Connect with us

Culture

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി കേരള സര്‍വകലാശാലയിലെ അധ്യാപികയോട് ചെയ്തത്

Published

on

“ഞാനൊരു സ്ത്രീയല്ലേ? ഒരു സ്ത്രീയെന്ന പരിഗണനപോലും എനിക്ക് തന്നില്ല. 3 മണിക്കൂർ മൂത്രമൊഴിക്കാൻ പോലും എന്നെ അനുവദിച്ചില്ല. അത്രക്ക് വിഷമം ഉണ്ട് എനിക്ക്. ഒരു ഗ്ലാസ്സ് വെള്ളം പോലും തന്നില്ല.”
“ഈ 200 പേർ ഇരിക്കുമ്പോൾ എ സി പോലും വർക്ക് ചെയ്തിരുന്നില്ല. മൊത്തം sweat ചെയ്ത് ശരീരമാകെ നനഞ്ഞ് കുളിച്ചിരിക്കുകയായിരുന്നു. അപ്പോൾ ഓരോ മുടിയായിട്ട് ഇടക്കിടക്ക് ഇങ്ങനെ പിടിച്ച് വലിക്കുകയാ.പേന വച്ച് എന്റെ മുതുകിൽ ഇങ്ങനെ കുത്തകയായിരുന്നു. തിരിഞ്ഞു നോക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ഉറക്കെ ചെവിയിൽ ചീത്ത വിളിക്കുക; എയർ ഡ്രം പൊട്ടുന്ന പോലെ ചീത്ത വിളിക്കുക “,

ഇത് കേരള സർവ്വകലാശാലയിലെ സ്റ്റുഡന്റ് സർവീസസ് ഡയറക്ടറായിരുന്ന ഡോ.ടി.വിജയലക്ഷ്മിയുടെ വാക്കുകളാണ്. 2017 മാർച്ച് 30ന് ഒരു സി പി എം സിന്റിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തിൽ, സർവ്വകലാശാലയിലെ പിവിസിയുടെ മുറയിൽ വച്ച് 200 ഓളം എസ് എഫ് ഐ പ്രവർത്തകരിൽ നിന്നേറ്റ 3 മണിക്കൂർ നീണ്ട അതിക്രൂരമായ മാനസിക-ശാരീരിക പീഢനത്തിന്റെ കാഠിന്യം ഓർത്തെടുക്കുകയായിരുന്ന ഡോ.ടി വിജയലക്ഷ്മി.

ആ സിന്റിക്കേറ്റ് അംഗം പറഞ്ഞത് ഇങ്ങെന ആയിരുന്നു എന്ന് ഡോ.വിജയലക്ഷ്മി ഓർക്കുന്നു:
” ഡയറക്ടർ ആരാണ് എന്നാണ് വിചാരിക്കുന്നത്? നിങ്ങൾ വെറും ഒരു ശിപായി മാത്രമാണ്.( അനേകം തവണ ഇങ്ങനെ പറഞ്ഞു ).നിങ്ങൾ ഒരു സ്ത്രീയായി പോയി. അല്ലെങ്കിൽ കൊന്ന് കളയുമായിരുന്നു. ഇന്ന് ഈ ബില്ലും ചെക്കും ഒപ്പിട്ട് തന്നില്ലെങ്കിൽ ഇവിടെ നിന്നും ജീവനോടെ പുറത്ത് പോവില്ല”.

തന്നെ പിടിച്ചിരുത്തി മറ്റു പെൺകുട്ടികളെ അണിനിരത്തി അവരെ കൊണ്ട് തന്റെ ചെവിയിൽ കേട്ടാലറക്കുന്ന തെറി വിളിപ്പിക്കുകയായിരുന്നു, ഡോ.വിജയലക്ഷ്മി പറയുന്നു. ഞാനും വിസിയും തമ്മിൽ അവിഹിതം ഉണ്ടെന്ന് വരെ പെൺകുട്ടികൾ പറഞ്ഞു. സിനിമാപ്പാട്ട് പാടിയും തന്നെ നിരന്തരം അധിക്ഷേപിക്കുകയായിരുന്നു, അവർ തുടർന്നു.
ഇതെല്ലാം പ്രോത്സാഹിപ്പിച്ച് മുന്നിൽ നിന്നത് സിന്റിക്കേറ്റ് അംഗമായിരുന്നു. ഇതിനിടെ മുറിക്ക് പുറത്ത് വന്ന പോലീസിനെ ഈ സിന്റിക്കേറ്റ് അംഗം വിരട്ടി ഓടിച്ചു.

ആരാണ് ആ സിന്റിക്കേറ്റ് അംഗം എന്നറിയണ്ടേ?

അദ്ദേഹമാണ് ഡി വൈ എഫ് ഐ യുടെ പുതിയ സംസ്ഥാന സെക്രട്ടറി എ എ റഹീം !!!

കേരളത്തിന്റെ ഏറ്റവും വലിയ യുവജന സംഘടനയുടെ അമരക്കാരനായ എ എ റഹീം !!!

ലിംഗനീതി,സ്ത്രീ സമത്വം, സ്ത്രീ സുരക്ഷ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തുന്ന വനിതാ മതിലിന്റെ മുഖ്യ സംഘാടകനായ എ എ റഹീം !!

ചാനലുകളിൽ ഇരുന്ന് എതിരാളികൾക്കെതിരെ ഗർജ്ജിക്കുന്ന എ എ റഹീം !!!

നിരാലംബയായ ഒരു വനിതയെ,
അതും ഒരു മുതിർന്ന അദ്ധ്യാപികയെ,

മണിക്കൂറുകളോളം 200 ഓളം പേരുടെ നടുവിലിട്ട് മാനസികമായും ശാരീരികമായും പീഢിപ്പിക്കുക,
അവരെ കേട്ടറക്കുന്ന തെറി പെൺകുട്ടികളെക്കൊണ്ട് വിളിപ്പിക്കുക,
ആ അദ്ധ്യാപികയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക,

ഇതൊക്കെ ചെയ്യുകയും ചെയ്യിക്കുകയും ചെയ്തയാളാണ് എ എ റഹിം !!

ഐപിസിയിലെ 351,503,506 എന്നീ വകുപ്പുകൾ പ്രകാരം തടവ് ശിക്ഷ ലഭിക്കേണ്ട ക്രിമിനൽ കുറ്റങ്ങൾ ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്ത ഈ റഹീം ആണ്,

സ്ത്രീ സുരക്ഷയെ കുറിച്ചും, ലിംഗനീതിയെ കുറിച്ചും, സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചും നാട് നീളെ പ്രസംഗിച്ച് നടക്കുന്നത് !!!

പക്ഷേ പിണറായി സർക്കാർ ഭരണത്തിലിരിക്കുമ്പോൾ റഹീമിന് ഒട്ടും ഭയക്കേണ്ടതില്ല.

ഡോ.വിജയലക്ഷ്മി നൽകിയ കേസ് പിൻവലിക്കാൻ സർക്കാർ ശക്തമായ നീക്കം നടത്തുകയാണ് !!

വനിതാ മതിൽ നീണാൾ വാഴട്ടെ !!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending