Connect with us

Culture

ലേലത്തില്‍ ഏറ്റെടുക്കാത്ത കള്ളുഷാപ്പുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദത്തിലേക്ക്

Published

on

തിരുവനന്തപുരം: ലേലത്തില്‍ ആരും ഏറ്റെടുക്കാത്ത എണ്ണൂറോളം കള്ളുഷാപ്പുകള്‍ തൊഴിലാളിക്കമ്മിറ്റികളെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദത്തിലേക്ക്. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയതായി നിരവധി ഓണ്‍ലൈന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 5,185 കള്ളുഷാപ്പുകളാണുള്ളത്. ലൈസന്‍സുള്ള 4,234 ഷാപ്പുകളില്‍ 3,913 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സുള്ള ഷാപ്പുകള്‍ക്കു ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്നും റോഡ് വികസനത്തിന്റെ ഭാഗമായുമെല്ലാം പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട്.
ഈ ഷാപ്പുകള്‍ക്കു പുറമേ, 5185 ഷാപ്പുകളില്‍ ഇതുവരെ ആരും ലേലം പിടിക്കാനെത്താത്ത ഷാപ്പുകളുണ്ട്. ഇവ തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലോ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലോ അംഗങ്ങളായവര്‍ക്കാണ് ഷാപ്പു നടത്തിപ്പിന് അധികാരം. അംഗീകൃത തൊഴിലാളിയാണെന്നതിന് രേഖകള്‍ സഹിതം അപേക്ഷ നല്‍കിയാല്‍ എക്‌സൈസ് പരിശോധന നടത്തി ലൈസന്‍സ് നല്‍കും. ഏറ്റവും കൂടുതല്‍ കള്ളുഷാപ്പുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതു പാലക്കാടാണ്-761 എണ്ണം. കുറവ് തിരുവനന്തപുരത്ത്- 12 എണ്ണം.
അടഞ്ഞു കിടക്കുന്ന ഷാപ്പുകള്‍ ഏറ്റെടുക്കാന്‍ തയാറാകുന്നവര്‍ക്കു വാടകയിനത്തില്‍ 50% വരെ ഇളവു നല്‍കും. ഇതിന് അനുകൂല പ്രതികരണം ലഭിച്ചില്ലെങ്കില്‍ മാത്രമേ തൊഴിലാളിക്കമ്മിറ്റികളെ ഏല്‍പിക്കൂ. വര്‍ഷം ഒരു ലക്ഷം രൂപയാണ് വാടകയെങ്കില്‍ പകുതിവിലക്ക് ഷാപ്പ് ലഭിക്കും. ആളില്ലെങ്കില്‍ തൊഴിലാളിക്കമ്മിറ്റികള്‍ക്ക് ഒരു വര്‍ഷത്തേക്ക് 500 രൂപയ്ക്കു നല്‍കും. മുന്‍പ് ഷാപ്പ് നടത്തി പരിചയമുള്ളവര്‍ക്കാണു ലേലത്തില്‍ മുന്‍ഗണനഷാപ്പുകള്‍ ഏറ്റെടുക്കാന്‍ ആളില്ലാത്ത സാഹചര്യമാണെന്നും ലേലത്തില്‍വച്ചാലും മുന്നൂറോളം ഷാപ്പുകള്‍ മാത്രമേ തുറക്കാന്‍ സാധ്യതയുള്ളൂവെന്നും എക്‌സൈസ് വ്യക്തമാക്കുന്നു.
നിലവിലെ നിയമം അനുസരിച്ച് ഒരു കള്ളുഷാപ്പിന് ഏറ്റവും കുറഞ്ഞത് 50 തെങ്ങ് അല്ലെങ്കില്‍ 100 പനയോ 25 ചൂണ്ടപ്പനയോ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. തെങ്ങും പനയും ആവശ്യത്തിന് ഇല്ലാത്ത സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കള്ളു ഷാപ്പുകള്‍, വൃക്ഷങ്ങള്‍ ഉള്ള സ്ഥലത്ത് റജിസ്റ്റര്‍ചെയ്തു അവിടെനിന്നുള്ള കള്ള് വാഹനങ്ങളില്‍ എത്തിച്ച് വില്‍പന നടത്തുകയാണു ചെയ്യുന്നത്. രാവിലെ ആറു മണിക്കു ശേഖരിക്കുന്ന കള്ള് വൈകുന്നേരം ആറു മണിക്കകം വില്‍പന നടത്തണമെന്നാണ് നിയമം. പാലക്കാട് പോലുള്ള സ്ഥലങ്ങളില്‍നിന്നു തെക്കന്‍ കേരളത്തിലേക്ക് സമയബന്ധിതമായി കള്ള് എത്തിക്കാന്‍ കഴിയാത്തതിനാല്‍ കൃത്രിമക്കള്ളും വ്യാപകമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending