Connect with us

More

കശ്മീര്‍ നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണര്‍; ബിജെപി ഏകാധിപത്യം കളിക്കുന്നു: കോണ്‍ഗ്രസ്സ്

Published

on

 

അപ്രതീക്ഷിത സര്‍ക്കാര്‍ രൂപീകരണശ്രമങ്ങള്‍ക്കിടെ ജമ്മു കശ്മീര്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടു. സര്‍ക്കാരുണ്ടാക്കാനുള്ള പുതിയ നീക്കങ്ങള്‍ക്കിടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച നടപടി. ബിജെപി വിരുദ്ധ വിശാലസഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങിയിരുന്നു. ഇതിനായി പിഡിപി നാഷണല്‍ കോണ്‍ഫ്രന്‍സ് കോണ്‍ഗ്രസ് സഖ്യവും രൂപീകരിച്ചു. പിഡിപി നേതാക്കള്‍ ഗവര്‍ണറെ കണ്ടതിന് പിന്നാലെയാണ് അപ്രതീക്ഷിത നടപടി.

ബിജെപിയുടെ ഏകാധിപത്യമാണ് നടന്നതെന്ന് കോണ്‍ഗ്രസിന്റെ ഗുലാം നബി ആസാദും ജനാധിപത്യത്തില്‍ ഇത് സ്വീകാര്യമല്ലെന്ന് മെഹ്ബൂബ മുഫ്തിയും പ്രതികരിച്ചു. ചിരവൈരികളായ പിഡിപിയും നാഷ്ണല്‍ കോണ്‍ഫ്രന്‍സും കൈകോര്‍ക്കുമ്പോള്‍ കോണ്‍ഗ്രസും ഒപ്പം നില്‍ക്കാനായിരുന്നു തീരുമാനം. പിഡിപിയുടെ മുതിര്‍ന്ന നേതാവും സംസ്ഥാന ധനമന്ത്രിയുമായിരുന്ന അല്‍ത്താഫ് ബുഖാരിയെയാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നത്.

ബിജെപിക്കെതിരെ ഒമര്‍ അബ്ദുള്ളയുടെയും െമഹ്ബൂബ മുഫ്തിയുടെ സര്‍ജിക്കല്‍ സ്‌െ്രെടക്ക് എന്നായിരുന്നു മാധ്യമങ്ങള്‍ നീക്കത്തെ വിശേഷിപ്പിച്ചത്. ജമ്മുകശ്മീരിന് പ്രത്യേക സംസ്ഥാന പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് സംര തക്ഷിക്കുക എന്നതാണ് സഖ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ബിജെപിയെ എന്തുവിലകൊടുത്തും അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയെന്നത് രാഷ്ട്രീയ ലക്ഷ്യം. ജൂണില്‍ പിഡിപിയുടെ മെഹ്ബൂബ മുഫ്തി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചതു മുതല്‍ ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണമാണ്.സര്‍ക്കാര്‍ രൂപീകരണത്തിനായി കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ മേല്‍നോട്ടത്തില്‍ പിന്‍വാതില്‍ ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു.

കേവല ഭൂരിപക്ഷത്തിന് വേണ്ടത് 44 അംഗങ്ങള്‍. പിഡിപിക്ക് 28 ഉം നാഷ്ണല്‍ കോണ്‍ഫ്രന്‍സിന് 15 ഉം കോണ്‍ഗ്രസിന് 12 ഉം എംഎല്‍എമാരുണ്ട്. ബിജെപിക്ക് 25 എംഎല്‍എമാര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം; എപ്രില്‍ 9ന് ഹര്‍ജി വീണ്ടും പരിഗണിക്കും

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗിന്റെ ഹർജിയിൽ മറുപടി നൽകാൻ സുപ്രിംകോടതി കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ ഒമ്പതിന് ഹർജി വീണ്ടും പരിഗണിക്കും.

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം കേന്ദ്രം എതിർത്തു.

ചട്ടങ്ങൾ നിലവിൽ വന്നതായും ഉപഹർജികളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നാല് വർഷത്തിനും നാല് മാസത്തിനും ശേഷം ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത് നല്ല ഉദ്ദേശ്യത്തിലല്ലെന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയിൽ വ്യക്തമാക്കി. മറുപടി നൽകാൻ നാലാഴ്ച സമയമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

Continue Reading

india

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നു; മോദിയുടെ ഗ്യാരണ്ടി പാഴാകുമെന്ന് മല്ലികാർജുന ഖാർഗെ

Published

on

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. നരേന്ദ്രമോദിയുടെ മോദിയുടെ ഗ്യാരണ്ടി മുദ്രാവാക്യം പാഴാകുമെന്നും എഐസിസി പ്രവർത്തക സമിതി യോഗത്തിൽ ഖാർഗെ പറഞ്ഞു.

പ്രകടനപത്രിക അടക്കമുള്ള തീരുമാനങ്ങളെടുക്കുന്നതിനായാണ് പ്രവർത്തക സമിതി യോഗം ചേർന്നത്. പ്രകടനപത്രികയുടെ കരട് പ്രവർത്തക സമിതിക്ക് കൈമാറിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും.

 

Continue Reading

kerala

തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ചാരിനിന്നതിന് 14കാരന് മര്‍ദനം; ബി.ജെ.പി നേതാവിനെതിരെ ബാലാവകാശ കമ്മിഷനിലും പരാതി നൽകി

സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി

Published

on

പോസ്റ്ററിൽ ചാരിനിന്നതിന് 14കാരനെ ബി.ജെ.പി നേതാവ് മർദിച്ചെന്ന് പരാതി. തിരുവനന്തപുരം കാലടിയിലാണ് സംഭവം. എന്‍.ഡി.എയുടെ ലോക്സഭാ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരിനിന്നതിനാണ് മർദനം.

ബി.ജെ.പി കാലടി ഏരിയ വൈസ് പ്രസിഡന്‍റ് സതീശനെതിരെയാണു പരാതിയുള്ളത്. സംഭവത്തില്‍ ഫോർട്ട്‌ പൊലീസ് സ്വമേധയാ കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി. സംഭവത്തില്‍ സമീപവാസികൾ ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.

Continue Reading

Trending