Connect with us

More

കിഫ്ബിയില്‍ പണമെത്തുന്നില്ല; സര്‍ക്കാര്‍ 1400 കോടി കടമെടുക്കുന്നു

Published

on

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനത്തിനെന്ന പേരില്‍ ധനവകുപ്പ് 1400 കോടി രൂപ കടമെടുക്കുന്നു. കടപ്പത്രത്തിലൂടെ 1400 കോടി സമാഹരിക്കുന്നതിനുളള ലേലം മാര്‍ച്ച് 14ന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും. ഇ-കുബേര്‍ സിസ്റ്റത്തിലൂടെയാണ് ഇടപാടുകള്‍.

സംസ്ഥാന ബജറ്റില്‍ ചരക്കുസേവന നികുതി നടപ്പാക്കുന്നതിനാല്‍ നികുതി നിര്‍ദേശങ്ങള്‍ ഒഴിവാക്കിയിട്ടുള്ള തിനാല്‍ ദൈനംദിന ചെലവിന് പോലും പണമില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് കടമെടുക്കുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി രൂപീകരിച്ച കിഫ്ബിയില്‍ പ്രതീക്ഷിച്ച നിക്ഷേപം എത്താത്തതും ധനമന്ത്രിക്ക് തിരിച്ചടിയാണ്. കേരളത്തിന് വായ്പയെടുക്കാനുള്ള പരിധി വര്‍ധിപ്പിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ പതിനായിരത്തോളം തസ്തികകളും 25,000 കോടിയുടെ അടിസ്ഥാനസൗകര്യവികസന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിന് എങ്ങനെ പണം കണ്ടെത്തുമെന്ന് ബജറ്റില്‍ വ്യക്തമല്ല. എല്ലാം കിഫ്ബി മുഖേന നടപ്പാക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും കിഫ്ബി എങ്ങനെ പണം കണ്ടെത്തുമെന്നോ കിഫ്ബിക്ക് എത്രത്തോളം ധനം സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നോ ധനമന്ത്രി വ്യക്തമാക്കിയിട്ടില്ല. കിഫ്ബി മുഖേന 25,000 കോടിയുടെ നിര്‍മ്മാണപ്രവൃത്തികള്‍ക്കാണ് അടുത്ത വര്‍ഷം ലക്ഷ്യമിട്ടിട്ടുള്ളത്. കഴിഞ്ഞ ബജറ്റില്‍ തോമസ് ഐസക് കിഫ്ബിയില്‍ ലക്ഷ്യം വെച്ച 20,000 കോടി രൂപ ഇപ്പോഴും കടലാസിലാണ്. കേന്ദ്ര ഏജന്‍സിയായ നബാര്‍ഡ് നല്‍കിയ 4000 കോടി രൂപ മാത്രമാണ് കിഫ്ബിയില്‍ ആകെയുള്ള മൂലധനം. സര്‍ക്കാരിനു ലഭിക്കുന്ന റവന്യു,–റവന്യു ഇതര വരുമാനം ശമ്പളവും പെന്‍ഷനും കൊടുക്കാനേ തികയൂ എന്നിരിക്കെ കേന്ദ്ര ഗ്രാന്റും കടമെടുക്കുന്ന പണവും കൊണ്ടാണ് ഈ വര്‍ഷം ഏഴായിരം കോടി രൂപയുടെ പദ്ധതി ഫണ്ടെങ്കിലും സര്‍ക്കാര്‍ കണ്ടെത്തുന്നത്. സംസ്ഥാനത്തിന്റെ നിലവിലെ റവന്യൂകമ്മി 16,043 കോടി രൂപയാണ്(2.14%). മൂലധന ചെലവ് 9,057 കോടി രൂപയാണ്. അടുത്ത സാമ്പത്തിക വര്‍ഷം ശമ്പളം നല്‍കുന്നതിനായി 31,909.00 കോടി വേണം. പെന്‍ഷന് 18,174 കോടിയും പലിശക്ക് 13,631 കോടിയും വേണ്ടതുണ്ട്. ആകെ വരുമാനത്തിന്റെ 68.08 ശതമാനവും ശമ്പളവും പെന്‍ഷനും പലിശക്കുമാണ് ചെലവിടുന്നത്.
ഇന്ധന സെസായി ലഭിച്ച പണം മാത്രമേയുള്ള കിഫ്ബിയില്‍. ഇക്കുറി പ്രവാസി മലയാളികളെ ലക്ഷ്യമിട്ട് സര്‍ക്കാരിന്റെ ചിട്ടിക്കമ്പനിയായ കെ.എസ്.എഫ്.ഇ വഴി ഏതാനും വര്‍ഷംകൊണ്ട് 12,000 കോടി രൂപ സമാഹരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ കിഫ്ബിയെ സംബന്ധിച്ചു പണമല്ല പ്രശ്‌നം. പണം നിക്ഷേപിച്ചാല്‍ അതു ഫലപ്രദമായി ഉപയോഗിക്കും എന്നു നിക്ഷേപകര്‍ക്ക് ഉറപ്പു നല്‍കലാണ്. ആ ഉറപ്പു ധനമന്ത്രിക്കുപോലും നല്‍കാന്‍ കഴിയുമോ എന്നു സംശയം. ഇസ്‌ലാമിക്, കേരള ബാങ്ക് എന്നിവയുടെ വിധി കിഫ്ബിക്കു വരുമോ എന്നും ആശങ്കയുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending