Connect with us

Culture

സന്തോഷ് ട്രോഫി: പ്രതീക്ഷകളില്‍ കേരളം

Published

on

ഷഹബാസ് വെള്ളില

മലപ്പുറം: കേരളം ഒരിക്കല്‍ കൂടി സന്തോഷ് ട്രോഫിയുടെ കലാശപ്പോരിനിറങ്ങുകയാണ്. എതിരാളികള്‍ ബന്ധ ശത്രുവായ ബംഗാള്‍. ഫൈനല്‍ മത്സരത്തിന് നേരത്തേയും ബംഗാളും കേരളവും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. 1989ല്‍ ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ പെനാല്‍റ്റിയില്‍ കേരളം കിരീടം കൈവിട്ടു. 2004ല്‍ ഇഗ്‌നേഷ്യസിന്റെ നായകത്വത്തില്‍ രാജ്യ തലസ്ഥാനത്തുനിന്നും കപ്പുമായി വന്ന കേരളത്തിന് സന്തോഷ് ട്രോഫിയില്‍ പിന്നെ സന്തോഷിക്കാനായിട്ടില്ല. 2012ല്‍ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ സര്‍വീസസിനോട് തോറ്റ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ടീം ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നുമില്ല. ടൂര്‍ണ്ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ച വെച്ച ടീം കിരീടവുമായി മടങ്ങുമെന്ന് തന്നെയാണ് ഏവരുടേയും പ്രതീക്ഷ. മുന്‍ ഇന്ത്യന്‍ താരങ്ങളും സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ എക്കാലത്തേയും മികച്ച കളിക്കാരുമായിരുന്ന യു ഷറഫലി, കുരികേഷ് മാത്യൂ, കെടി ചാക്കോ എന്നിവര്‍ പ്രതീക്ഷകള്‍ പങ്കുവെക്കുന്നു
കേരളം ഇത്തവണ
കിരീടം നേടുമെന്ന്
ഷറഫലി
”കേരളം ടീം മികച്ച ഫോമിലാണ്. എതിരാളികളുടെ കളിക്കനുസരിച്ച് തന്ത്രം മെനയുന്ന പരിശീലകനും ടീമിന് വിജയം നേടിത്തരുമെന്ന് തന്നെയാണ് പ്രതീക്ഷ. ടൂര്‍ണ്ണമെന്റില്‍ നടന്ന എല്ലാ മാച്ചുകളിലും കേരളം കരുത്ത് തെളിയിച്ചതാണ്. ബംഗാളിനേയും തോല്‍പ്പിക്കാനായി. ഇത് ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കിലും ഫൈനല്‍ മത്സരത്തിന്റെ സമ്മര്‍ദ്ദം ചെറുതല്ല. റഫറിംഗും കാണികളും ടീമിന് വേല്ലുവിളി തന്നെയാകും. സ്വന്തം നാട്ടില്‍ കളിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ബംഗാളിനുണ്ടാകും. ഇവയെല്ലാം മറികടന്നുള്ളൊരു വിജയമാണ് കേരളം അര്‍ഹിക്കുന്നത്. നമ്മളെല്ലാം ആഗ്രഹിക്കുന്നതും. അതിനായി നമ്മുക്ക് കാത്തിരിക്കാം”.
1985 മുതല്‍ 1995 വരെ കാലയളവില്‍ സൂപ്പര്‍ സോക്കര്‍ പരമ്പര, നെഹ്രു കപ്പ്, സാഫ് ഗെയിംസ്, ഏഷ്യ കപ്പ്, പ്രസിഡന്റ്‌സ് കപ്പ്, പ്രീ വേള്‍ഡ് കപ്പ് എന്നീ ടൂര്‍ണ്ണമെന്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് അരീക്കോട്ടുകാരന്‍ യു.ഷറഫലി. 1993 ല്‍ ഇന്ത്യന്‍ ടീമിന്റെ നായകത്വം വഹിച്ചു. 1990, 91 വര്‍ഷങ്ങളില്‍ ഫെഡറേഷന്‍ കപ്പ് നേടിയ കേരള പോലീസ് ടീമില്‍ അംഗമായിരുന്നു. എട്ട് തവണ കേരളത്തിനും ഒരു തവണ ബംഗാളിനും സന്തോഷ് ട്രോഫിയില്‍ കളിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരള പോലീസില്‍ കമാണ്ടന്റാണ്.

സ്‌കോറിംഗ്
ശ്രദ്ധിച്ചാല്‍
കപ്പടിക്കുമെന്ന്
കുരികേശ്
”ബംഗാള്‍ നല്ല ടീമാണ്. കേരളം അതിനേക്കാള്‍ മികച്ച ടീമും. അവസരങ്ങള്‍ മുതലാക്കിയാല്‍ വിജയം മറ്റെങ്ങും പോവില്ല. ഫൈനലാണ് എന്നതുകൊണ്ടുതന്നെ എല്ലാ അടവുകളും പുറത്തെടുക്കുന്ന മത്സരം തീപ്പാറും. കായികപരമായും ബംഗാളിനെ നേരിടേണ്ടിവരും. അവരുടെ കാണികളും ഒഫീഷ്യല്‍സും റഫറികള്‍ വരെ നമ്മുക്ക് എതിരാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനോടെല്ലാം നമ്മള്‍ പോരാടേണ്ടിവരും. നേരത്തെ ഇത്തരം അനുഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. ഇതുവരെ കളിച്ച രീതിയില്‍ ഒത്തിണക്കത്തോടെ കളിച്ചാല്‍ കപ്പ് കേരളം തന്നെ നേടും. മിസ്സോറാം നല്ല ടീമായിരുന്നു. അവരുടെ കായിക ക്ഷമത അപാരമാണ്. എന്നിട്ടും കേരളം മികവു കാട്ടിയത് നല്ല ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.

റഫറിയോടും
ജയിക്കേണ്ടി വരും
കെ.ടി ചാക്കോ
”ബംഗാളില്‍ നടക്കുന്ന മത്സരമായതിനാല്‍ ഗ്രൗണ്ടിലെ 11 പേരോട് മാത്രമല്ല റഫറിയോടും അസിസ്റ്റന്റ് റഫറിമാരോടും മറ്റു ഒഫീഷ്യല്‍സിനോടും മത്സരിക്കേണ്ടിവരും കേരളത്തിന്. ഇതിനേയൊക്കെ അതിജീവിക്കുകയെന്ന വെല്ലുവിളിയും കേരളത്തിനുണ്ട്. ഗ്രൗണ്ടില്‍ കേരളം തന്നെയാകും മികച്ച് നില്‍ക്കുക. ഇത്തവത്തെ സന്തോഷ് ട്രോഫിയിലെ നമ്പര്‍ വണ്‍ ടീമാണ് കേരളം. ഫോം തുടരാനായാല്‍ കേരളം ബംഗാള്‍ വല നിറക്കും. ബംഗാള്‍ കൂടുതല്‍ പരുക്കന്‍ കളി പുറത്തെടുത്തേക്കാം. എന്നാല്‍ ഇതിനേയെല്ലാം എതിരിട്ട് തോല്‍പ്പിച്ച് കേരളം സന്തോഷ് ട്രോഫിയില്‍ മുത്തമിടുമെന്ന് തന്നെയാണ് പ്രതീക്ഷ. അതിനായിട്ട് തന്നെയാണ് പ്രാര്‍ത്ഥനയും. ദീര്‍ഘനാളായി ദേശീയ തലത്തില്‍ കേരള ഫുടബോള്‍ കാര്യമായ നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നില്ല. സന്തോഷ് ട്രോഫി വിജയത്തിലൂടെ കേരളം വീണ്ടും ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെറുകയിലെത്തട്ടെ.”ആറു തവണ സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ വാല കാത്തിട്ടുണ്ട് കെടി ചാക്കോ. സന്തോഷ് ട്രോഫിയില്‍ കേരളം ബംഗാള്‍ ഫൈനല്‍ നടന്ന 1989ല്‍ കേരളത്തിന്റെ വലകാത്തത് ചാക്കോയായിരുന്നു. നിശ്ചിത സമയത്ത് ഓരോ ഗോളുകള്‍ നേടി ടീമുകള്‍ സമനില പാലിച്ചതോടെ മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടു. ബംഗാള്‍ എടുത്ത ആദ്യ കിക്ക് ചാക്കോ തടുത്തിട്ടെങ്കിലും അവസാനം കേരളം കിക്ക് പാഴാക്കി തോല്‍വി വാങ്ങുകയായിരുന്നു. 4-3 നായിരുന്നു കേരളത്തിന്റെ ഫൈനല്‍ തോല്‍വി.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending