Connect with us

Culture

ട്രോളുകള്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വെല്ലുവിളിയെന്ന്

Published

on

കോഴിക്കോട്: കാര്‍ട്ടൂണുകളെ ട്രോളുകള്‍ വിഴുങ്ങുന്ന അവസ്ഥയുണ്ടെന്ന് കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് അഭിപ്രായപ്പെട്ടു.കേരള ലിറ്റററി ഫെസ്റ്റിവലില്‍ കാര്‍ട്ടൂണുകളുടെ പരിധി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രങ്ങളില്‍ വരക്കുന്ന കാര്‍ട്ടൂണിസ്റ്റുകളെയാണ് അത് ബാധിക്കുന്നത്. പണ്ടൊക്കെ ഒരു കാര്‍ട്ടൂണിസ്റ്റിന് ഒന്നോ രണ്ടോ ആശയങ്ങള്‍ കണ്ടെത്തിയാല്‍ മതിയായിരുന്നു. ഇന്ന് ട്രോളറുകളുടെ കാലത്ത് 20 ആശയങ്ങളെങ്കിലും സ്‌റ്റോക്ക് ചെയ്യേണ്ടിവരുന്നു. ഇത് കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഒരു വെല്ലുവിളി തന്നെയാണ്.
കാര്‍ട്ടൂണ്‍ പ്രതിഷേധത്തിന്റെയും നിഷേധത്തിന്റെയും കലയാണെന്ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി പറഞ്ഞു. കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് എന്തും വരക്കാം എന്ന അവസ്ഥ നേരത്തെ ഉണ്ടായിരുന്നു. നെഹ്്‌റുവിന്റെയും മറ്റും കാലത്ത് അത് നാം കണ്ടതാണ്. നെഹ്്‌റുവിന്റെ നഗ്നചിത്രം വരക്കാന്‍പോലും ശങ്കറിന് സാധിച്ചിരുന്നു. ബാത്ത് ടബില്‍ കിടക്കുന്ന പ്രസിഡണ്ടിന്റെ ചിത്രം അബു വരച്ചിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ പിറന്നുവീഴുന്ന നൂറു കണക്കിന് കാര്‍ട്ടൂണുകളില്‍ പ്രധാനമന്ത്രിയും മറ്റും വരുന്നുണ്ട്. കാര്‍ട്ടൂണുകളെ അഥവാ കാര്‍ട്ടൂണിസ്റ്റുകളെ നിയന്ത്രിക്കാന്‍ പറ്റില്ല. വേണ്ട എന്നു പറഞ്ഞാല്‍ അവര്‍ അത് ചെയ്തിരിക്കും. അങ്ങനെയുള്ള നിഷേധത്തിന്റെ കലയാണ് കാര്‍ട്ടൂണ്‍. വികടസരസ്വതി അതിന്റെ ഭാഗമാണ്. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ മാറി. ലൈഫ് സ്‌കെച്ച് വരക്കാന്‍ പേനയും കടലാസുമായി നീങ്ങുന്ന കാര്‍ട്ടൂണിസ്റ്റിന് പിന്നാലെ ചോദ്യങ്ങളുമായി പൊലീസ് എത്തുന്ന അവസ്ഥയാണ് കേരളത്തില്‍ പോലുമുള്ളത്. രാഷ്ട്രീയത്തിലും സാമൂഹികരംഗത്തും ഉണ്ടാവുന്ന അഴിമതിയും സ്വജനപക്ഷപാതവും ചിത്രീകരിക്കാന്‍ നിയുക്തനായ കാര്‍ട്ടൂണിസ്റ്റിന് പരിധി നിര്‍ണയിക്കാന്‍ പറ്റില്ല. കാര്‍ട്ടൂണുകളെ നമുക്ക് വിമര്‍ശിക്കാം. കാര്‍ട്ടൂണിസ്റ്റിനെയും ചോദ്യം ചെയ്യാം. അത് ദേഹോപദ്രവത്തിന്റെ തലത്തിലേക്ക് മാറരുത്. ഇ.പി ഉണ്ണി പറഞ്ഞു. കാര്‍ട്ടൂണും കാര്‍ട്ടൂണിസ്റ്റുകളും പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെന്ന് കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദി പറഞ്ഞു.
കാര്‍ട്ടൂണിസ്റ്റുകള്‍ പലപ്പോഴും എഡിറ്റര്‍മാരുടെ തടവുകാരായി മാറുന്നുണ്ടെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. എഡിറ്ററുടെ ആശയം വരക്കാന്‍ കാര്‍ട്ടൂണിസ്റ്റ് നിര്‍ബന്ധിതനാവുന്നു. എന്നാല്‍ പല പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ക്കും സ്വതന്ത്രമായി വരക്കാന്‍ സാധിച്ചിട്ടുണ്ട്. അതേസമയം, കേരളത്തില്‍പോലും പത്രയുടമയുടെയും മാര്‍ക്കറ്റിങ് വിഭാഗത്തിന്റെയും ഇംഗിതത്തിന് കാര്‍ട്ടൂണിസ്്റ്റ് വഴങ്ങേണ്ട സാഹചര്യം ഉണ്ടാവുന്നുണ്ട്. പുതിയ യുവാക്കള്‍ ഈ രംഗത്തേക്ക് കൂടുതലായി വരുന്നത് ആഹ്ലാദകരമാണെന്ന് ഇ.പി ഉണ്ണി പറഞ്ഞു. എം. നന്ദകുമാര്‍ മോഡറേറ്ററായിരുന്നു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending