Connect with us

Video Stories

മുഖ്യമന്ത്രി നേടിയ അമേരിക്കന്‍ അവാര്‍ഡും നാം കാണാതെ പോയ വലിയ അപകടവും

Published

on

മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്ര രസകരമായ ഒട്ടേറെ ട്രോളുകൾക്ക്‌ വിഷയമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുമ്പോൾ നാം ശ്രദ്ധിക്കാതെ പോവുന്ന ചില അതീവ ഗൗരവതരമായ വിമർശനങ്ങൾ ഉണ്ട്‌.

അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ബാൾട്ടിമോറിലെ ഹ്യൂമൺ വൈറോളജി ഇൻസ്റ്റിറ്റൂട്ട്‌ സന്ദർശിച്ചു അവാർഡ് സ്വീകരിച്ചു എന്നതാണ് വാർത്ത.

ഈ സ്ഥാപനത്തിന്റെ മേധാവി Robert C Gallo വിനെതിരെ നേരത്തെ ഉന്നയിക്കപ്പെട്ട ആരോപണം ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ലോകത്തെ വിറപ്പിച്ച HIV വൈറസ് ഇദ്ദേഹം അമേരിക്കയുടെ പെന്റഗണ് വേണ്ടി ജൈവ ആയുധമായി നിർമിച്ചതാണ് എന്നതാണ് അതിലെ ഏറ്റവും പ്രധാനപ്പെട്ടത്

S Faizi എന്ന സോഷ്യൽ ആക്റ്റിവിസ്റ്റിന്റെ എഫ്‌ ബി പോസ്റ്റിൽ ആണ് ഈ ആരോപണം ഉള്ളത്.

പ്രമുഖ ഇക്കോളജിസ്റ്റും ഇടതുപക്ഷ ചിന്തകനുമായ S Faizi ഒട്ടും വിശ്വാസയോഗ്യമല്ലാത്ത ഒരു ആരോപണം കേരള മുഖ്യമന്ത്രിക്കെതിരായി ഉന്നയിക്കാൻ പ്രത്യേക ശത്രുത അവർ തമ്മിൽ ഇല്ലെന്നാണു അറിവ്‌.

അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ബാൾട്ടിമോറിലെ ഹ്യൂമൺ വൈറോളജി ഇൻസ്റ്റിറ്റൂട്ട്‌ സന്ദർശിച്ചു എന്നും അതല്ല നിപ്പാ വൈറസിന്റെ വ്യാപനം തടയാൻ കേരളം കാണിച്ച ജാഗ്രതക്ക്‌ അംഗീകരമായി അവരെ ക്ഷണിച്ച്‌ ആദരം നൽകി എന്നുമുള്ള അവകാശവാദങ്ങൾക്കിടയിലാണ് ഈ ആരോപണം.

(ശാസ്ത്രസാഹിത്യ പരിഷത്ത്‌ ഈ വിഷയം പറഞ്ഞു കൊണ്ട്‌ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.ഇത്‌ പിന്നീട്‌ പിൻ വലിക്കുകയുണ്ടായി ) ആരോപണം ഉന്നയിച്ചവരിൽ നോബൽ ജേതാക്കൾ വരെ ഉണ്ടായിരുന്നു എന്നതും അദ്ദേഹം പറയുന്നു.

1992 ൽ Newyork Times പ്രസിദ്ധീകരിച്ച മറ്റൊരു വാർത്തയിൽ ഈ സ്ഥാപന മേധാവിക്ക് എതിരെ scientific misconduct സ്ഥിരീകരിച്ച മറ്റൊരു വാർത്തയും കാണാം

കേരളത്തിൽ തുടങ്ങാൻ പോകുന്ന വൈറോളജി ഇൻസ്റ്റിറ്റൂട്ടുമായി ബന്ധമുണ്ടാക്കാൻ ധൃതി പിടിച്ച്‌ ഒരു എം ഒ യു എന്തിനാണു ഇത്തരം ഒരു സ്ഥാപനവുമായി നടത്തുന്നത്‌ എന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്‌ വിമർശകർ.
ഒരു നിപ്പ പൊട്ടൻഷ്യൽ സംസ്ഥാനം എന്ന നിലക്ക്‌ കേരളത്തിൽ വന്ന് വാക്സിൻ ഗവേഷണത്തിൽ ഇൻ വെസ്റ്റ്‌ മെന്റ്‌ നടത്താൻ ആഗോള കമ്പനികൾ കാണിക്കുന്ന ആവേശവും ആശങ്കപ്പെടുത്തുന്നതാണെന്ന് ശാസ്ത്രത്തിലും അതിന്റെ കച്ചവട തന്ത്രങ്ങളിലും അറിവുള്ളവർ പറയുന്ന കാര്യങ്ങൾ ഗൗരവത്തോടെ കാണേണ്ടതുണ്ട്‌.

പൊതുവിൽ നാം പരീക്ഷണ മൃഗങ്ങളാണു എന്ന ചിന്ത പടരുന്ന കാലത്ത്‌ ഈ ബന്ധങ്ങൾ കൂടുതൽ ഭയപ്പെടുത്തുന്നതാണു.
സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഇത്തരം സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കുമ്പോൾ നാം കൂടുതൽ സൂക്ഷമത പുലർത്തണം.

സാമ്രാജ്യത്വമെന്നും അമേരിക്ക എന്നുമൊക്കെ പറഞ്ഞ്‌ ആളെ പേടിപ്പിക്കുന്ന സി പി എം കമ്യൂണിസത്തിനു ഇത്‌ അമ്പരപ്പിക്കുന്ന വാർത്തയാവാൻ സാധ്യതയില്ല.
പക്ഷെ വെറും ഊഹാപോഹങ്ങൾക്കപ്പുറത്ത്‌ പേടിപ്പിക്കുന്ന ചില യഥാർത്ഥ്യങ്ങൾ ഉണ്ടെന്നതാണു പൊതുസമൂഹത്തിന്റെ ആശങ്ക.

സാംസ്ക്കാരിക സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ആഘോള സംഘടനയായ ‘എൻ കൗണ്ടറി’ന്റെ പത്രാധിപന്മാരിൽ ഒരാളായ സ്റ്റീഫൻ സ്പെൻസർ തൽസ്ഥാനം രാജിവെച്ചത്‌ ആ പത്രം സി ഐ എയുടെ പണംകൊണ്ട്‌ നിലനിൽക്കുന്നു എന്ന കാര്യം മനസ്സിലാക്കിയിട്ടാണു എന്ന് എം എൻ വിജയൻ മാഷ്‌ എഴുതിയത്‌ ഓർക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending