത്തു പോലും കൊണ്ടു നടക്കാന്‍ കഴിയുന്നതും പരിശോധന ഘട്ടത്തില്‍ ഉപേക്ഷിക്കാന്‍ കഴിയുന്നു എന്നതുമാണ് സര്‍ജിക്കല്‍ ബ്ലേഡിലേക്ക് അക്രമികള്‍ തിരിയാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. നേരിട്ടുള്ള രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഇത്തരം ആയുധം കൊണ്ട് മുറിവേറ്റവര്‍ പരാതി നല്‍കാന്‍ തയ്യാറാവാറില്ല. ഇതിനാല്‍ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിക്കുന്നതിന്റെ വ്യാപ്തി വ്യക്തമായി അറിയാനായിട്ടില്ല.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending