Connect with us

More

ഇന്ന് കൊച്ചിയില്‍ മഞ്ഞക്കടലിരമ്പും; നാട്ടില്‍ ജയിച്ചു തുടങ്ങണം

Published

on

നോര്‍ത്ത് ഈസ്റ്റിനെതിരായ ഉദ്ഘാടന മത്സരത്തിലെ തോല്‍വിയുടെ നിരാശ മറക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്വന്തം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തിന്. പ്രഥമ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ച് കിരീടം ചൂടിയ ശക്തരായ കൊല്‍ക്കത്തയാണ് എതിരാളികള്‍. സീസണിലെ ആദ്യ മത്സരത്തില്‍, ചാമ്പ്യന്‍മാരായ ചെന്നൈയിനെ സമനിലയില്‍ തളച്ചാണ് കൊല്‍ക്കത്തയുടെ വരവ്. മൂന്നാം പതിപ്പിലെ  ആദ്യ വിജയമാണ് ഇരുടീമുകളും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ പുതിയ പുല്‍ത്തട്ടില്‍ സ്വപ്‌നം കാണുന്നത്.  ഗ്രൗണ്ടൊരുക്കുന്ന ജോലികള്‍ തുടരുന്നതിനാല്‍  ഇരുടീമുകളും ഇന്നലെ സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങിയില്ല. ബ്ലാസ്റ്റേഴ്‌സ് രാവിലെ ചോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സന്നാഹമൊരുക്കി. ടീം ഉടമ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ച് കാണാന്‍ കൊച്ചിയിലെത്തും. വൈകിട്ട് 7നാണ് കിക്കോഫ്. മത്സരം തല്‍സമയം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കാണാം.

പാഠമുള്‍കൊണ്ടു; മാറ്റങ്ങളുണ്ടാവും
ഇന്നത്ത മത്സരത്തിനുള്ള ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന്  ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ അടിവരയിട്ടു പറയുന്നു. ‘തീര്‍ച്ചയായും ടീമില്‍ മാറ്റങ്ങളുണ്ടാകും, ലീഗിന്റെ തിരക്കിട്ട ഷെഡ്യൂള്‍ മാറ്റം ആവശ്യപ്പെടുന്നുണ്ട്, സ്‌ക്വാഡിലെ എല്ലാ താരങ്ങളെയും ഉപയോഗിക്കാനാണ് ശ്രമം’, മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ നയം വ്യക്തമാക്കുന്നു. പേരുകേട്ട പ്രതിരോധ നിരയെ പോലും പ്രതികൂട്ടിലാക്കുന്നതായിരുന്നു ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരായ ടീമിന്റെ തോല്‍വി. പന്തടക്കത്തിലും മികച്ച നീക്കങ്ങളൊരുക്കുന്നതിലും ടീം പരാജയപ്പെട്ടു. പ്രതിരോധത്തിലെ പിഴവില്‍ നിന്നായിരുന്നു കറ്റ്‌സുമിയുടെ ഗോള്‍ പിറന്നത്. യുണൈറ്റഡിനെതിരെ 3-4-3 ശൈലിയില്‍ ടീമിനെ വിന്യസിച്ച സ്റ്റീവ് കൊപ്പല്‍ ഇന്ന് 4-4-2 ശൈലി സ്വീകരിക്കാന്‍ സാധ്യതയുണ്ട്. കരിബീയന്‍ കപ്പിനുള്ള ഹെയ്തിയുടെ സാധ്യത ടീമിലുള്‍പ്പെട്ട ബെല്‍ഫോര്‍ട്ടും ഡക്കന്‍സ് നസോണും ഇന്നും ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടാവും.  ലോകകപ്പ് യോഗ്യത മത്സരമല്ലാത്തതിനാല്‍ ഇരുതാരങ്ങളെയും വിട്ടു നല്‍കിയിട്ടില്ലെന്ന് കോപ്പല്‍ പറഞ്ഞു.
പോയ മത്സരത്തില്‍ മുന്‍നിരയില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ച ജെര്‍മെയ്ന്‍ ഇന്ന് ആദ്യ ഇലവനില്‍ ഉണ്ടാകില്ല. ചോപ്രക്കാണ് കൂടുതല്‍ സാധ്യത. റാഫിക്ക് പകരം യുവതാരം ഹോകിപിനെ പരീക്ഷിച്ചേക്കും. ബെല്‍ഫോര്‍ട്ടിന്റെ സാനിധ്യവും ടീമിന് ഗുണം ചെയ്യുമെന്ന് കോപ്പല്‍ കരുതുന്നു. വല കാക്കാന്‍ ഗ്രഹാം സ്റ്റാക്കിന് തന്നെയായിരിക്കും യോഗം. പ്രതിരോധത്തില്‍ ഹ്യൂസ്, ഹെങ്‌ബെര്‍ത്ത് ജിങ്കാന്‍ എന്നിവരുടെ സ്ഥാനം ഉറപ്പാണ്. കൊല്‍ക്കത്തയുടെ മുന്നേറ്റത്തിന് മൂര്‍ച്ചയുള്ളതിനാല്‍ കേരളം പ്രതിരോധ കോട്ടയില്‍ ഒരാളെ കൂടി വിന്യസിക്കും.

മധ്യനിരയില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. മിഡ്ഫീല്‍ഡിലായിരുന്നു ആദ്യ മത്സരത്തില്‍ ടീമിന് ഏറെ പാളിച്ച പറ്റിയത്. പന്തില്‍ നിയന്ത്രണം സ്ഥാപിക്കുന്നതില്‍ മധ്യനിര പൂര്‍ണമായും പരാജയപ്പെട്ടു. ഈ പിഴവ് തിരുത്തി ബോള്‍ കൂടുതല്‍ കൈവശം കളിക്കാനായിരിക്കും ടീം ശ്രമിക്കുകയെന്ന് കോച്ച് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടതിനാല്‍ നോര്‍ത്തിനെതിരായ  മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന ഹോസു വരുന്നതോടെ മധ്യനിര ശക്തമാകും.  ലെഫ്റ്റ് ബാക്കായിട്ടായിരിക്കും ഹോസു കളിക്കുക. കഴിഞ്ഞ കളിയില്‍ സൈഡ് ബെഞ്ചിലിരുന്ന ചാഡ് താരം അസ്‌റക് മെഹ്മതും ഹോസുവിനൊപ്പം ആദ്യ ഇലവനില്‍ തന്നെ കളിച്ചേക്കും.

മാറ്റങ്ങളില്ലാതെ കൊല്‍ക്കത്ത
ശക്തമായ താരനിരയുമായി എത്തുന്ന  കൊല്‍ക്കത്തയില്‍ ഇന്ന് കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല, ചെന്നൈയിനെതിരെ കളിച്ച ടീമില്‍ വലിയ മാറ്റങ്ങളൊന്നുമുണ്ടാവില്ലെന്ന് കോച്ച് ഹോസെ മൊളീന മത്സരത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.  ഇയാന്‍ ഹ്യൂമും,  മാര്‍ക്വി താരം പോസ്റ്റിഗയുമായിരിക്കും ബ്ലാസ്റ്റേഴ്‌സിനെതിരെയും മുന്‍ ചാമ്പ്യന്‍മാരുടെ ആക്രമണ ചുമതല ഏറ്റെടുക്കുക. മധ്യനിരയില്‍ കളിമെനയാന്‍ കഴിഞ്ഞ കളിയിലെ ഗോള്‍ സ്‌കോററായ ദക്ഷിണാഫ്രിക്കന്‍ യുവ താരം സമീഗ് ദൗത്തിയും ബൊറിയ ഫെര്‍ണാണ്ടസും സ്റ്റീഫന്‍ പിയേഴ്‌സണുമുണ്ട്.  ശക്തമായ പ്രതിരോധ നിര ടീമിനില്ലാത്തത് ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്യും. പരിക്കേറ്റതിനാല്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ഒഫന്റ്‌സ് നാറ്റോയുടെ സേവനം ടീമിന് ലഭിക്കില്ല. സ്പാനിഷ് താരം ഡാനി മെല്ലോയാണ് ടീമിന്റെ പ്രധാന ഗോള്‍കീപ്പറെങ്കിലും ചെന്നൈയിനെതിരെ വല കാത്ത ദേബ്ജിത് മജുംദാറിന് തന്നെ മൊളീന ഇന്നും അവസരം നല്‍കിയേക്കും.

തിരിച്ചുവരവ് സാധ്യമാണ്
ആദ്യ മത്സരത്തില്‍ തോല്‍ക്കുകയും പ്രകടനം ദയനീയമാവുകയും ചെയ്‌തെങ്കിലും  ബ്ലാസ്റ്റേഴ്‌സ് നിര ദുര്‍ബലമാണെന്ന് എഴുതി  തള്ളാനാവില്ല. പ്രഥമ സീസണിലും നോര്‍ത്ത് ഈസ്റ്റുമായി അവരുടെ തട്ടകത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ ടീം പിന്നീടുള്ള രണ്ടു മത്സരങ്ങളിലും ജയം കണ്ടില്ല. എങ്കിലും നിര്‍ണായക ഘട്ടങ്ങളില്‍ ജയവും സമനിലയും കണ്ടെത്തി ഫൈനല്‍ വരെയെത്താന്‍ ടീമിനായി. സമാനമായ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സൂപ്പര്‍ ലീഗില്‍ ഇതുവരെ അഞ്ചു വട്ടം ഇരുടീമുകളും മുഖാമുഖം വന്നപ്പോള്‍ മൂന്ന് തവണയും വിജയം കണ്ടത് കൊല്‍ക്കത്തക്കാരായിരുന്നു. കേരളത്തിന് ജയിക്കാനായാത് ഒരു തവണ മാത്രം. കഴിഞ്ഞ സീസണില്‍ രണ്ടു മത്സരത്തിലും ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. കൊച്ചിയിലെ അവസാന മത്സരത്തില്‍ 3-2നായിരുന്നു ദാദയുടെ ടീമിന്റെ വിജയം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വർണവിലയിൽ നേരിയ കുറവ്; പവന് വില 54,000ന് മുകളിൽ തന്നെ

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയായി. 10 രൂപ കുറഞ്ഞ് 6,805 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം പവൻ വില സർവകാല റെക്കോഡായ 54,520 രൂപയിലെത്തിയിരുന്നു.

ഈ മാസം പവന് 3,640 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്. രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഔൺസിന് 2,343 ഡോളറാണ് രാജ്യാന്തര സ്വർണ വില.

Continue Reading

kerala

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി

സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം

Published

on

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പേരെ ചോദ്യം ചെയ്യുക

കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തിവെക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നാണ് ഇഡി പറയുന്നത്. ശശിധരൻ കർത്തയും മൂന്ന് ജീവനക്കാരും ഇഡിക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിന് ശേഷമേ പരിഗണിക്കൂ

കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റിവെച്ചത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം.

Continue Reading

india

ദക്ഷിണേന്ത്യയിൽ ബി.ജെ.പി രണ്ടക്കം തൊടില്ല: ഡി.കെ ശിവകുമാർ

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി രണ്ടക്കം തൊടില്ലെന്ന് പി.സി.സി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഒറ്റയക്കം കടക്കില്ലെന്നാണ് കോണ്‍ഗ്രസ് നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം, ആന്ധാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വലിയ പിന്തുണയാണ് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നതെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 202425 വര്‍ഷത്തില്‍ ഗ്യാരണ്ടികള്‍ നടപ്പാക്കുന്നതിനായി 52,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending