Connect with us

Video Stories

തലവര മാറ്റിയ ഗോള്‍; ബ്ലാസ്റ്റേഴ്‌സ് ഹാപ്പിയാണ്  

Published

on

ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് യെല്ലോ ബ്രിഗേ്യൂഡ്, തുടര്‍ച്ചയായ തോല്‍വികളുടെ വാരിക്കുഴിയില്‍ നിന്ന് കര കയറിയ ബ്ലാസ്റ്റേഴ്‌സിന് മുംബൈ സിറ്റിക്കെതിരായ ഒരുഗോള്‍ വിജയം സമ്മാനിച്ചത് സീസണ്‍ അവസാനിക്കുന്നത് വരെയുള്ള ഊര്‍ജ്ജമാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. തോല്‍വികളെ കുറിച്ച് ഇപ്പോള്‍ ടീം ക്യാമ്പില്‍ ചര്‍ച്ചയില്ല, അലതല്ലിയ ആവേശം എല്ലാ താരങ്ങളിലും കാണാം. അത്രമാത്രം ഒരു ജയം ടീം ആഗ്രഹിച്ചിരുന്നു, അത് പകരം വെക്കാനില്ലാത്ത സ്‌നേഹം തരുന്ന, തോല്‍വികളില്‍ പോലും ടീമിനെ പഴിക്കാതെ കൂടെ നില്‍ക്കുന്ന ലക്ഷത്തോളം കാണികള്‍ക്ക് വേണ്ടി മാത്രമായിരുന്നു. അല്ലെങ്കില്‍ ഒരു ഗോള്‍ നേടി കളിയവസാനിക്കുന്നതിന് മുമ്പേ കിരീടം നേടിയതിന് സമാനമായ ആഘോഷങ്ങള്‍ കളത്തില്‍ കാണില്ലായിരുന്നു, ഗാലറി അത്രമേല്‍ പ്രകമ്പനം കൊള്ളില്ലായിരുന്നു. ഒത്തിണക്കമുള്ള മുന്നേറ്റം, കെട്ടുപൊട്ടാത്ത പ്രതിരോധം, ചടുലമായ നീക്കങ്ങള്‍, എല്ലാം കൊണ്ടും ആരാധകര്‍ക്ക് ബ്ലാസ്റ്റേഴ്‌സ് കളിവിരുന്നൊരുക്കിയ രാവായിരുന്നു വെള്ളിയാഴ്ച്ചയിലേത്.

ഹ്യൂസ്; ഈ ടീമിന്റെ ഐശ്വര്യം
മാര്‍ക്വി താരം ആരോണ്‍ ഹ്യൂസ് ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല, എപ്പോഴും പുഞ്ചിരി തൂകിയ മുഖവുമായി കാണുന്ന ഹ്യൂസിനെ ഒരേയൊരു കളിയിലൂടെ തന്നെ ആരാധകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു. 68ാം മിനുറ്റില്‍ മുംബൈക്കായി സോണി നോര്‍ദെ വല കുലുക്കുമെന്ന് തോന്നിച്ച നിമിഷത്തില്‍ രക്ഷകന്റെ റോളിലെത്തി പന്ത് വലക്ക് പുറത്തേക്ക് അടിച്ചകറ്റിയ പടനായകന്റെ ചിത്രം അത്ര പെട്ടെന്നും ആരാധകര്‍ മറക്കാനും ഇടയില്ല. അത്‌കൊണ്ടാണ് ചോപ്ര നേടിയ ഗോളിന് നല്‍കുന്ന അത്രയും മാര്‍ക്ക് തന്നെ ഹ്യൂസിന്റെ ഈ മാസ്മരിക ഗോള്‍ലൈന്‍ സേവിനും ആരാധകര്‍ നല്‍കുന്നത്. ദേശീയ ഡ്യൂട്ടിക്ക് തിരിച്ചെത്തിയ ശേഷം കൊച്ചിയിലെ ആദ്യ മത്സരത്തില്‍ കളിക്കാനിറങ്ങിയ ഹ്യൂസിന്റെ രംഗപ്രവേശം പ്രതിരോധ നിരയിലെ ഹെങ്ബര്‍ത്തിനും ഹോസുവിനും ജിങ്കാനും പുതിയ ഉണര്‍വ്വാണ് നല്‍കിയത്. പ്രതിരോധത്തില്‍ ഹ്യൂസ് നങ്കൂരമിട്ടതോടെ മറ്റു താരങ്ങള്‍ക്ക് മുന്നിലേക്കിറങ്ങി കളിക്കാനുള്ള അവസരം ഒത്തുവന്നു, ടീമിന്റെ ആക്രമണത്തിന് മൂര്‍ച്ച കൂടുകയും ചെയ്തു.

തലവര മാറ്റിയ ഗോള്‍
ഒരേയൊരു ഗോള്‍, വന്‍ പ്രതീക്ഷയോടെ ഇന്ത്യന്‍ ലീഗില്‍ പന്ത് തട്ടാനെത്തിയ മൈക്കല്‍ ചോപ്രയുടെ തലവര തന്നെ മാറ്റിയിരിക്കുന്നു. ഡല്‍ഹിക്കെതിരെ മുഴുനീള സമയത്തും മുംബൈക്കെതിരെ ആദ്യ പകുതിയിലും കിട്ടിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനാവാത്ത ചോപ്രയുടെ ബൂട്ടില്‍ നിന്ന് 58ാം മിനുറ്റില്‍ ആ ഗോള്‍ കൂടി പിറന്നില്ലായിരുന്നെങ്കില്‍ റോക്കി എന്ന് വിളിപ്പേരുള്ള താരം പൂര്‍ണമായും എഴുതി തള്ളപെട്ടേനെ, ഫിനിഷിങിലെ പിഴവുകള്‍ക്ക് അത്രമേല്‍ പഴികേട്ടിരുന്നു ചോപ്ര, മുംബൈക്കെതിരായ മത്സരത്തിന് ശേഷം മാധ്യമ പ്രവര്‍ത്തരെ കണ്ട ചോപ്ര വികാരനിര്‍ഭരമായാണ് സംസാരിച്ചത്. ക്ലബ്ബിന് വേണ്ടിയുള്ള ആദ്യ ഗോള്‍ ജീവിത്തതിലെ മറക്കാനാവാത്ത മുഹൂര്‍ത്തമായിരിക്കുമെന്ന് താരം.
വിജയ ഗോളിലൂടെ തനിക്ക് നേരെയുള്ള വിമര്‍ശനങ്ങളുടെ മുനയൊടിക്കാനും ഈ ഇന്ത്യന്‍ വംശജനായി. എന്റെ കഴിവില്‍ സംശയമുള്ളവര്‍ക്കായി ഞാന്‍ ഇനിയും തെളിയിച്ചു കൊണ്ടേയിരിക്കുമെന്ന് ചോപ്ര ട്വിറ്ററില്‍ കുറിച്ചു. മധ്യനിരയില്‍ നിറഞ്ഞു കളിച്ച ബെല്‍ഫോര്‍ട്ടിനും പലപ്പോഴും പ്രതിരോധക്കാരന്റെ കുപ്പായമഴിച്ച് മധ്യത്തിലേക്കിറങ്ങിയ ഹോസുവിനും കൂടി അവകാശപ്പെട്ടതാണ് ടീമിന്റെ ആദ്യ വിജയം.

ഈ വിജയം ഇന്ധനമാകട്ടെ

kerala blasters

kerala blasters

തുടര്‍ച്ചയായ ഏഴു മത്സരങ്ങളുടെ കാത്തിരിപ്പിന് ശേഷമായിരുന്നു വെള്ളിയാഴ്ച്ച ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിജയമുണ്ടായത്, ഇനിയുള്ള കുതിപ്പിന് ഇന്ധനമേകുന്ന വിജയം. കഴിഞ്ഞ സീസണിലെ അവസാനത്തെ നാലു മത്സരങ്ങളിലും ടീമിന് ജയിക്കാനായിരുന്നില്ല. സീസണില്‍ നാല് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് നാല് പോയിന്റോടെ ആറാമതാണ്. ഇനി തുടര്‍ച്ചയായി നാല് എവേ മത്സരങ്ങള്‍. 17ന് പൂനെ സിറ്റി, 24ന് എഫ്.സി ഗോവ, 29ന് ചെന്നൈയിന്‍ എഫ്.സി, നവംബര്‍ നാലിന് ഡല്‍ഹി ഡൈനാമോസ് എന്നിവരാണ് എതിരാളികള്‍. നാലു മത്സരങ്ങളോടെ നിശ്ചയദാര്‍ഢ്യമുള്ള സമര്‍പ്പിത ടീമായി ബ്ലാസ്റ്റേഴ്‌സ് മാറിയിട്ടുണ്ട്. താരങ്ങളുടെ കഴിവ് കോച്ച് സ്റ്റീവ് കോപ്പല്‍ വീണ്ടും വീണ്ടും തേച്ചുമിനുക്കിയെടുത്താല്‍ അത്ഭുതങ്ങളുടെ ചെപ്പ് തുറക്കാന്‍ ബ്ലാസ്റ്റേഴ്‌സിനാവുമെന്ന് തീര്‍ച്ച.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending