Connect with us

More

പനിച്ചുവിറച്ച് തീരദേശം 17,000 പേര്‍ ചികിത്സയില്‍ തിരുവനന്തപുരം

Published

on

 

കേരളം പനിച്ചുവിറക്കുമ്പോള്‍ കൂടുതല്‍ ദുരിതം ചുമന്ന് തീരദേശം. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്തെ ഒന്‍പത് തീരദേശ ജില്ലകളില്‍ 17,000 ഓളം പേര്‍ക്കാണ് പനി ബാധിച്ചിരിക്കുന്നത്. 600 ഓളം പേരെ കിടത്തി ചികിത്സക്ക് വിധേയമാക്കിയിട്ടുണ്ട്.
സംസ്ഥാനത്താകെ 183 പേര്‍ ഡെങ്കിപ്പനി സ്ഥിരീകരിക്കപ്പെട്ട് ചികിത്സയില്‍ കഴിയുമ്പോള്‍ ഇതില്‍ 155ഉം തീരദേശ ജില്ലകളിലാണ്. തിരുവനന്തപുരം തന്നെയാണ് രോഗികളുടെ എണ്ണത്തിലും രോഗതീവ്രതയിലും മുന്നില്‍. 3700 പേര്‍ പനിക്ക് ചികിത്സ തേടിയപ്പോള്‍ 110 പേര്‍ വിവിധ സര്‍ക്കാര്‍ ആസ്പത്രികളില്‍ കിടക്കുകയാണ്. ഇവിടെ 210 പേര്‍ ഡെങ്കിപരിശോധനാഫലം കാത്തിരിക്കുകയാണ്. എന്നാല്‍ ഡെങ്കി സ്ഥിരീകരിക്കപ്പെട്ട 155 പേരുടെ നില ഗുരുതരം തന്നെയാണ്. ഇവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും തലസ്ഥാനത്തെ തീരദേശത്തുനിന്ന് മണിക്കൂറില്‍ അന്‍പതോളം പേര്‍ ആസ്പത്രികളിലെത്തുന്നതായാണ് കണക്ക്. തീരദേശ ജില്ലയായ കൊല്ലത്ത് ഏറ്റവും പുതിയ കണക്കനുസരിച്ച് 1800 പേര്‍ പനി ബാധിതരാണ്. 44 പേര്‍ ഡെങ്കിപ്പനിക്ക് ചികിത്സ തേടിയപ്പോള്‍ 15 പേര്‍ക്ക് സ്ഥിരീകരിച്ചു. നാലുപേരാണ് കൊല്ലത്ത് ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത്.
ആലപ്പുഴയില്‍ 1800 പേര്‍ക്ക് പനി ബാധിച്ചപ്പോള്‍ 70 പേര്‍ കിടത്തിചികിത്സയിലാണ്. 25 പേര്‍ക്ക് ഡെങ്കി പിടിപെട്ടു. ഇതില്‍ പത്തുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. എറണാകുളത്ത് 1800 പനിബാധിതരുണ്ടെന്നാണ് കണക്ക്. എഴുപതോളംപേര്‍ കിടത്തിചികിത്സയിലാണ്. 11 പേര്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തൃശൂരില്‍ 1750 പേര്‍ക്ക് പനി പിടിപെട്ടതായാണ് ഏറ്റവും പുതിയ കണക്ക്. ഇതില്‍ 140 പേരെ വിവിധ ആസ്പത്രികളിലായി അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കൂടുതല്‍ പേരെ കിടത്തി ചികിത്സക്ക് വിധേയമാക്കേണ്ടിവന്ന ജില്ലയാണ് തൃശൂര്‍. തിരുവനന്തപുരത്തിന് പിന്നാലെ ഗുരുതര സാഹചര്യം തരണം ചെയ്യാനാകാത്ത സ്ഥിതിയിലാണ് മലപ്പുറം. 3100 ഓളം പേര്‍ക്കാണ് പനി പിടിച്ചത്. 84 പേര്‍ക്ക് ഡെങ്കി സംശയിക്കുന്നതായി പറയുന്ന ആരോഗ്യവകുപ്പ് ആര്‍ക്കും സ്ഥിരീകരിച്ചതായി രേഖപ്പെടുത്തിയിട്ടില്ല.
കോഴിക്കോട് 1850 പേരാണ് പനി ബാധിതര്‍. 105 പേര്‍ ഡെങ്കിയുടെ പരിശോധനാഫലം കാത്തിരിക്കുന്നു. ഇന്നലെ മൂന്നുപേര്‍ക്ക് കൂടി ഡെങ്കി സ്ഥിരീകരിച്ചു. കണ്ണൂരില്‍ 1700 പനി ബാധിതരുണ്ട്. 50 പേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. 36പേര്‍ ഡെങ്കിപ്പനിയുടെ പരിശോധനാ ഫലം കാത്തിരിക്കുമ്പോള്‍ 14 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്. കാസര്‍കോടാണ് പനിബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയത്. ഇവിടെ എഴുന്നൂറോളം പേര്‍ക്കാണ് പനി. പതിനാറുപേര്‍ കിടത്തി ചികിത്സിക്കുന്നു. അതേസമയം 25 പേര്‍ക്ക് ഡെങ്കി ബാധിച്ചതായി സംശയമുണ്ട്. അഞ്ചുപേര്‍ക്ക് സ്ഥിരീകരിച്ചിട്ടുമുണ്ട്.
ഇത്തരത്തില്‍ പകര്‍ച്ച പനി പടര്‍ന്നു പിടിക്കുമ്പോള്‍ തീരദേശ ജില്ലകളില്‍ മതിയായ ചികിത്സാ സൗകര്യങ്ങളില്ല. പൊതുവേ തീരദേശ മേഖകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വേണ്ടത്ര സൗകര്യമോ മരുന്നുകളോ ഇല്ലെന്നതാണ് വസ്തുത. ഇപ്പോള്‍ പനി പടര്‍ന്നുപിടിക്കുമ്പോള്‍ ചികിത്സ തേടിയെത്തുന്ന എല്ലാ രോഗികളെയും പരിശോധിക്കാനുള്ള ഡോക്ടര്‍മാര്‍ പോലുമില്ല. ഒ.പി കൗണ്ടറിലും ഡോക്ടറെ കാണാനും ലാബിന് മുന്നിലും മരുന്നുവാങ്ങാനും നീണ്ട് ക്യൂവാണ് കാണാനാകുന്നത്. അസുഖം വന്നാല്‍ ഓടിയെത്താന്‍ അടുത്തെങ്ങും മറ്റ് ആസ്പത്രികളില്ലാത്തതാണ് തീരദേശമേഖലകളിലേറെയും. തീരദേശത്ത് പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending