Connect with us

More

സദാചാര ഗുണ്ടായിസത്തിനെതിരെ കൊച്ചിയില്‍ പ്രതിഷേധക്കടല്‍

Published

on

കൊച്ചി: ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ കൊച്ചി നഗരത്തില്‍ യുവജന സംഘടനകളുടെ വന്‍ പ്രതിഷേധം. സദാചാര പൊലീസിനെതിരെയും ഇതിന് പ്രോത്സാഹനം നല്‍കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയും രൂക്ഷമായ മുദ്രാവാക്യങ്ങളുയര്‍ത്തി നടന്ന വിവിധ പ്രതിഷേധ പരിപാടികളില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, എ.ഐ.വൈ.എഫ്, മറ്റു വിവിധ സംഘടനകള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടികള്‍. ബുധനാഴ്ച രാത്രി കിസ് ഓഫ് ലവ് ഫെയ്‌സ്ബുക്ക് പേജില്‍ സമരാഹ്വാനം ഉണ്ടായതിനെ തുടര്‍ന്ന് ഉച്ചയോടെ തന്നെ നിരവധി പേര്‍ മറൈന്‍ഡ്രൈവിലെത്തി. കാഴ്ച്ചക്കാരായി നിരവധി പേരും ഉണ്ടായിരുന്നു. സദാചാര പൊലീസിനെതിരെയുള്ള തെരുവ് നാടകത്തോടെയാണ് പ്രതിഷേധം തുടങ്ങിയത്. കുട ചൂടി ഒന്നിച്ചിരുന്നും പരസ്പരം ചുംബിച്ചും സംഘം പ്രതിഷേധം പ്രകടിപ്പിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം മറൈന്‍ ഡ്രൈവിലുണ്ടായിരുന്നു. ക്രമസമാധനത്തിന് തടസം സൃഷ്ടിച്ചാല്‍ മാത്രമേ ഇടപെടാന്‍ പാടുള്ളൂ എന്ന കര്‍ശന നിര്‍ദ്ദേശം ലഭിച്ചതിനാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സംഘത്തെ തടഞ്ഞില്ല.

രാവിലെ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലായിരുന്നു കെ.എസ്.യുക്കാരുടെ സദാചാര ചൂരല്‍ വില്‍പ്പന സമരം. പ്രകടനമായി കമ്മീഷണര്‍ ഓഫീസിന് മുന്നിലെത്തിയ പ്രവര്‍ത്തകര്‍ ചൂലും ചൂരലും പൊലീസിന് സമര്‍പ്പിച്ചു. പൊലീസ് നിഷ്‌ക്രിയമാണെന്നും സദാചാര പൊലീസ് കളിക്കുന്നവരെ സംരക്ഷിക്കുന്ന പൊലീസ് ഇത്തരം കേസുകളില്‍ നടപടി എടുക്കാന്‍ പോലും തയാറാവുന്നില്ലെന്നും സമരം ഉദ്ഘാടനം ചെയ്ത കെഎസ്‌യു ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറൈന്‍െ്രെഡവിലെ മഴവില്‍ പാലത്തിന് സമീപമാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ് അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ ബെന്നി ബെഹന്നാന്റെ നേതൃത്വത്തിലുള്ള സംഘം പാട്ടുകള്‍ പാടി പ്രതിഷേധത്തില്‍ പങ്കാളികളായി. ഊരാളി ബാന്‍ഡിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സംഗീത പരിപാടിയും മറൈന്‍ഡ്രൈവില്‍ നടന്നു സൗഹാര്‍ദം സദാചാരവിരുദ്ധമോ എന്ന ചോദ്യമുയര്‍ത്തിയായിരുന്നു ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും നേതൃത്വത്തില്‍ സ്‌നേഹ ഇരിപ്പ് സമരം. മേനക ജങ്ഷനു സമീപത്തുനിന്നു പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ മറൈന്‍ഡ്രൈവില്‍ സ്‌റ്റേഡിയത്തിനു സമീപം ഇരുപ്പുറപ്പിച്ചു. സൗഹാര്‍ദം സദാചാര വിരുദ്ധമല്ല, സദാചാര പൊലീസ് നാടിനുവേണ്ട, ഇത് ഞങ്ങടെ റോഡ് എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രകടനം. നാടോടി ഗാനങ്ങളും ഉണര്‍ത്ത് പാട്ടുകളും അരങ്ങേറി. സിപിഎം ജില്ലാസെക്രട്ടറി പി. രാജീവ് സമരം ഉദ്ഘാടനം ചെയ്തു. വൈകിട്ട് നാലു മണിയോടെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ മാര്‍ക്കറ്റ് റോഡിലുള്ള ശിവസേന ഓഫീസിലേക്ക് പ്രകടനം നടത്തി. സ്ത്രീകള്‍ അടക്കമുള്ളവര്‍ അണിനിരന്ന മാര്‍ച്ച് ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ സ്ഥലത്ത് കുത്തിയിരിപ്പ് സമരം നടത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വർണവിലയിൽ നേരിയ കുറവ്; പവന് വില 54,000ന് മുകളിൽ തന്നെ

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയായി. 10 രൂപ കുറഞ്ഞ് 6,805 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം പവൻ വില സർവകാല റെക്കോഡായ 54,520 രൂപയിലെത്തിയിരുന്നു.

ഈ മാസം പവന് 3,640 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്. രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഔൺസിന് 2,343 ഡോളറാണ് രാജ്യാന്തര സ്വർണ വില.

Continue Reading

kerala

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി

സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം

Published

on

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പേരെ ചോദ്യം ചെയ്യുക

കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തിവെക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നാണ് ഇഡി പറയുന്നത്. ശശിധരൻ കർത്തയും മൂന്ന് ജീവനക്കാരും ഇഡിക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിന് ശേഷമേ പരിഗണിക്കൂ

കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റിവെച്ചത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം.

Continue Reading

india

ദക്ഷിണേന്ത്യയിൽ ബി.ജെ.പി രണ്ടക്കം തൊടില്ല: ഡി.കെ ശിവകുമാർ

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി രണ്ടക്കം തൊടില്ലെന്ന് പി.സി.സി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഒറ്റയക്കം കടക്കില്ലെന്നാണ് കോണ്‍ഗ്രസ് നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം, ആന്ധാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വലിയ പിന്തുണയാണ് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നതെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 202425 വര്‍ഷത്തില്‍ ഗ്യാരണ്ടികള്‍ നടപ്പാക്കുന്നതിനായി 52,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending