Connect with us

Culture

പ്രളയ ബാധിതരെ സഹായിക്കാന്‍ മുസ്‌ലിംലീഗ് കര്‍മ്മ പദ്ധതി

Published

on

കോഴിക്കോട്: പ്രളയ ബാധിത മേഖലകളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിക്കുന്നത് മുസ്്‌ലിംലീഗ് കൂടുതല്‍ ശക്തമാക്കുന്നു. പ്രളയ ബാധിതരെ സഹായിക്കാന്‍ മുസ്്‌ലിംലീഗ് പ്രത്യേക കര്‍മ്മപദ്ധതി ആവിഷ്‌കരിക്കും. സംസ്ഥാന ഭാരവാഹികള്‍ക്ക് വിവിധ ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും ഏകോപനത്തിനും ചുമതല നല്‍കിയതിന് പുറമെ അവശ്യസാധനങ്ങളുടെ കുറവ് മൂലം ക്ലേശം അനുഭവിക്കുന്ന തെക്കന്‍ ജില്ലകള്‍ക്കായി കളമശ്ശേരിയിലും തിരുവനന്തപുരത്തുമായി രണ്ട് മെഗാ കേന്ദ്രങ്ങളും തുറന്നു.

മുസ്്‌ലിംലീഗ് എം.പിമാരും എം.എല്‍.എമാരും തദ്ദേശ സ്ഥാപന പ്രതിനിധികളും ദുരിത ബാധിത മേഖലകളില്‍ നേതാക്കളോടൊപ്പം രാപകല്‍ സജീവമായി രംഗത്തുണ്ട്. ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോകുന്നവര്‍ക്ക് ജീവിക്കാനാവശ്യമായവ ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിലുള്ള പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് പാര്‍ട്ടിയുടെ അതാതു ഘടകങ്ങളിലുള്ളവര്‍ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം.

മുസ്്‌ലിംലീഗ് എം.പിമാരും എം.എല്‍.എമാരും ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്. മുസ്്‌ലിംലീഗ് സ്വന്തം നിലക്ക് വിഭവ സമാഹരണവും ധന ശേഖരണവും നടത്തി പ്രളയ ബാധിതര്‍ക്ക് ആശ്വാസം പകരും. ബലി പെരുന്നാള്‍ ദിനത്തിലും തുടര്‍ ദിവസങ്ങളിലും ധന ശേഖരണം നടത്താന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ചെന്നൈ കേന്ദ്രമായി മുസ്്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍, കെ.എ.എം അബൂബക്കര്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണം പുരോഗമിക്കുകയാണ്. മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ പ്രളയബാധിത മേഖലയില്‍ രാപകല്‍ ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങള്‍ അഭിനന്ദാര്‍ഹമാണ്. ഇത് അഭംഗുരം തുടരണം. രാജ്യത്തിന് അകത്തും പുറത്തുമുള്ള കെ.എം.സി.സി ഉള്‍പ്പെടെയുള്ള പോഷക ഘടകങ്ങള്‍ നല്‍കുന്ന സഹായം വില മതിക്കാനാവാത്തതാണ്.

മലബാറിലെ ദുരിതാശ്വാസ കേന്ദ്രങ്ങളുടെ ഏകോപനം കോഴിക്കോട്ടെ സംസ്ഥാന ഓഫീസ് കേന്ദ്രീകരിച്ചാണ് നിര്‍വഹിക്കുന്നത്. സംസ്ഥാന സെക്രട്ടറി സി.പി ചെറിയമുഹമ്മദിനാണ് ഇതിന്റെ ചുമതല. തെക്കന്‍ ജില്ലകളിലെ മേല്‍നോട്ടത്തിന് കൊച്ചി കളമശ്ശേരിയിലും (വി.കെ ഇബ്രാഹീംകുഞ്ഞ് എം.എല്‍.എക്ക് ചുമതല) തിരുവനന്തപുരം സി.എച്ച് ഫൗണ്ടേഷനിലും അവശ്യവസ്തുക്കള്‍ സ്വീകരിച്ച് ദുരിതം അനുഭവിക്കുന്നവര്‍ക്ക് എത്തിക്കും.

വിവിധ ജില്ലകളില്‍ ദുരിതാശ്വാസത്തിന് നേതൃത്വം നല്‍കുന്നവര്‍:

തിരുവനന്തപുരം (ബീമാപള്ളി റഷീദ്), ആലപ്പുഴ, പത്തനംതിട്ട (കെ.വി അബ്ദുറഹ്്മാന്‍), കോട്ടയം (പി.എച്ച് അബ്ദുസലാം ഹാജി), ഇടുക്കി (പി.എം സലീം), എറണാകുളം (കെ.എസ് ഹംസ), തൃശൂര്‍ (പി.എം സാദിഖലി), പാലക്കാട് (സി.എച്ച് റഷീദ്), മലപ്പുറം (അബ്ദുറഹ്്മാന്‍ രണ്ടത്താണി, അഡ്വ.എന്‍ ഷംസുദ്ദീന്‍), കോഴിക്കോട് (എം.സി മായിന്‍ഹാജി, സി.മോയിന്‍കുട്ടി) വയനാട് (കെ.എം ഷാജി എം.എല്‍.എ, സി.മമ്മുട്ടി എം.എല്‍.എ), കണ്ണൂര്‍ (വി.കെ അബ്ദുല്‍ഖാദര്‍ മൗലവി).

 

അവശ്യവസ്തുക്കള്‍ കളമശ്ശേരി, തിരുവനന്തപുരം
കേന്ദ്രങ്ങളിലെത്തിക്കുക: കെ.പി.എ മജീദ്

കോഴിക്കോട്: മലബാര്‍ മേഖലയിലെ പ്രളയ ബാധിത പ്രദേശങ്ങളെക്കാള്‍ അവശ്യവസ്തു ദൗര്‍ലഭ്യമുള്ള തിരു-കൊച്ചി ഭാഗത്തേക്ക് അവ എത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുള്ള കെ.എം.സി.സി സമാഹരിച്ച വിഭവങ്ങള്‍ മലബാര്‍ മേഖലകളിലേക്കാള്‍ അവശ്യവസ്തു ദൗര്‍ലഭ്യമുള്ള മേഖലകളിലേക്ക് എത്തിക്കണം. മലബാറിലെ ജില്ലകളില്‍ എല്ലാവര്‍ക്കും ഭക്ഷണവും വസത്രവും ലഭ്യമാണെന്ന് ഉറപ്പുവരുത്തണം. കൂടുതല്‍ ഭീകര അവസ്ഥയുള്ള ചെങ്ങന്നൂര്‍, ആലപ്പുഴ, എറണാകുളം മേഖലകളിലുളളവര്‍ക്ക് വേഗത്തില്‍ സഹായം എത്തിക്കാന്‍ കൊച്ചി കളമശേരിയിലും തിരുവനന്തപുരം സി.എച്ച് ഫൗണ്ടേഷനിലും വിപുലമായ കൗണ്ടര്‍ തുറന്നിട്ടുണ്ട്. മുസ്്‌ലിംലീഗിന്റെയും പോഷക ഘടകങ്ങളുടെയും വിഭവങ്ങള്‍ അങ്ങോട്ടെത്തിക്കണം.
അരി, പഞ്ചസാര, ചായപ്പൊടി, ബിസ്‌കറ്റ്, പയര്‍ വര്‍ഗങ്ങള്‍, പുതപ്പ്, ലുങ്കി, ടീ ഷര്‍ട്ട്, മാക്‌സി, ഷാള്‍, അടി വസ്്ത്രങ്ങള്‍, സോപ്പ്, പായ തുടങ്ങിയവയാണ് അടിയന്തിരമായി ദുരിതാശ്വാസ ക്യാമ്പുകളിലും പ്രളയ ബാധിതമായി ഒറ്റപ്പെട്ട ഇടങ്ങളിലും എത്തിക്കേണ്ടത്. പ്രളയം മൂലം ജോലിക്ക് പോകാതെ പട്ടിണിയിലാവാന്‍ സാധ്യതയുള്ള വീടുകളില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending