Connect with us

Video Stories

കാറ്റലോനിയ ഹിതപരിശോധന സ്‌പെയിന്‍ ചോരയില്‍ മുക്കി

Published

on

ബാഴ്‌സലോണ: സ്‌പെയിനില്‍നിന്ന് വേറിട്ടുപോകുന്നതു സംബന്ധിച്ച ഹിതപരിശോധന ചോരയില്‍ മുക്കി അടിച്ചമര്‍ത്താന്‍ സ്പാനിഷ് അധികാരികളുടെ ശ്രമം. സ്പാനിഷ് ഭരണഘടനാ കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഹിതപരിശോധനയില്‍ പങ്കെടുത്ത് വോട്ടു ചെയ്യാനെത്തിയവരെ പൊലീസ് തടഞ്ഞത് ഏറ്റുമുട്ടലില്‍ കലാശിച്ചു. ഏറ്റുമുട്ടലില്‍ പൊലീസുകാരുള്‍പ്പടെ 350ലേറെ പേര്‍ക്ക് പരിക്കേറ്റു.

വോട്ടര്‍മാരെ തള്ളിമാറ്റിയും പോളിങ് സ്‌റ്റേഷനുകളിലേക്കുള്ള വഴികള്‍ തടഞ്ഞും ഹിതപരിശോധന തടയാന്‍ പൊലീസ് ശ്രമിച്ചു. പോളിങ് സ്‌റ്റേഷനുകളില്‍ ഇരച്ചുകയറിയ പൊലീസ് ബാലറ്റ് ബോക്‌സുകള്‍ പിടിച്ചെടുത്തു.
കാറ്റലോനിയയുടെ വിവിധ നഗരങ്ങളില്‍ വോട്ടര്‍മാരും പൊലീസും ഏറ്റുമുട്ടി. കാറ്റലോനിയയുടെ തലസ്ഥാനമായ ബാഴ്‌സലോണയില്‍ ഹിതപരിശോധനയെ അനുകൂലിച്ച് റാലി നടത്തിയവരെ ലാത്തിവീശിയും റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചും തുരത്തി. ദിവസങ്ങള്‍ക്കു മുമ്പു തന്നെ ഹിതപരിശോധനയെ അടിച്ചമര്‍ത്തുന്നതിന് കാറ്റലോനിയയിലേക്ക് സ്പാനിഷ് ഭരണകൂടം വന്‍ പൊലീസ് സേനയെ അയച്ചിരുന്നു. വോട്ടര്‍മാരെ ആക്രമിച്ച പൊലീസ് നടപടിയെ കാറ്റലോനിയന്‍ നേതാവ് കാര്‍ലെസ് പ്യുഗ്‌ഡെമോണ്ട് അപലപിച്ചു. അക്രമങ്ങള്‍ അഴിച്ചുവിട്ട് കാറ്റലോനിയന്‍ ജനതയുടെ സ്വാതന്ത്ര്യ ദാഹത്തെ അടിച്ചമര്‍ത്താന്‍ സ്‌പെയിനിനു സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഞായറാഴ്ചത്തെ അക്രമങ്ങള്‍ക്ക് ഉത്തരവാദി പ്യുഗ്‌ഡെമോണ്ടിന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളാണെന്ന് സ്പാനിഷ് ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി. കാറ്റലോനിയന്‍ നേതാക്കളെ മുഴുവന്‍ അറസ്റ്റ് ചെയ്ത് ഹിതപരിശോധന പരമാവധി തടസപ്പെടുത്താന്‍ സ്‌പെയിന്‍ ദിവസങ്ങള്‍ക്കു മുമ്പു തന്നെ ശ്രമം തുടങ്ങിയിരുന്നെങ്കിലും ജനങ്ങള്‍ വലിയ ആവേശത്തോടെയാണ് വോട്ടു ചെയ്യാനെത്തിയത്. പൊലീസ് പിടിച്ചെടുക്കുമെന്നതുകൊണ്ട് ബാലറ്റ് പേപ്പറുകള്‍ സ്വന്തമായി പ്രിന്റു ചെയ്ത് മേഖലയിലെ ഏതു സ്ഥലത്തും വോട്ടു ചെയ്യാന്‍ കാറ്റലോനിയന്‍ അധികാരികള്‍ ജനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഗിറോണയില്‍ പ്യുഗ്‌ഡെമോണ്ട് വോട്ടു രേഖപ്പെടുത്താനിരുന്ന പോളിങ് സ്‌റ്റേഷനിലേക്ക് കലാപ വിരുദ്ധ പൊലീസ് ഇരിച്ചുകയറി.
വോട്ടുചെയ്യുന്നവരെ നീക്കം ചെയ്യുന്നതിന് സ്‌പോര്‍ട്‌സ് സെന്ററിലെ പോളിങ് സ്‌റ്റേഷന്റെ ഗ്ലാസുകള്‍ പൊലീസ് തകര്‍ത്തു. പ്യുഗ്‌ഡെമോണ്ട് മറ്റൊരു പൊളിങ് സ്റ്റേഷനിലാണ് വോട്ടു ചെയ്തത്. പൊലീസ് നടപടി മുന്നില്‍ കണ്ട് വെള്ളിയാഴ്ച മുതല്‍ തന്നെ ആയിരക്കണക്കിന് ആളുകള്‍ പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലും മറ്റു കെട്ടിടങ്ങളിലും തമ്പടിച്ചിരുന്നു. പലരും കുട്ടികളോടും മാതാപിതാക്കളോടൊമൊപ്പം പൊളിങ് സ്റ്റേഷനു സമീപം തന്നെയാണ് അന്തിയുറങ്ങിയത്. ചില പ്രദേശങ്ങളില്‍ കര്‍ഷകര്‍ ട്രാക്ടറുകളുമായി വന്ന് പോളിങ് സ്‌റ്റേഷനുകള്‍ക്കു മുന്നിലും റോഡുകളിലും എത്തിയത് പ്രദേശം അടക്കുന്നതില്‍നിന്ന് അധികാരികളെ തടഞ്ഞു. പോളിങ് സ്‌റ്റേഷനുകള്‍ക്കു ചുറ്റും മനുഷ്യമതില്‍ തീര്‍ത്ത് പൊലീസ് നടപടിയെ പരാജയപ്പെടുത്തുന്ന കാഴ്ചയും ചില നഗരങ്ങളില്‍ ദൃശ്യമായിരുന്നു.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending