Connect with us

Culture

കണ്ണീര്‍ മഴ ചോരാതെ കവളപ്പാറ

Published

on

മലപ്പുറം: ദുരന്തം കുത്തിയൊഴുകി വന്ന നിലമ്പൂര്‍ കവളപ്പാറയിലെ സ്ഥിതി അതീവ ഗുരുതരം. ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്നലെ രാവിലെ രണ്ട് മൃതദേഹങ്ങളും വൈകുന്നേരം നാല് മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. കവളപ്പാറ ചെല്ലന്റെ ഭാര്യ മാതി (65), പൂതാലി വീട്ടില്‍ മുഹമ്മദലിയുടെ മകള്‍ ആതിര (18), മുതിരക്കുളം മുഹമ്മദിന്റെ ഭാര്യ ഫൗസിയ (40), മകള്‍ ഫിദ (10), വാളകത്ത് വീട്ടില്‍ സന്തോഷ് (30), ഭൂതാനം ചോലാടി ഗോപിയുടെ മകള്‍ പ്രജിത (13), എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ചോലാടി ഗോപിയുടെ ഭാര്യ പ്രിയ (35), മകന്‍ ഗോകുല്‍ (12), കവളപ്പാറ തൊമ്മന്റെ മകള്‍ അനഘ (നാലര) എന്നിവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച ലഭിച്ചിരുന്നു.
ഏഴുപതോളം പേര്‍ മണ്ണിനിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. സന്നദ്ധ പ്രവര്‍ത്തകരും സേനാംഗങ്ങളും സജ്ജമെങ്കിലും ഇടമുറിയാത്ത മഴയും ഇടക്കിടെയുള്ള മണ്ണിയിടിച്ചിലും കാരണം രക്ഷാ പ്രവര്‍ത്തനം ഇന്നലെ പാതിവഴിയില്‍ നിലച്ചു. വൈകുന്നേരം നാല് മണിയോടെ രക്ഷാ പ്രവര്‍ത്തനത്തിനിടെ ഉരുള്‍പൊട്ടിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. രക്ഷാ പ്രവര്‍ത്തകരും നാട്ടുകാരുമടക്കം ഓടി രക്ഷപ്പെട്ടത് മൂലം മറ്റൊരു ദുരന്തം ഒഴിവായി.
കവളപ്പാറയിലെ ഉള്‍പൊട്ടലില്‍ രണ്ട് കിലോ മീറ്റര്‍ പ്രദേശമാണ് മണ്ണിനടിയില്‍ പെട്ടിരിക്കുന്നത്. എത്ര കുടുംബങ്ങള്‍ അപകടത്തില്‍പ്പെട്ടുവെന്നതിന്റെ കൃത്യമായ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. എഴുപതോളം വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നും അറുപതിലധികം പേരെ കാണാതായിട്ടുണ്ടെന്നുമാണ് അനൗദ്യോഗിക കണക്കുകള്‍. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു ടീം മാത്രമാണ് ഇന്നലെ രംഗത്തുണ്ടായിരുന്നത്. സൈന്യം എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അവര്‍ക്ക് വൈകുന്നേരമായിട്ടും കവളപ്പാറയിലെത്താന്‍ സാധിച്ചില്ല.
സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആരോപണം ശക്തമാണ്. അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാര്‍ ക്ഷുഭിതരാണ്. പട്ടാളത്തെ സമയത്തിനെത്തിക്കാനോ കാര്യക്ഷമമായി സുരക്ഷാ സേനയെ വിന്യസിക്കാനോ ഈ മേഖലയില്‍ സാധിച്ചിട്ടില്ല എന്നതാണ് പ്രധാന ആരോപണം. ദുരന്ത മുഖത്ത് വെള്ളിയാഴ്ച രാത്രിയും ഇന്നലെ പുലര്‍ച്ചയുമായി കുടുങ്ങി കിടക്കുന്നവരുടെ കരച്ചില്‍കേട്ടതായി നാട്ടുകാര്‍ പറയുന്നു. മണ്ണിനടിയില്‍ വീടുകള്‍ക്കുള്ളില്‍ പലര്‍ക്കും ജീവനുണ്ടാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. രക്ഷാ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയാല്‍ ജീവന്‍ രക്ഷിക്കാനാവുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടത് തിരിച്ചടിയായി.
രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടത്ര ഉപകരണങ്ങളില്ലാത്തതും കവളപ്പാറയെ പ്രതിസന്ധിയിലാക്കി. മണ്ണ് മാറ്റുന്നതിനായി ഒരു ജെ.സി.ബിയും ഹിറ്റാച്ചിയും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഇതില്‍ ഹിറ്റാച്ചി മണ്ണില്‍ കുടുങ്ങി തകരാറിലായതും പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കി. ജനങ്ങള്‍ക്ക് നേരിട്ട് രക്ഷാ പ്രവര്‍ത്തനം നടത്താന്‍ യാതൊരു തരത്തിലും സാധ്യമല്ല. കൊഴുപ്പേറിയ മണ്ണും വലിയ കല്ലും മരങ്ങളും നീക്കാന്‍ പോലും സാധിക്കുന്നില്ല എന്നാണ് പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending