അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറ്റപത്രത്തില്‍ പറഞ്ഞ വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതാണ്. അവയില്‍ പ്രധാനപ്പെട്ടവ താഴെ കൊടുത്തിരിക്കുന്നു:
ക്രിക്കറ്റ് കളിക്കിടെ പരുക്കേറ്റ സക്കറിയയെ ഷുക്കൂര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍, 5 പ്രതികള്‍ പിന്തുടരുകയും 8 പ്രതികള്‍ എതിരെ വരികയും ചെയ്തു.തുടര്‍ന്ന് ഷുക്കൂറും സുഹൃത്തുക്കളും മുഹമ്മദ് കുഞ്ഞി എന്ന ആളുടെ വീട്ടിലേക്ക് ഓടിക്കയറി.
പ്രതികളില്‍ 12 പേരും തിരിച്ചറിഞ്ഞിട്ടില്ലാത്ത 1016 പേരും ചേര്‍ന്ന് വീട് വളഞ്ഞു. 12.30 മുതല്‍ 2 മണി വരെ ഇവരെ തടഞ്ഞുവച്ചു.
ഡി വൈ എഫ് ഐ കണ്ണുപുരം ഈസ്റ്റ് വില്ലേജ് സെക്രട്ടറി ദിനേശന്‍ എന്ന മൈന ദിനേശന്‍ 4 പേരുടേയും ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.
സിപിഐ എം മൊറാഴ എല്‍ സി അംഗവും ജില്ല സഹകരണ ബാങ്ക് ജീവനക്കാരുമായ സി എന്‍ മോഹന്‍ 4 പേരുടേയും പേരും വിലാസവും ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം എ വി ബാബുവിനെ ഫോണില്‍ വിളിച്ചു പറഞ്ഞു.
എ വി ബാബു, സി പി എം മുള്ളൂര്‍ എല്‍ സി അംഗം പി പി സുരേഷന്‍, അരിയില്‍ ബ്രാഞ്ച് സെക്രട്ടറി കാരക്കാടന്‍ ബാബു, അരിയില്‍ എല്‍ സി സെക്രട്ടറി യു വി വേണു എന്നിവര്‍ കൂടിയാലോചിച്ച് ഷുക്കൂറിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു.
ഷുക്കൂറിനെ വയലിലേക്ക് കൊണ്ടുപോയി ആക്രമിച്ചു.ഇരുമ്പ് വടികൊണ്ടുള്ള മര്‍ദ്ദനത്തോടെയായിരുന്നു തുടക്കം. പിന്നീട് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ശരീരമാസകലം മുറിവുണ്ടാക്കി.
കണ്ണപുരം വില്ലേജ് കമ്മിറ്റി അംഗം കെ വി സുമേഷ് നെഞ്ചിന്റെ ഇടതുഭാഗത്ത് ആഴത്തില്‍ കുത്തി.
ഡി വൈ എഫ് ഐ പാപ്പിനിശേരി ജോയിന്റ് സെക്രട്ടറി പി ഗണേഷന്‍, കണ്ണപുരം വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം പി അനൂപ് എന്നിവരും കഠാര ഉപയോഗിച്ച് മുറിവേലിച്ചു.
ഓടുന്നതിനിടയില്‍ പിന്നില്‍ നിന്ന് വെട്ടിവീഴ്ത്തിയായിരുന്നു ഷുക്കൂറിനെ കൊലപ്പെടുത്തിയത്.
വയല്‍ വരമ്പില്‍ തമ്പടിച്ചിരുന്ന നാട്ടുകാരടക്കമുള്ള 200 ഓളം പേരില്‍ ആരും ഒന്ന് ശബ്ദമുയര്‍ത്തുക പോലും ചെയ്യാതെ എല്ലാം കണ്ട് നിന്നു.
ഈ വിശദാംശങ്ങളില്‍ നിന്ന് ഒരു കാര്യം പകല്‍ പോലെ വ്യക്തമാണ്. ഓരോ ഘട്ടത്തിലും കൊലപാതകം ആസൂത്രണം ചെയ്തതും, വിചാരണ നടത്തിയും, കൃത്യതയോടെ നടപ്പിലാക്കിയതും പരിപൂര്‍ണ്ണമായി സി പി എം കാര്‍ മാത്രമാണ് എന്നതാണത്.
സി പി എം കരുടെ നേതൃത്വത്തില്‍ നടന്ന ദാരുണമായ ഒരു ആള്‍ക്കൂട്ടകൊലപാതകമായിരുന്നു ഷൂക്കൂറിന്റെത്!
എന്നാല്‍ സി പി എം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത് നോക്കുക:
‘മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ആക്രമം നടത്തിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ പാര്‍ട്ടി നേതാക്കളെ പട്ടുവം പഞ്ചായത്തിലെ അരിയില്‍ വച്ച് മുസ്ലീം ലീഗ് ക്രിമിനലുകള്‍ അപായപ്പെടുത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് തുടക്കമായത്. അന്നേ ദിവസം കണ്ണുപുരം പഞ്ചായത്തിലാണ് നിര്‍ഭാഗ്യകരമായ ഒരു കൊലപാതകം നടന്നത് ‘.
ഒരു നിരാലംബനായ ചെറുപ്പക്കാരനെ മുന്നില്‍ നിന്നും പുറകില്‍ നിന്നും ഓടിച്ച് ഒരു വീട്ടില്‍ കയറ്റുക,
എന്നിട്ട് 1000ത്തിലധികം പേര്‍ ചേര്‍ന്ന് വീട് വളയുക,
തുടര്‍ന്ന് അയാളുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി കൊല്ലാനുള്ളയാളെന്ന് ഉറപ്പ് വരുത്തുക,
എന്നിട്ട് അയാളുടെ പേരും മേല്‍വിലാസവും ചോദിച്ചറിയുക,
തുടര്‍ന്ന് അയാളെ കൊല്ലാന്‍ തീരുമാനിക്കുക,
എന്നിട്ട് 200 ഓളം പേരുടെ മുന്നില്‍ വച്ച് അതിദാരുണമായി വെട്ടുക കുത്തുക, എന്നിട്ട് ഓടുന്നതിനിടെ, പിന്നില്‍ നിന്ന് വെട്ടിവീഴ്ത്തി കൊല്ലുക !
ഇതെല്ലാം ചെയ്തിട്ട്, ചെയ്യിപ്പിച്ചിട്ട്, ഒന്നും അറിയാത്ത പോലെ’ അന്നേ ദിവസം കണ്ണപുരം പഞ്ചായത്തില്‍ നിര്‍ഭാഗ്യകരമായ ഒരു കൊലപാതകം നടന്നു ‘ എന്ന് പ്രസ്താവനയിറക്കുക !
ഇങ്ങനെ ചെയ്യുന്നത് ഒരിക്കലും ഒരു രാഷ്ടീയ പാര്‍ട്ടിയല്ല, മറിച്ചൊരു ഭീകര സംഘടനയാണ്
ഈ ഭീകര സംഘടനയെ നിരോധിക്കണം എന്ന ആവശ്യമാണ് ജനങ്ങള്‍ ഉയര്‍ത്തേണ്ടത്
കഴിഞ്ഞ ദിവസം സുപ്രീം കോടതി ജഡ്ജി ഡിവൈ ചന്ദ്രചൂഡ് ഇങ്ങനെ പറയുകയുണ്ടായി: ‘ഒരാള്‍ കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട് അയാളെ ആള്‍ക്കൂട്ടം കൊല ചെയ്യുമ്പോള്‍, ഭരണ ഘടനയാണ് കൊല ചെയ്യപ്പെടുന്നത്. ‘ (‘ When a mob lynches a person for the food that she/he eats, it is the Constitution which is lynched’).
ഒരു നിരാലംബനും നിരപരാധിയുമായ ചെറുപ്പക്കാരനെ വലിയൊരു ആള്‍ക്കൂട്ടത്തിന് മുന്നില്‍ വച്ച് അതിദാരണമായി കൊലപ്പെടുത്തുമ്പോള്‍ ഭരണഘടന എത്ര തവണയാണ് കൊല ചെയ്യപ്പെടുന്നത്?
കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.
പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.
അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.
സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.
ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്: ബിനോയ് ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.
ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.
‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.