Connect with us

Culture

കിഷന്‍ ഗഞ്ച് ഈദ് ദിന ആക്രമണം: സത്യമെന്ത്?

Published

on

ഓരോരോ വാര്‍ത്തകള്‍ അസത്യങ്ങളായും ദുഷ്ടലാക്കോടെയും പരത്തുന്ന ഫാഷിസ്റ്റ് കുബുദ്ധി കൃത്യമായി ബോധ്യപ്പെട്ട ഒന്നായിരുന്നു ഇന്നലത്തെ കിഷന്‍ഗഞ്ച് ഈദ് ദിന കയ്യേറ്റ വാര്‍ത്തകള്‍. നേപ്പാള്‍ ബോര്‍ഡറിലെ പൊത്തിയ ബ്ലോക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്.
മുസ്ലിംകള്‍ ഭൂമി കയ്യേറി ഈദ് നമസ്‌കരിച്ചു എന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണ്.

  1. മുസ്‌ലിംകള്‍ അവരുടെ ഈദ്ഗാഹിലാണ് നമസ്‌കരിച്ചത്. ആ ഭൂമിയെ കുറിച്ച് ഒരു തര്‍ക്കവുമില്ല.

കേരളത്തിലെ ചില മുസ്ലിം വിഭാഗങ്ങള്‍ സ്‌റ്റേഡിയങ്ങളിലും കടപ്പുറത്തും മറ്റും താല്‍ക്കലികമായി ഒരുക്കുന്ന ഈദ്ഗാഹ് മനസ്സിലുള്ളത് കൊണ്ടാണ് കേരളത്തില്‍ ‘ഭൂമി കയ്യേറി ഈദ് ഗാഹ് ആക്കി’ എന്ന വാര്‍ത്ത വേഗം വൈറലായത്. ശരിക്കും ഹനഫി മദ്ഹബ് അനുസരിച്ച് ജീവിക്കുന്നവരുടെ ഈദ് ഗാഹ് കണ്‍സപ്റ്റ് തന്നെ വേറെയാണ്. ഹനഫി മുസ് ലിംകള്‍ പള്ളിക്ക് പുറത്ത് പ്രത്യേകം വഖഫ് ചെയത് മാറ്റിവെക്കുന്ന ഈദ് ഗാഹുകളിലാണ് രണ്ട് പെരുന്നാളുകള്‍ നമസ്‌കരിക്കുക. പള്ളികളല്ലാത്ത, അധികവും കൃഷിയിടങ്ങളിലൊ കാടുകളിലോ ഒറ്റച്ചുമരും ബാക്കി ഗ്രൗണ്ടുമാക്കി മാറ്റി വെച്ച, രണ്ട് പെരുന്നാളുകള്‍ മാത്രം നമസകരിച്ച് പിന്നീട് കൃഷി പോലും ചെയ്യാതെ ബഹുമാനത്തോടെ മാറ്റിവെക്കുന്ന ഈദ് ഗാഹുകള്‍ ഉത്തരേന്ത്യയില്‍ സഞ്ചരിക്കുന്ന ഏതൊരാള്‍ക്കും പരിചിതമായിരിക്കും. കല്ലും മുള്ളും നിറഞ്ഞതാണെങ്കില്‍ പോലും അത്തരം ഭുമികളില്‍ ചെരുപ്പിട്ട് കയറുന്നത് പോലും അവര്‍ക്കിഷ്ടമില്ല.

  1. ഇന്നലെ അക്രമം നടന്നത് ഈദ്ഗാഹിലേക്ക് പോകുന്ന വഴിയിലുള്ള സര്‍ക്കാര്‍ മുമ്പ് വിതരണം ചെയ്ത എന്നാല്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയിലാണ്. ആ വഴിയിലൂടെ ഈദ് ഗാഹിലേക്ക് പോകുന്ന ഏതാനും ചിലരെയാണ് ആദിവാസികള്‍ പതിയിരുന്ന് അമ്പുകള്‍ എയ്ത് വീഴ്ത്തിയത്.
  2. ഭൂമിയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ വകയായുള്ള ഭൂമി വിതരണത്തിന്റെ ഭാഗമായി ചില മുസ്ലിം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമിയില്‍ ചില ആദിവാസി കുടുംബങ്ങള്‍ അവകാശമുന്നയിച്ചതാണ് ഈ പ്രശ്‌നങ്ങളുടെ അടിസ്ഥാനം.
  3. ഈ ഭൂമി തര്‍ക്കങ്ങളുടെ നിജസ്ഥിതി അറിയണമെങ്കില്‍ മുസ്‌ലിം ദലിത് ആദിവാസി പിന്നാക്കക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഭൂമി സംഘര്‍ഷങ്ങളെക്കുറിച്ചറിയണം. അവരെ തമ്മിലടിപ്പിക്കുന്ന ഭൂപ്രഭുക്കളുടെ ജാതി വെറിയും സാമ്പത്തിക കൊള്ളയും, ഇപ്പോള്‍ അതിലേക്ക് സുഗമമായി ചേര്‍ക്കപ്പെടുന്ന വര്‍ഗ്ഗീയവിഷവും അറിയണം.
  4. കിഷന്‍ ഗഞ്ചടക്കമുള്ള ഉത്തരേന്ത്യന്‍ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ കോടതി കേസുകളും കുടുംബ പ്രശ്‌നങ്ങളും നടക്കുന്നത് ഭുമി വിഷയത്തിലാണ്. അധികപേര്‍ക്കും നിന്ന് തിരിയാനുള്ള ഇത്തിരി ഭൂമിയാണുണകുക. അത് ഭാഗം വെച്ച് പോകുന്നതിനനുസരിച്ച് കുടുംബ തര്‍ക്കങ്ങള്‍ കൂടുന്നു. കൂടുതല്‍ ഭൂമിയുള്ള ഏതാനും ചിലരുടെ പാട്ടകൃഷിക്കാരാണ് അധികപേരും. സ്ഥലമില്ലാത്തതിനാല്‍ ഹൈവേകള്‍ പോലും കയ്യേറി അടയാളം വെച്ച് അവര്‍ കൃഷി ചെയത ധാന്യങ്ങള്‍ ഉണക്കാന്‍ പോലും ഉപയോഗിക്കുന്നത് അവിടങ്ങളില്‍ നിത്യ കാഴ്ചയാണ്.
  5. വലിയ ഭൂമി ഉടമകള്‍ അവര്‍ തമ്മിലുള്ള കണക്കുകള്‍ തീര്‍ക്കാനും കച്ചവട കുതന്ത്രങ്ങള്‍ക്കും ആദിവാസികളെ ഉപയോഗപ്പെടുത്തുന്നതും ഇളക്കിവിടുന്നതും ഈയിടെ വര്‍ദ്ധിച്ചു വന്നിട്ടുണ്ട്. ഓരോരുത്തര്‍ തങ്ങളുടെ രാഷ്ട്രീയവും ആവശ്യാനുസരണം അതിലേക്ക് ചേര്‍ക്കുന്നു. അലീഗര്‍ കിഷന്‍ഗഞ്ച് സെന്ററിന് ഭൂമി അനുവദിച്ചപ്പോള്‍ അതില്‍ ആദിവാസികളെ കുടില്‍ കെട്ടി സമരം ചെയ്യാന്‍ പ്രേരിപ്പിച്ചവരില്‍ അവിടെ മെഡിക്കല്‍ കേളേജടക്കമുള്ള സ്ഥാപന ഭൂ താല്‍പര്യങ്ങളുള്ള സ്‌റ്റേറ്റ് ബി ജെ പി ട്രഷറര്‍ ജെയ്‌സ്വാള്‍ മുതല്‍ അലീഗര്‍ കാമ്പസ് അവിടെ വരരുത് എന്നാഗ്രഹിച്ച ചില മുസ്ലിം വ്യക്തികള്‍ വരെയുണ്ട്.
  6. ഞാനറിയുന്ന കിഷന്‍ഗഞ്ചിലെ മിക്ക മുസ്ലിം കുടുംബങ്ങളും തങ്ങളുടെ ഉറ്റവരുമായുള്ള ഭൂതര്‍ക്കങ്ങള്‍, കേസുകള്‍, കുഴപ്പങ്ങളുമായി കഴിയുന്നവരാണ്. ഇടക്കിടെ കൊലപാതകങ്ങള്‍ വരെ നടക്കും.
  7. ഈ നോമ്പ് മാസം വളരെ അടുത്ത് ബന്ധമുള്ള ഒരു സുഹൃത്തിന്റെ അകന്ന കുടുംബത്തില്‍ ജേഷ്ഠാനുജ മക്കള്‍ തമ്മില്‍ വര്‍ഷങ്ങളായി നില നില്‍ക്കുന്ന കൃഷിഭൂമി തര്‍ക്കം പര്യമതയിലെത്തി. നോമ്പുതുറക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്നെ അനിയന്റെ മക്കള്‍ വാളുകളെടുത്ത് ജേഷ്ഠന്റെ മക്കളെ വെട്ടി. രണ്ടാള്‍ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലും മരിച്ചു. ഒരു കുടുംബത്തിലെ മൂന്നാളുകള്‍ ഒരേ ദിവസം കൊല്ലപ്പെടുന്നു. പക്ഷെ വര്‍ഗ്ഗീയതയുടെ നിറമുള്ളതേ ഇന്ന് ഇന്ത്യയില്‍ വാര്‍ത്തയാകു, ചര്‍ച്ചയാകൂ.
  8. കിഷന്‍ ഗഞ്ചില്‍ ഈദ് ദിനത്തില്‍ നടന്ന അക്രമണത്തില്‍ വര്‍ഗ്ഗീയത ഇല്ലെന്നാണ് മനസ്സിലാക്കേണ്ടത്. പരപ്രേരണയാല്‍ പലപ്പോഴും ആദിവാസികള്‍ ഉണ്ടാക്കുന്ന ഇത്തരം പ്രശ്‌നങ്ങളുടെ ഇരകള്‍ പലപ്പോഴും അവിടത്തെ ഹിന്ദുക്കള്‍ കൂടിയാണ്. അത് കൊണ്ട് തന്നെ ഈ പ്രശ്‌നത്തില്‍ അവിടത്തെ ഹിന്ദുക്കളും മുസ്ലിംകളുടെ കൂടെയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.
  9. ഇന്ത്യയില്‍ വര്‍ഗ്ഗീയ ഫാസിസം ശക്തമായിട്ടുണ്ട്. എന്നാല്‍ അധിക വിഷയങ്ങളിലും മനുഷ്യജീവിതത്തിന്റെ ഭാഗമായി ഉണ്ടാകാവുന്ന അധികാരപണജാതി പ്രശ്‌നങ്ങളിലേക്ക് വര്‍ഗ്ഗീയത കൂളായി ചേര്‍ക്കപ്പെടുകയാണ്. സംഘ പരിവാര്‍ ഫേക്ക് ഫാക്ടറികള്‍ ഇത്തരം ടൂളുകള്‍ നന്നായി ഉപയോഗപ്പെടുത്തുന്നു. ഇരബോധം കൂടിക്കൊണ്ടിരിക്കുന്ന മുസ്ലിംകള്‍ അതില്‍ വീണുപോകുന്നു.

കൂടുതല്‍ ജാഗ്രത കാണിക്കേണ്ട കാലമാണ്.

ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍

ചിത്രങ്ങള്‍: രണ്ട് തരം മുതലെടുപ്പുകള്‍

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending