Connect with us

More

സംസ്ഥാന പതാക; മോദിയെ അടിക്കാന്‍ സിദ്ധരാമയ്യക്ക് പുതിയ വടി

Published

on

 

ബംഗളൂരു: കര്‍ണാടകക്ക് ഔദ്യോഗികമായി പ്രത്യേക പതാക വരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ മോദിയേയും ബി. ജെ. പിയേയും മറികടക്കാന്‍ സിദ്ധരാമയ്യക്ക് പുതിയൊരു ആയുധം കൂടിയായി ഇതുമാറും.
സംസ്ഥാനത്തിന് ഔദ്യോഗികമായി പ്രത്യേക പതാകയെന്ന ആവശ്യത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റി പതാക ഭരണഘടനാ വിരുദ്ധമാവില്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് സംസ്ഥാന പതാക യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് ഇതേ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒമ്പതംഗ കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ ചുവപ്പും മഞ്ഞയും കലര്‍ന്ന പതാക സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഉയര്‍ന്നു കഴിഞ്ഞു. ഭരണഘടന സംസ്ഥാന പതാകകളെ എതിര്‍ക്കുന്നില്ലെന്നതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിന് ഉടന്‍ തീരുമാനമെടുക്കാമെന്നാണ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
പ്രമുഖ കന്നഡ എഴുത്തുകാരന്‍ പാട്ടീല്‍ പുട്ടപ്പ സംസ്ഥാന സര്‍ക്കാറിന്റെ നീക്കത്തെ സ്വാഗതം ചെയ്തു. ഈ നാടിന്റെ സംസ്‌കാരം സംരക്ഷിക്കാന്‍ ഒരു പതാക ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ പതാകക്കു താഴെ മാത്രമേ സംസ്ഥാന പതാക പറക്കുകയുള്ളൂവെന്നും ദേശീയതയെ അനാദരിക്കലല്ല ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കമ്മിറ്റിയെ വെച്ചപ്പോള്‍ തന്നെ പ്രതിപക്ഷമായ ബി.ജെ.പി വിവാദവുമായി രംഗത്തു വന്നിരുന്നു. പ്രാദേശിക വാദം തെരഞ്ഞെടുപ്പ് നേട്ടത്തിനായി കോണ്‍ഗ്രസ് കൊണ്ടുവരുന്നുവെന്നാണ് ബി.ജെ.പിയുടെ മുഖ്യ ആരോപണം. സ്‌കൂളുകളില്‍ കന്നട ഭാഷാ പഠനം നിര്‍ബന്ധമാക്കുകയും സംസ്ഥാന ഗാനം ആലപിക്കല്‍ നിര്‍ബന്ധമാക്കുകയും ചെയ്തതിനെയും ബി.ജെ.പി നേരത്തെ എതിര്‍ത്തിരുന്നു.
ബംഗളൂരുവില്‍ മെട്രോ റെയില്‍ സ്‌റ്റേഷനില്‍ ഹിന്ദി ബോര്‍ഡുകള്‍ വെച്ചതിനെതിരെ കന്നട സംഘടനകള്‍ രംഗത്തു വന്നിരുന്നു. നരേന്ദ്ര മോദിയുടെ ജനസമ്മിതിയെ മാത്രം ആശ്രയിച്ച് പ്രചാരണം നടത്തുന്ന ബി.ജെ.പിക്ക് സര്‍ക്കാര്‍ പുതിയ പതാക അംഗീകരിക്കുകയാണെങ്കില്‍ തീരുമാനം കനത്ത വെല്ലുവിളിയായിരിക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിലെ രാഷ്ട്രീയ നിരീക്ഷകന്‍ നരേന്ദര്‍ പാണി പറയുന്നു.
ദേശീയ വാദം ഉയര്‍ത്തുന്ന ബി.ജെ.പി ഹിന്ദിക്ക് അമിത പ്രാധാന്യം നല്‍കുമ്പോള്‍ പ്രാദേശിക വാദം കന്നഡികര്‍ക്കിടയില്‍ ചലനമുണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending