Connect with us

Culture

സര്‍ക്കാര്‍ സഹായം അകലെ പ്രളയബാധിതര്‍ തീരാദുരിതത്തില്‍

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: പ്രളയം ഒഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും ഇപ്പോഴും സാധാരണ നിലയിലെത്താനാവാതെപ്രളയജലത്തില്‍ മുങ്ങിയ എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങള്‍. പ്രളയ ബാധിത പ്രദേശങ്ങളില്‍ രണ്ടാഴ്ച്ചയോളമായി തുടരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും അവസാന ഘട്ടത്തിലെത്തിയിട്ടില്ല. വെള്ളം കയറിയത് മൂലം ചെളി നിറഞ്ഞ് വാസയോഗ്യമല്ലാതിരുന്ന വീടുകള്‍ വിവിധ ജില്ലകളില്‍ നിന്നെത്തിയ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ശുചീകരിക്കുന്നത്. പലരുടെയും വര്‍ഷങ്ങളായുള്ള സമ്പാദ്യങ്ങളാണ് പ്രളയത്തില്‍ ഒലിച്ചു പോയത്. ആലുവ, പറവൂര്‍ താലൂക്കുകളിലാണ് പ്രളയം രൂക്ഷമായി കെടുതികളുണ്ടാക്കിയത്. ഇവിടെ പലയിടത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പ്രളയ ജലം ഇരച്ചെത്തിയ വീടുകള്‍ ഏറെക്കുറെ വൃത്തിയായെങ്കിലും പരിസങ്ങളും പുരയിടങ്ങളും ഇപ്പോഴും ചേറും ചെളിയും നിറഞ്ഞ് കിടക്കുകയാണ്. ഇത് വൃത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നത്. പറവൂര്‍ മേഖലയിലാണ് ഇനിയും വീടുകള്‍ വൃത്തിയാക്കാന്‍ ബാക്കി നില്‍ക്കുന്നത്. ഇവിടെ നിരവധി വീടുകളില്‍ ഇനിയും ചേറ് നീക്കം ചെയ്യാനായിട്ടില്ല. വീടുകള്‍ക്ക് പുറമേ ചുറ്റുമതിലുകളും റോഡുകളും തകര്‍ന്നവരും ഏറെയുണ്ട്. വെള്ളം കയറിയ പഴയ വീടുകള്‍ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. പറവൂര്‍ മേഖലയില്‍ പാമ്പ് ഉള്‍പ്പെടെയുള്ള ഇഴ ജന്തുക്കളുടെ ശല്യം ഇനിയും മാറിയിട്ടില്ല.
ഇതിനിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായങ്ങള്‍ ലഭ്യമാകാത്തതില്‍ ദുരിതബാധിതര്‍ ഏറെ അസംതൃപ്തരാണ്. ദുരിതബാധിതര്‍ക്ക് പതിനായിരം രൂപ അടിയന്തിര സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ഇപ്പോഴും വിതരണം ചെയ്തിട്ടില്ല. വിവര ശേഖരണം പൂര്‍ത്തിയായാല്‍ മാത്രമേ സഹായം വിതരണം ചെയ്യാന്‍ കഴിയുകയുള്ളുവെന്നാണ് ഭരണകൂട വൃത്തങ്ങള്‍ പറയുന്നത്. സഹായധനം ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ നിഷ്‌കര്‍ശിക്കുന്ന മാനദണ്ഢങ്ങളും പലര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മിക്കവരും കടം വാങ്ങിയും മറ്റുമാണ് വീടുകളും പരിസരവും വൃത്തിയാക്കുന്നതും മറ്റും. പ്രളയത്തില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് മിക്കവര്‍ക്കും നേരിടേണ്ടി വന്നത്. ഇതിന് പുറമേ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പണം കൂടി കൈയില്‍ നിന്നും ചെലവാക്കേണ്ട സ്ഥിതിയായി. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അഞ്ചു കിലോ കിറ്റും പലര്‍ക്കും കിട്ടിയിട്ടില്ല. സന്നദ്ധ സംഘടനകളും മറ്റും നല്‍കിയ കിറ്റുകളാണ് പ്രളയബാധിതര്‍ക്ക് ആശ്വാസമാവുന്നത്. അതേസമയം സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒഴുകിയെത്തിയ അത്യാവശ്യ സാധന സാമഗ്രികള്‍ അടക്കമുള്ളവ ഇപ്പോഴും പലയിടത്തായി കെട്ടികിടക്കുകയാണ്. ആവശ്യക്കാരിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായിട്ടില്ല. സന്നദ്ധ സംഘടനകള്‍ നല്‍കിയ സാധന സാമഗ്രികള്‍ ഭരണപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശേഖരിച്ച് സ്വന്തക്കാര്‍ക്ക് മാത്രം നല്‍കുന്നതായും ആക്ഷേപമുണ്ട്.
വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടതിനാലും വാസ യോഗ്യമാവാത്തതിനാലും എറണാകുളം ജില്ലയില്‍ ഇനിയും 1787 കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മടങ്ങാനായിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സ്ഥാപനങ്ങളും ഒരുക്കിയ ക്യാമ്പിലാണ് ഈ കുടുംബങ്ങള്‍ ഇപ്പോഴും. 29 ക്യാമ്പുകളിലായി 5,648 പേരാണ് നിലവില്‍ ജില്ലയില്‍ വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്.
പറവൂരില്‍ 19ഉം ആലുവയില്‍ എട്ടും കണയന്നൂര്‍ താലൂക്കില്‍ രണ്ടു ക്യാമ്പുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 1,496 പേര്‍ കുട്ടികളാണ്. 2163 സ്ത്രീകളുമുണ്ട്. കുട്ടികളെ സ്‌കൂളുകളില്‍ അയക്കാന്‍ പറ്റാത്ത സാഹചര്യത്തിന് പുറമേ സ്ത്രീകളടക്കമുള്ളവര്‍ക്ക് ഉടുതുണി പോലും ലഭ്യമാവാത്ത സ്ഥിതിവിശേഷവും ക്യാമ്പുകളിലുണ്ട്. കടുത്ത മനോവിഷമത്തോടെയാണ് ഇവരില്‍ പലരും ക്യാമ്പുകളില്‍ കഴിയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending