Connect with us

More

കീഴാറ്റൂര്‍: തീരുമാനം കേന്ദ്രത്തിന് വിട്ട് കേരളം തടിയൂരുന്നു

Published

on

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ നടക്കുന്ന സമരം ദേശീയ ശ്രദ്ധയാകര്‍ഷിച്ചതോടെ കേന്ദ്ര സര്‍ക്കാറിനെ കൂട്ടുകക്ഷിയാക്കി തലയൂരാന്‍ സംസ്ഥാന സര്‍ക്കാറിന്റെ നീക്കം. പാടം നിത്തുന്നതിനു പകരം മേല്‍പ്പാലം നിര്‍മിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു. ഇതോടെ വയല്‍കിളി സമരത്തില്‍ നുഴഞ്ഞുകയറി അവകാശം തട്ടിയെടുക്കാന്‍ രംഗത്തെത്തിയ ബി.ജെ.പിയും പ്രതിക്കൂട്ടിലാകും. വയല്‍ നികത്തുന്നതിനു പകരം മേല്‍പ്പാലം എന്ന നിര്‍ദേശത്തേയും വയല്‍കിളി സമരക്കാര്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാറിന്റെ കത്തിനെ അനുകൂലിച്ചാലും പ്രതികൂലിച്ചാലും കേന്ദ്രം വെട്ടിലാകും. മാത്രമല്ല, സി.പി.എമ്മിനൊപ്പം ബി.ജെ.പിയും കീഴാറ്റൂര്‍ വിഷയത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കേണ്ടി വരും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇത് ബി.ജെ.പിയെയും സി.പി.എമ്മിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കുകയും ചെയ്യും.
കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തിന് വഴിത്തിരിവുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ കരുനീക്കം. നെല്‍വയലിന് കുറുകെ മേല്‍പാതക്ക് അനുമതി തേടി പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനും ദേശീയപാത അതോറിറ്റിക്കും കത്തയച്ചത്. കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുമെന്ന നിലപാടില്‍ നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറുന്നതിന്റെ സൂചനയായും മരാമത്ത് മന്ത്രിയുടെ നടപടി നോക്കിക്കാണുന്നുണ്ട്.
പാടശേഖരവും ജലവും സംരക്ഷിക്കുന്നതിന് മേല്‍പ്പാലം വേണമെന്ന ആവശ്യം സ്ഥലം എം.എല്‍.എ ജെയിംസ് മാത്യു നിയമസഭയില്‍ ഉന്നയിച്ചതായും ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് താന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് കേന്ദ്രത്തെ സമീപിക്കുന്നതെന്നും മന്ത്രി കത്തില്‍ വ്യക്തമാക്കി. വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കീഴാറ്റൂരിലെ സമരത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് സുധാകരന്റെ നീക്കം. പാടം നികത്തി റോഡ് പണിയുന്നതിന് പകരം മേല്‍പാത എന്ന ആശയം നേരത്തെ തന്നെ ജെയിംസ് മാത്യു മുന്നോട്ടുവെച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് എലവേറ്റഡ് റോഡിന്റെ സാധ്യതകള്‍ ആരാഞ്ഞ് മന്ത്രി കത്തെഴുതിയത്. ബൈപ്പാസിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തി മേല്‍പാതയാക്കിയാല്‍ വയല്‍ സംരക്ഷിക്കാമെന്നും ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നുമാണ് മന്ത്രി കത്തില്‍ പറയുന്നത്. വയല്‍ക്കിളികളെ ‘വയല്‍ കഴുകന്മാര്‍’ എന്ന് വിളിച്ച് നിയമസഭയില്‍ മന്ത്രി ജി സുധാകരന്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. അതേസമയം പ്രായോഗികതയാണ് സര്‍ക്കാരിന് മുന്നിലെ വിഷയമെന്നും അതിനുള്ള ശ്രമമാണ് നടത്തുന്നതെന്നും ജയിംസ് മാത്യു എം.എല്‍.എ പറഞ്ഞു. ഇക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും ദേശീയപാതാ അതോറിറ്റിയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫലത്തില്‍ പന്ത് കേന്ദ്ര സര്‍ക്കാറിന്റെ തട്ടിലേക്ക് തട്ടിനീക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
ഇതിനിടെ വയല്‍ക്കിളികള്‍ ഇന്ന് നടത്തുന്ന ‘കേരളം കീഴാറ്റൂരിലേക്ക്’ പരിപാടിക്ക് പൊലീസ് മൈക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കി. വയല്‍കിളികളുടെ പ്രതിഷേധ ജാഥ വയല്‍ കിളികളുടെ നിയന്ത്രണത്തില്‍ ആയിരിക്കുമെന്നും നുഴഞ്ഞുകയറി അക്രമം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ പൊലീസുമായി സഹകരിച്ച് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending