Connect with us

More

സ്വപ്നം പൂവണിയുമ്പോള്‍ ഫൈസല്‍ ഖബറിലാണ്; കൊടിഞ്ഞി ഫൈസലിന്റെ കുടുംബത്തിനായി വീടൊരുങ്ങി

Published

on

യു.എ റസാഖ്

തിരൂരങ്ങാടി: ആര്‍.എസ്.എസ് അനാഥമാക്കിയ പുല്ലാണി ഫൈസലിന്റെ കുടുംബത്തിന് കൊടിഞ്ഞി മഹല്ല് കമ്മിറ്റി നല്‍കുന്ന വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. രണ്ട് നിലകളിലായി മൂന്ന് ബെഡ്‌റൂമും, ഓഫീസ് റൂം, കിച്ചണ്‍, ടൈനിംഗ് ഹാള്‍ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളുമുള്ള മനോഹരമായി വീടാണ് കുടുംബത്തിനായി മഹല്ല് കമ്മിറ്റി ഒരുക്കിയിട്ടുള്ളത്. കൊടിഞ്ഞി മഹല്ല് സെക്രട്ടറിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന പരേതനായ കോമുക്കുട്ടി ഹാജിയുടെ ഭാര്യ നല്‍കിയ സ്ഥലത്താണ് വീട് നിര്‍മ്മിച്ചിട്ടുള്ളത്. കൊടിഞ്ഞിയിലെ എല്ലാ വിഭാഗം ജനങ്ങളും സഹകരിച്ചാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്ന് മഹല്ല് അധികൃതര്‍ പറഞ്ഞു.

സ്വന്തമായൊരുവീടെന്ന സ്വപ്നവുമായി പ്രവാസ ലോകത്ത് ജോലി ചെയ്തിരുന്ന പുല്ലാണി അനില്‍കുമാര്‍ എന്ന ഫൈസല്‍ ലീവിന് നാട്ടിലെത്തി ഗള്‍ഫിലേക്ക് തന്നെ മടങ്ങാനിരിക്കെയാണ് ആര്‍.എസ്.എസ് കപാലികര്‍ വെട്ടിക്കൊലപ്പെടുത്തുന്നത്. സ്വന്തമായി വീടായാല്‍ പ്രവാസം അവസാനിപ്പിക്കുമെന്ന് ഫൈസല്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അത് വരെയും ഫൈസലും കുടുംബവും വാടക വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് ഫൈസലിന്റെ കുടുംബത്തിന് വീടൊരുങ്ങിയപ്പോള്‍ അദ്ധേഹം ഖബറിലാണ്. എങ്കിലും അനാഥകളായ മൂന്ന് പിഞ്ചുമക്കളും ഫൈസലിന്റെ പിതാവും മാതാവും ഇനി ഈ പുതിയ വീട്ടില്‍ അന്തിയുറങ്ങും.

ഫൈസല്‍ ഇസ്‌ലാം മതം സ്വീകരിച്ചു എന്ന കാരണത്താല്‍ ഈ കുടുംബത്തിലെ മറ്റു അംഗങ്ങളും ഇസ്‌ലാമിലേക്ക് പോകുമോ എന്ന ഭയപ്പാടായിരുന്നു കൊലപാതകത്തിന് കാരണമെന്ന് കൊലക്കേസില്‍ പിടിയിലായവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ കൊലപാതകത്തോടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഇസ്‌ലാമിലേക്ക് മാറുന്നതിനാണ് നാട് സാക്ഷിയായത്. ഫൈസല്‍ കൊല്ലപ്പെട്ടതിന് ശേഷം അദ്ധേഹത്തിന്റെ വിശ്വാസം സ്വീകരിച്ചത് ഒന്‍പത് പേരാണ്. കൊല്ലപ്പെട്ട് രണ്ടാഴ്ച്ചകള്‍ക്കകം തന്നെ ഫൈസലിന്റെ മാതാവ് മീനാക്ഷി ജമീലയായി മാറി.

പിന്നീട് മൂത്ത സഹോദരി സുബിത, ഇവരുടെ ഭര്‍ത്താവ് മുരളി, മക്കളായ സൂര്യ, ആര്യ എന്നിവര്‍ യാഥാക്രമം ഫസ്‌ന, മുഹമ്മദ്, ഫാത്തിമ ഫര്‍സാന, ഫര്‍സിയ എന്നീ പേരുകള്‍ സ്വീകരിച്ചു. അവരോടപ്പം ചെറിയ സഹോദരിയായ കവിത, മക്കളായ വിപിന്‍ ലാല്‍, വിഷ്ണു ലാല്‍, വിവേക് ലാല്‍ എന്നിവര്‍ ഫഹ്‌ന, മുഹമ്മദ് ഫര്‍ഹാന്‍, ഫര്‍സില്‍, മുഹമ്മദ് ഫൈസല്‍ എന്നി പേരുകളും സ്വീകരിച്ചു. ഏറ്റവും ആവസാനം ഫൈസലിന്റെ അഛന്‍ കൃഷ്ണന്‍ നായര്‍ മുഹമ്മദ് മുസ്തഫയായതോടെ ഈ കുടുംബത്തിലെ എല്ലാ വരും ഇസ്‌ലാമിലേക്ക് മാറി. ഫൈസലിന്റെ ഭാര്യ പ്രിയ ജസ്‌നയായും, മക്കളായ ഫഹദ്, ഫായിസ്, ഫര്‍സാന എന്നിവര്‍ ഫൈസല്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ദിവസം ഫൈസലിന്റെ മാര്‍ഗം സ്വീകരിച്ചവരായിരുന്നു. ഇത്തരത്തില്‍ പതിനാല് പേരാണ് ഫൈസലിന്റെ വിശ്വാസത്തിലേക്ക് ചേര്‍ന്നത്.

കൊലപ്പെടുത്തി വിശ്വാസത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ച സംഘ് പരിവാര്‍ ശക്തികള്‍ക്ക് ഞങ്ങള്‍ നല്‍കുന്ന പ്രതികാരം കൂടിയാണിതെന്നാണ് കുടുംബം പ്രതികരിക്കുന്നത്.
ഈ കുടുംബത്തിനായി നിര്‍മ്മാണം പൂര്‍ത്തിയായ വീട് 22ന് വൈകീട്ട് 4മണിക്ക് കൊടിഞ്ഞി മഹല്ല് ഖാസി പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ കുടുംബത്തിന് കൈമാറുമെന്ന് മഹല്ല് അധികൃതര്‍ ചന്ദ്രികയോട് പറഞ്ഞു.

Education

ഹൈദരാബാദ് ഇഫ്‌ളു യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.എഫിന് ഉജ്ജ്വല വിജയം

മത്സരിച്ച എല്ലാ സീറ്റിലും വലിയ മാർജിനിൽ വിജയം കൈവരിക്കാൻ എം എസ് എഫിന്റെയും സഖ്യത്തിന്റെയും സ്ഥാനാർത്ഥികൾക്ക് സാധിച്ചു.

Published

on

ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയിൽ ഇന്നലെ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എം എസ് എഫ് അടങ്ങുന്ന സഖ്യം ഇൻസാഫ് ( ഇൻക്ലൂസീവ് സ്റ്റുഡൻസ് അലൈഡ് ഫ്രന്റ് )ഉജ്ജ്വല വിജയം നേടി. മത്സരിച്ച എല്ലാ സീറ്റിലും വലിയ മാർജിനിൽ വിജയം കൈവരിക്കാൻ എം എസ് എഫിന്റെയും സഖ്യത്തിന്റെയും സ്ഥാനാർത്ഥികൾക്ക് സാധിച്ചു. കഴിഞ്ഞ നാല് അധ്യയന വർഷവും മുടങ്ങി കിടന്നിരുന്ന ഇഫ്‌ളു സ്റ്റുഡൻസ് യൂണിയൻ ഇലക്ഷൻ 2024 അധ്യയന വർഷത്തിന്റെ അവസാനത്തിലാണ് വീണ്ടും നടന്നത്.

തെരെഞ്ഞെടുപ്പ് പ്രക്രിയകൾക്ക് കേവലം ഒരാഴ്ച സമയം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. വിദ്വേഷ രാഷ്ട്രീയം കളിക്കുന്ന എബിവിപിക്കെതിരെ ഒറ്റക്കെട്ടായി പോരാടുക എന്ന ലക്ഷ്യത്തോടെ നയപരമായ ഭിന്നതകൾ മാറ്റിവെച്ച് എം എസ് എഫ് , ഫ്രറ്റേണിറ്റി, എൻ എസ് യു ഐ , ടി എസ് എഫ് (തെലുങ്കാന സ്റ്റുഡൻസ് ഫെഡറേഷൻ) പ്രിസം, തുടങ്ങിയ തെലുങ്കാനയിലെ പ്രാദേശിക പാർട്ടികൾ ഉൾപ്പെടെ അടങ്ങുന്നതായിരുന്നു ഇൻസാഫ് സഖ്യം.

സഖ്യത്തിന്റെ ഭാഗത്തുനിന്നും മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയച്ചു. സീറ്റ് തർക്കത്തിന്റെ പേരിൽ സഖ്യത്തിൽ നിന്നും വിട്ടു നിന്ന എസ്എഫ്‌ഐക്കും തങ്ങളുടെ പ്രാതിനിധ്യം അടയാളപ്പെടുത്താനായില്ല. എബിവിപിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ നല്ലവണ്ണം ബോധവൽക്കരണങ്ങൾ നടത്തി ഫാസിസ്റ്റ് മുക്ത യൂണിയൻ എന്ന ലക്ഷ്യത്തോടെ ഒന്നിച്ച് പ്രവർത്തിച്ചാണ് ഇൻസാഫ് വിജയം കൈവരിച്ചത്.

എം എസ് എഫിന്റെ പാനലിൽ മത്സരിച്ച നാല് സ്ഥാനാർത്ഥികളും വലിയ ഭൂരിപക്ഷത്തിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച നിതാ ഫാത്തിമയാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ചത്. സ്‌കൂൾ കൗൺസിലർമാരിൽ ജാഫർ അലി, ഹിബാ ഫാത്തിമ, മുഹമ്മദ് ഫെബിൻ എന്നിവരും വിജയിച്ചു. എബിവിപിയുടെ ഗുണ്ടാ രാജിനുള്ള മറുപടി ആയിട്ടാണ് ഈ വിജയത്തെ കാണുന്നതെന്ന് വിദ്യാർത്ഥി യൂണിയൻ വിലയിരുത്തി. ഇഫ്‌ളു സ്റ്റുഡൻറ് യൂണിയൻ ഇനി റാത്തോഡ് രഘുവർദ്ധൻ, നിത ഫാത്തിമ, റെന ബഷീർ, ശ്വേത സാഹ, ഉത്തര, നിശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള മുന്നണി നയിക്കും.

Continue Reading

GULF

ഒന്നര കോടി അപഹരിച്ച് മലയാളി ഒളിവിൽ; കുടുംബവും നാട്ടിലേയ്ക്ക് മുങ്ങിയതായി പരാതി

ഈ മാസം 25ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്

Published

on

അബുദാബി: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി (38) നെതിരെയാണ് ഒന്നര കോടിയോളം രൂപ(ആറ് ലക്ഷം ദിർഹം) അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകിയത്.

ഈ മാസം 25ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാഷ് ഓഫിസിൽ നിന്ന് 6 ലക്ഷം ദിർഹം കുറവുള്ളതായി കണ്ടെത്തി.

ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിൻ്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് സാധാരണ രീതിയിൽ യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് ലുലു അധികൃതർ പറഞ്ഞു.

നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബുദാബിയിൽ ഒപ്പം താമസിച്ചിരുന്നു. നിയാസിൻ്റെ തിരോധാനത്തിനു ശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേയ്ക്ക് മുങ്ങുകയും ചെയ്തു. എംബസി മുഖാന്തിരം നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്.

Continue Reading

kerala

‘ഇ.ഡി അന്വേഷണം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം, കരുവന്നൂരിന്റെ കാര്യം എന്തായി’: വി.ഡി. സതീശൻ

അരവിന്ദ് കേജ്‍രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Published

on

തിരുവനന്തപുരം∙ മാസപ്പടിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തങ്ങൾ തമ്മിൽ പോരിലാണെന്ന് കാണിക്കാനുള്ള ബിജെപി, സിപിഎം ശ്രമം മാത്രമാണ് ഈ കേസെന്ന് സതീശൻ പരിഹസിച്ചു. അതേസമയം, ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തനിക്ക് അമിതാവേശമില്ലെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ വ്യക്തമാക്കി.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലും സ്വർണക്കടത്തിലും ലൈഫ് മിഷൻ ആരോപണങ്ങളിലും ഇ.ഡി നടത്തുന്ന അന്വേഷണത്തിന്റെ കാര്യം എന്തായെന്ന് സതീശൻ ചോദിച്ചു. കേരളത്തിലെത്തുമ്പോൾ മാത്രം ഇ.ഡിയുടെ സമീപനം വ്യത്യസ്തമാണ്. അരവിന്ദ് കേജ്‍രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending