Connect with us

Sports

നാസറും കേരളവും പ്രതീക്ഷകളിലാണ്

Published

on

 

കേരളത്തിന്റെ മണ്ണില്‍ ഒരിക്കല്‍കൂടി വിരുന്നെത്തിയ ദേശീയ വോളിബോള്‍ ടൂര്‍ണമെന്റില്‍ കിരീടം നിലനിര്‍ത്താന്‍ കേരള ടീം ഒരുങ്ങുന്നു. 20 മുതല്‍ കോഴിക്കോട് നടക്കുന്ന 66-ാമത് ദേശീയ വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന പന്ത്രണ്ടംഗ വനിത കേരള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പുരുഷ ടീമംഗങ്ങളുടെ സമ്പൂര്‍ണ്ണ ക്യാമ്പ് പത്താം തിയ്യതിയോടെ സജീവമാവും . ഉടന്‍ ടീം പ്രഖ്യാപനമുണ്ടാവുമെന്ന് പരിശീലകനായ നാസര്‍ ചന്ദ്രികയോട് പറഞ്ഞു. പുരുഷവിഭാഗത്തില്‍ നിലവില്‍ ചാമ്പ്യന്മാരും വതിതാ റണ്ണേഴ്‌സപ്പുമാണ് കേരളം. നേരത്തെ ക്യാമ്പ് തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ബി.പി.സി.എല്‍ താരങ്ങള്‍ക്ക് പങ്കെടുക്കാനുള്ള അസൗകര്യം മൂലം പുരുഷടീമിന്റെ ക്യാമ്പ് വൈകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ടീമിനൊപ്പം കളിച്ച കിഷോര്‍ കുമാറാണ് സഹ പരിശീലകന്‍. കഴിഞ്ഞ തവണ കലാശപ്പോരാട്ടത്തില്‍ റെയില്‍വേസിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു കേരളം കപ്പുയര്‍ത്തിയത്. കിഷോറിനെക്കൂടാതെ സീനിയര്‍ കളിക്കാരനായിരുന്നു രതീഷിന്റെ നേതൃത്വത്തിലിറങ്ങിയ ടീമില്‍ പ്രധാന അറ്റാക്കറായി തമിഴ്‌നാട്ടുകാരന്‍ ജെറോം വിനീത്, ബി.പി.സിഎല്ലിലെ മറ്റുതാരങ്ങളായ വിപിന്‍ ജോര്‍ജ്ജ്, അജിത് ലാല്‍, അബ്ദുറഹീം, മുത്തുസ്വാമി, അഖില്‍, രോഹിത്, രതീഷ്, രാഗേഷ്, ജിതിന്‍ എന്നിവരായിരുന്നു അംഗങ്ങള്‍, ഇത്തവണ കിഷോറും രതീഷും രാഗേഷുമൊഴികെ മറ്റെല്ലാവരും ക്യാമ്പില്‍ ഉണ്ടെങ്കിലും സെലക്ഷന്‍ കമ്മിറ്റിയാണ് അന്തിമ ടീമിനെ പ്രഖ്യാപിക്കുക.സാഫ് ഗെയിംസില്‍ ഇന്ത്യന്‍ വോളിബോള്‍ ടീം സ്വര്‍ണ്ണക്കപ്പുയര്‍ത്തിയപ്പോള്‍ മുന്നില്‍ നിന്നും പട നയിച്ച അറ്റാക്കര്‍ ജെറോം വിനീതും അഖിലുമായിരുന്നു. ഇവര്‍ ടീമിലുണ്ടാകുമെന്നാണ് വോളിബോള്‍ പ്രേമികള്‍ ആഗ്രഹിക്കുന്നത്. വര്‍ഷങ്ങളായി ആക്രമണത്തില്‍ കേരളത്തിന്റെ കുന്തമുനയായ കോഴിക്കോട്ടുകാരന്‍ വിപിന്‍എം ജോര്‍ജ്ജും നല്ല ഫോമിലായതിനാല്‍ ടീമിലിടം നേടാന്‍ സാധ്യതയുള്ള കളിക്കാരനാണ്. ഒരേ സമയം നല്ല സര്‍വ്വര്‍, അറ്റാക്കിംഗ്, ഡിഫന്‍സീവ് ഗെയിം എല്ലാം ഒത്തിണങ്ങിയ സമീപ കാല കേരള വോളീബോള്‍ കണ്ട ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് വിപിന്‍. കോഴിക്കോട്ടുകാരായ അബ്ദുറഹീം,രതീഷും ജിതിനും ടീമിലിടം നേടണമെന്നുതന്നെയാണ് വോളിപ്രേമികള്‍ ആശിക്കുന്നതെങ്കിലും ഏറ്റവും നന്നായി കളിക്കുന്ന ടീമിനെ ഇറക്കി കപ്പ് നിലനിര്‍ത്തുകയെന്നതായിരിക്കും മുന്‍തൂക്കം കൊടുക്കകയെന്ന് കോഴിക്കോട് നാദാപുരത്തുകാരനായ നാസര്‍ പറയുന്നു. റെയില്‍വേസ്, തമിഴ്‌നാട്,പഞ്ചാബ്, സര്‍വ്വീസസ്, ഉത്തരാഖണ്ഡ്, കര്‍ണാടക ടീമുകള്‍ കേരളത്തിനു കനത്തവെല്ലുവിളി ഉയര്‍ത്തുന്നവരാണ്. എങ്കിലും ആര്‍ത്തലച്ചുവരുന്ന മലബാറിലെ വോളിപ്രേമികള്‍ക്കുമുന്നില്‍ ഒരിക്കല്‍ക്കൂടി കപ്പില്‍ മുത്തമിടുമെന്നാണ് ഉറച്ച വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. പരിശീലകന്‍ നാസര്‍, വനിത കോച്ച് സണ്ണി ജോസ്, മുന്‍ താരങ്ങളായ അബ്ദുറസാഖ്, ഏലമ്മ, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരടങ്ങുന്നതാണ് സെലക്ഷന്‍ കമ്മിറ്റി.

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Cricket

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തി; മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലനം ആരംഭിച്ചു

ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

Published

on

മുംബൈ ഇന്ത്യന്‍സിന്റെ വെടികെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് ടീമിനൊപ്പം ചേര്‍ന്നു. പരിക്ക് മാറിയെത്തിയ താരം വെള്ളിയാഴ്ച ടീമിലെത്തിയതായി മുംബൈ ഇന്ത്യന്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുംബൈ ക്യാമ്പിലെത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തു. ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

പരിക്കേറ്റ വിശ്രമത്തിലായിരുന്ന സൂര്യകുമാര്‍ യാദവ് ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുത്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. ഇതോടെയാണ് ഏപ്രില്‍ 7 ഞായറാഴ്ച വാങ്കഡെയില്‍ നടക്കാനിരിക്കുന്ന മുംബൈ- ഡല്‍ഹി മത്സരത്തില്‍ താരം കളത്തിലിറങ്ങുന്നതിനുള്ള സാധ്യത തെളിഞ്ഞത്.

ട്വന്റി -20 ബാറ്റിങ്ങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി കളിച്ചത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യകുമാര്‍.

ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയ ശേഷം സീസണില്‍ ഒരു വിജയം പോലും മുംബൈയ്ക്ക് നേടാനായിട്ടില്ല. ഇതുവരെ നടന്ന 3് മാച്ചുകളിലും മുംബൈ തോല്‍വി വഴങ്ങി. ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്നിവരോടാണ് മുംബൈ പരാജയം ഏറ്റുവാങ്ങിയത്. സൂര്യകുമാര്‍ എത്തുന്നതോടെ മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.

 

Continue Reading

india

കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗം ; ഇന്ത്യ ഒന്നാമത്

ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്.

Published

on

കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നാമതെന്ന് നാഡ റിപ്പോര്‍ട്ട്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്. 2000ലധികം സാമ്പിളുകള്‍ വീതമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ കാലയളവില്‍ ഇന്ത്യയില്‍ നിന്ന് ആകെ 3865 സാമ്പിളുകള്‍ പരിശോധിച്ചു, അവയില്‍ 125 സാമ്പിളുകളുടെ ഫലം പോസിറ്റിവായി.

പരിശോധിച്ച സാമ്പിളുകളുടെ എണ്ണത്തില്‍, പട്ടികയില്‍ ഇന്ത്യ 11-ാം സ്ഥാനത്താണ്. എന്നാല്‍ ഉത്തേജക നിയമലംഘനങ്ങളുടെ എണ്ണത്തില്‍ പ്രധാന കായിക രാജ്യങ്ങളായ റഷ്യ (85), യുഎസ്എ (84), ഇറ്റലി (73), ഫ്രാന്‍സ് (72) എന്നിവയേക്കാള്‍ മുന്നില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

എല്ലാ ഉത്തേജക നിയന്ത്രണ സാമ്പിളുകളുടേയും ഏറ്റവും സമഗ്രമായ അവലോകനമാണ് നാഡയുടെ വാര്‍ഷിക പരിശോധനാ കണക്കുകള്‍ എന്ന് നാഡ ഡയറക്ടര്‍ ജനറല്‍ ഒലിവിയര്‍ നിഗ്ലി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യ കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്കയാണ് ഉത്തേജക മരുന്ന് ഉപയോഗത്തില്‍ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. മൂന്നാമത് കസാഖിസ്താനും നാലാമത് നോര്‍വെയും അഞ്ചാമത് യുഎസ്എയുമാണ്.

Continue Reading

Trending