Connect with us

More

കാവേരി വിധി; തെരഞ്ഞെടുപ്പ് ഗോദയില്‍ സിദ്ധരാമയ്യക്ക് പുതുഊര്‍ജ്ജം

Published

on

ബംഗളൂരു: ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ക്കു മുന്നില്‍ ചടഞ്ഞിരിക്കാത്ത കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ 10 മണിവരെ പതിവിന് വിരുദ്ധമായി ടിവിക്കു മുന്നിലായിരുന്നു. 13-ാം ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു മുമ്പായി കാവേരി വിധി തിരിച്ചടിയാവുമോ എന്ന ഭയമായിരുന്നു സിദ്ധുവിന്റെ ആധി. എന്നാല്‍ കാവേരി വിധി ടിവിയില്‍ ഫഌഷ് ന്യൂസുകളായതോടെ പുഞ്ചിരിക്കുന്ന മുഖവുമായി സിദ്ധരാമയ്യ നിയമസഭയിലേക്ക് ബജറ്റ് അവതരണത്തിനായി ഇറങ്ങി.

മുഖ്യമന്ത്രിയാവുന്നതിന് മുമ്പേ എട്ടു ബജറ്റുകള്‍ ധനകാര്യമന്ത്രി എന്ന നിലയില്‍ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. 138 വര്‍ഷമായുള്ള നിയമ യുദ്ധത്തിന്റെ അന്തിമ വിധി സിദ്ധരാമയ്യക്കും കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണായകമായിരുന്നു. സുപ്രീം കോടതിയില്‍ സര്‍ക്കാറിനെ പ്രതനിധീകരിക്കുന്ന അഭിഭാഷകരെ പ്രതിപക്ഷമായ ബി.ജെ.പി അടിക്കടി വിമര്‍ശിക്കുകയും ചെയ്തിരുന്നു. കാവേരി കേസില്‍ 20 വര്‍ഷമായി കര്‍ണാടകയെ പ്രതിനിധീകരിക്കുന്ന ഫാലി എസ് നരിമാനെ മാറ്റണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

പക്ഷെ മാറ്റാന്‍ സിദ്ധരാമയ്യ ഒരുക്കമായിരുന്നില്ല. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കിടയില്‍ ശുഭാപ്തി വിശ്വാസത്തോടെ നിലയുറപ്പിച്ച സിദ്ധരാമയ്യക്കും കര്‍ണാടക്കും അനുകൂലമായാണ് അന്തിമ വിധി എത്തിയത്. നദീ ജല തര്‍ക്കത്തില്‍ ഒരു സംസ്ഥാനത്തിനും പൂര്‍ണമായ തൃപ്തി ലഭിക്കില്ലെങ്കിലും കര്‍ണാടക്ക് ചിരിക്കാന്‍ ഇത്തവണ ഒന്നിലേറെ കാരണങ്ങളുണ്ടെന്നത് ശ്രദ്ധേയമാണ്.

കാവേരി വിഷയം കാവേരി ബെല്‍റ്റായ ജില്ലകളില്‍ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമാക്കുമെന്നുറപ്പാണ്. കാവേരിയുടെ ഭാഗമല്ല കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവെന്ന തമിഴ്‌നാടിന്റെ വാദത്തെ വിദഗ്ധമായി മറികടക്കാന്‍ കര്‍ണാടക സര്‍ക്കാറിനു സാധിച്ചത് സിദ്ധരാമയ്യ സര്‍ക്കാറിന് നേട്ടമാണ്.
കാവേരി ജല മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരണത്തെ കുറിച്ച് സുപ്രീം കോടതി ഒന്നും പറയാത്തതും കര്‍ണാടക നേട്ടമായി കാണുന്നു. രാഷ്ട്രീയപരമായി വിധി പ്രതിപക്ഷമായ ബി.ജെ.പിക്കും ജെ.ഡി.എസിനും ആശ്വാസത്തിന് വക നല്‍കുന്നതല്ല. കാവേരി ബെല്‍റ്റില്‍ നിര്‍ണായകമായ ജെ.ഡി.എസിന് സുപ്രീം കോടതി വിധി ഗുണത്തേക്കാളേറെ ദോഷമായി മാറും. 14.75 ടി.എം.സി അധിക ജലം കോണ്‍ഗ്രസ് വോട്ടാക്കി മാറ്റുമെന്ന് ജെ.ഡി.എസ് ഭയക്കുന്നുണ്ട്. ശ്രദ്ധയോടെയാണ് ബി.ജെ. പി നേതാക്കള്‍ സുപ്രീം കോടതി വിധിയോട് പ്രതികരിച്ചത്.

പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാര്‍ വിധിയെ സ്വാഗതം ചെയ്തപ്പോള്‍ മറ്റു നേതാക്കള്‍ അഭിഭാഷകരുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്ന മറുപടിയാണ് നല്‍കിയത്. ഗോവയുമായുള്ള മാഹാദായി നദീജല തര്‍ക്കത്തില്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയ കോണ്‍ഗ്രസ് കാവേരി നേട്ടം മുന്‍നിര്‍ത്തി ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയേക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എക്സാലോജിക് സിഎംആർഎൽ ഇടപാട്; ശശിധരൻ കർത്തയ്ക്ക് വീണ്ടും ഇഡി നോട്ടീസ്

ഇന്ന് 10.30ന് ഹാജരാകാനായിരുന്നു നിർദേശം

Published

on

സി എൻ ശശിധരൻ കർത്തയ്ക്ക് വീണ്ടും ഇ ഡി നോട്ടീസ്. ഇന്ന് ഹാജരാകാനാണ് ഇ ഡി നോട്ടീസ് നൽകിയത്. എന്നാൽ ഇന്ന് ഹാജരാകില്ലെന്ന് അറിയിച്ചു. ആരോഗ്യ പ്രശ്‌നമുണ്ട് എന്ന് അറിയിച്ചു. രേഖകൾ കൈമാറാം എന്നും അദ്ദേഹം അറിയിച്ചു. CMRL വീണ്ടും കോടതിയെ സമീപിച്ചേക്കും. ഇന്ന് 10.30ന് ഹാജരാകാനായിരുന്നു നിർദേശം. ഇന്നലെ രാത്രിയാണ് ഇഡി സമൻസ് അയച്ചത്.

തിങ്കളാഴ്ച ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു ഇഡി വീണ്ടും സമൻസയച്ചത്. സിഎംആര്‍എല്‍ മാസപ്പടി കേസില്‍ തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇഡി സിഎംആര്‍എല്‍ എംഡിക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ശശിധരന്‍ കര്‍ത്തയ്ക്ക് തിരിച്ചടി ലഭിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്.

ഇ ഡി സമന്‍സ് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതി നിലപാട് അറിയിച്ചത്.

Continue Reading

kerala

അബ്ദുൽ റഹീമിന്റെ മോചനം ആവശ്യപ്പെട്ട ഹർജി ഫയലിൽ സ്വീകരിച്ചു

കേസിൽ വാദം കേൾക്കാനുള്ള തീയതി കോടതി അറിയിക്കും

Published

on

കോഴിക്കോട്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചുവെന്ന് റഹീമിന്റെ ബന്ധുക്കൾ അറിയിച്ചു. ദയാധനം നൽകാൻ തയാറാണെന്നും കോടതിയെ അറിയിച്ചു. റഹീമിന്റെ അഭിഭാഷകൻ വഴിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. കേസിൽ വാദം കേൾക്കാനുള്ള തീയതി കോടതി അറിയിക്കും. ഇരുവിഭാഗങ്ങളുടെയും വാദം കേട്ടശേഷമായിരിക്കും അന്തിമ വിധി.

സമാഹരിച്ച 34 കോടി രൂപ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വഴി റിയാദിലെ ഇന്ത്യൻ എംബസിയിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കോടതി വിധിക്കനുസരിച്ചാണു മരിച്ച സൗദി പൗരന്റെ കുടുംബത്തിനു പണം കൈമാറുക. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി, അശ്റഫ് വേങ്ങാട്ട്, റഹീമിന്റെ കുടുംബത്തിന്റെ ലീഗൽ കോഓഡിനേറ്റർ സിദ്ദീഖ് തുവ്വൂർ എന്നിവരാണ് നിയമനടപടികൾ ഏകീകരിക്കുന്നത്.

Continue Reading

kerala

സുരക്ഷിതയെന്ന് ആന്‍ ടെസ; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി കുടുംബവുമായി സംസാരിച്ചു

ഇന്നലെ രാത്രിയാണ് ആന്‍ ടെസ കുടുംബവുമായി ബന്ധപ്പെട്ടത്

Published

on

കോട്ടയം: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലിന്റെ എംഎസ്‌സി ഏരീസ് ചരക്ക് കപ്പലിലുള്ള തൃശൂര്‍ സ്വദേശി ആന്‍ ടെസ്സ ജോസഫ് വീട്ടിലേക്കു വിളിച്ചു സുരക്ഷിതയാണെന്ന് അറിയിച്ചു. കപ്പലിലുള്ളവര്‍ എല്ലാവരും സുരക്ഷിതരാണെന്നും യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും കൃത്യമായി ഭക്ഷണം ലഭിക്കുന്നുണ്ടെന്നും ആന്‍ അറിയിച്ചതായി കുടുംബം മാധ്യമങ്ങളോടു പറഞ്ഞു.

കപ്പലില്‍ ഉള്ള മറ്റുള്ളവരും സുരക്ഷിതരാണെന്നും കപ്പലിലുള്ളവര്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടെന്നും ഒരാഴ്ച കൊണ്ട് മോചിതരാകുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞതായി പിതാവ് അറിയിച്ചു. ഇന്നലെ രാത്രിയാണ് ആന്‍ ടെസ കുടുംബവുമായി ബന്ധപ്പെട്ടത്.

‘‘കപ്പലിലുള്ള സൈനികരിൽനിന്നു യാതൊരുവിധ ബുദ്ധിമുട്ടുമില്ല. കപ്പലിലെ ജീവനക്കാർ അവരുടെ ജോലി തുടരുകയാണ്’’– ആൻ ടെസ്സ കുടുംബാംഗങ്ങളോടു പറഞ്ഞു. ഏകദേശം ഒരാഴ്ചയ്ക്കകം കപ്പൽ ജീവനക്കാരെ വിട്ടയയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആൻ ടെസ്സ പറഞ്ഞു.

Continue Reading

Trending