Connect with us

Culture

നോളജ് പാര്‍ക്കിനായി തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തുന്നത് വിവാദമാവുന്നു

Published

on

കോഴിക്കോട്: തണ്ണീര്‍ത്തടവും നെല്‍വയലും നികത്തുന്നതിനെതിരെ വ്യാപകമായി പ്രചാരണം നടക്കുന്നതിനിടെ രാമനാട്ടുകരയില്‍ നോളജ് പാര്‍ക്കിനായി 70 ഏക്കര്‍ സ്ഥലം നികത്തുന്ന വ്യവസായവകുപ്പിന്റെ നടപടി വിവാദമാവുന്നു. രാമനാട്ടുകര നഗരസഭ പരിധിയിലെ പൂവന്നൂര്‍പള്ളിക്ക് സമീപമുള്ള വയല്‍പ്രദേശവും തണ്ണീര്‍ത്തടങ്ങളും ഉള്‍പ്പെട്ട ഭൂമിയാണ് കെട്ടിടനിര്‍മാണത്തിനായി മണ്ണിട്ട് നികത്തുന്നത്.

250 കോടി രൂപ ചെലവിട്ട് കഴിഞ്ഞ ഇടതു സര്‍ക്കാറിന്റെ കാലത്താണ് സ്ഥലം ഏറ്റെടുത്തത്. തണ്ണീര്‍ത്തട നിയമപ്രകാരം നിലം നികത്താന്‍ ആവാത്തതിനാല്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോയില്ല. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് പരിസ്ഥിതിനിയമം കാറ്റില്‍ പറത്തി വീണ്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇവിടെ ബഹുനിലകെട്ടിടങ്ങളും മറ്റും നിര്‍മിക്കുകയാണ്. ലോഡ് കണക്കിന് ചെമ്മണ്ണ് ഇവിടെ ഇറക്കിയിട്ടുണ്ട്. അപൂര്‍വം സസ്യജാലങ്ങളും ജലജീവികളും മറ്റും അധിവസിക്കുന്ന ഏക്കര്‍ കണക്കിന് പ്രദേശമാണ് മണ്ണിട്ട് മൂടാന്‍ പോകുന്നത്.

പ്രാദേശികതലത്തില്‍ പദ്ധതിക്കെതിരെ എതിര്‍പ്പ് ഉയര്‍ന്നിരുന്നുവെങ്കിലും സി.പി.എം അണികളെയും അനുഭാവികളെയും ഉപയോഗിച്ച് ജനങ്ങളെ പാട്ടിലാക്കുകയാണുണ്ടായത്. കിന്‍ഫ്രയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. രാമനാട്ടുകര നഗരസഭ പരിധിയിലെ മുടക്കഴിത്താഴം, ചേലില്‍ താഴം,കണക്കഴിത്താഴം, പനിച്ചാല്‍താഴം, കുന്നുംപുറത്ത് താഴം എന്നിവിടങ്ങളിലെ 167 ഭൂവുടമകളില്‍ നിന്നായി 78 ഹെക്ടര്‍ സ്ഥലമാണ് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ അവസാന കാലത്തില്‍ ഏറ്റെടുത്തത്.

2010 ആഗസ്ത് രണ്ടിനാണ് നോളജ് പാര്‍ക്കിന് തറക്കല്ലിട്ടത്.വിവര സാങ്കേതിക വിദ്യ, ജൈവസാങ്കേതിക വിദ്യ, നാനോ ടെക്‌നോളജി, മൈക്രോ ഇലക്ട്രോണിക്‌സ് എന്നീ മേഖലകളിലെ വന്‍കിട കമ്പനികളെ ഉദ്ദേശിച്ചായിരുന്നു കിന്‍ഫ്ര നോളജ് പാര്‍ക്ക് രൂപകല്പന ചെയ്തത്.
2007 ഡിസംബര്‍ മൂന്നിനാണ് നോളജ് പാര്‍ക്കിനായി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നത്. ഏറ്റെടുത്ത സമയത്ത് തന്നെ ഭൂവുടമകള്‍ ന്യായമായ വില ലഭിച്ചില്ലെന്ന് പറഞ്ഞ് 166 പരാതികള്‍ കൊടുക്കുകയും അതില്‍ 160 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസിന്റെ വിധിയെ തുടര്‍ന്ന് രണ്ട് ഘട്ടങ്ങളായാണ് ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിരുന്നത്.

പ്രളയത്തെതുടര്‍ന്നുള്ള സാഹചര്യത്തില്‍ തണ്ണീര്‍തടങ്ങളും വയലുകളും സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്ന്് പരിസ്ഥിതി സംഘടനകള്‍ ആവശ്യപ്പെടുന്നു. അതിനിടയിലാണ് രഹസ്യമായി രാമനാട്ടുകരയില്‍ നിലം നികത്തുന്നത്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending