Connect with us

More

നാഗ്പ്പൂരില്‍ കോലിമേളം; റണ്‍മലക്ക് പിന്നില്‍ ജയം കാത്ത് ഇന്ത്യ

Published

on

നാഗ്പ്പൂര്‍: ക്ഷമ എന്ന രണ്ടക്ഷരത്തിന്റെ വില അറിഞ്ഞാലും രണ്ട് ദിവസം ക്ഷമിച്ച് പിടിച്ചു കളിക്കാനാവുമോ ലങ്കക്ക്. രണ്ടാം ടെസ്റ്റ് മൂന്നാം ദിവസം പിന്നിടുമ്പോള്‍ ഇന്ത്യ സമ്മാനിച്ചിരിക്കുന്നത് കൂറ്റന്‍ റണ്‍ മലയാണ്. ആ മല തകര്‍ക്കാന്‍ ലങ്കക്കാവില്ല. പക്ഷേ പിടിച്ചുനിന്ന് തട്ടിമുട്ടി പോവാനാവുമോ എന്നതാണ് അവര്‍ പരിശോധിക്കുന്നത്. പക്ഷേ ഇന്നലെ തന്നെ രണ്ടാം ഇന്നിംഗ്‌സില്‍ ഒരാള്‍ പുറത്തായിരിക്കുന്നു. രണ്ട് ദിവസവും ഒമ്പത് വിക്കറ്റും ശേഷിക്കെ 384 റണ്‍സിന് ഇപ്പോഴും പിറകിലാണ് ചാണ്ഡിമലിന്റെ സംഘം.


നായകന്‍ വിരാത് കോലിയുടെ ഡബിളും രോഹിത് ശര്‍മയുടെ സെഞ്ച്വറിയുമെല്ലാമായി ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ആറ് വിക്കറ്റിന് 610 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 205 റണ്‍സിന് പുറത്തായ ലങ്കക്കാര്‍ ഇന്നലെ അവസാനത്തില്‍ അല്‍പ്പസമയം മാത്രമാണ് കളിച്ചത്. രണ്ട് ദിവസത്തോളം ഫീല്‍ഡ് ചെയ്തു തളര്‍ന്ന അവര്‍ക്ക് പിടിച്ചുനില്‍ക്കാനുളള ഊര്‍ജ്ജം കുറവായിരുന്നു എന്നതിന് തെളിവായി ഒരു വിക്കറ്റും വീണ സ്ഥിതിക്ക് ഇന്ത്യ പരമ്പരയില്‍ ലീഡ് നേടാനാണ് വ്യക്തമായ സാധ്യതകള്‍.

നായകന്‍ കോലിയുടെ പ്രകടനമായിരുന്നു മൂന്നാം ദിവസത്തിന്റെ സവിശേഷത. സെഞ്ച്വറി പതിവാക്കിയിരിക്കുന്ന നായകന്‍ ഏകദിന ശൈലിയിലായിരുന്നു ഇന്നലെ ബാറ്റ് ചെയ്തത്. 267 പന്തില്‍ നിന്ന് 213 റണ്‍സുമായി മിന്നല്‍ വേഗതയില്‍ ബാറ്റേന്തിയ കോലിക്ക് രോഹിതും സാമാന്യം നല്ല വേഗതയില്‍ പിന്തുണ നല്‍കി. രണ്ട് വിക്കറ്റിന് 312 റണ്‍സ് എന്ന നിലയില്‍ തുടങ്ങിയ ആതിഥേയര്‍ക്ക് ഇന്നലെ ചേതേശ്വര്‍ പൂജാരയെയാണ് ആദ്യം നഷ്ടമായത്. 143 റണ്‍സ് സ്വന്തമാക്കിയാണ് പുജാര മടങ്ങിത്. ശേഷം എത്തിയ രഹാനെ പെട്ടെന്ന് മടങ്ങിയെങ്കിലും രോഹിത് അപാര ഫോമിലായിരുന്നു. കോലി-രോഹിത് സഖ്യം അതിവേഗതയില്‍ സ്‌ക്കോര്‍ ചെയ്തതോടെ ലങ്കന്‍ ബൗളര്‍മാരുടെ വീര്യവും ചോര്‍ന്നു. സ്‌ക്കോര്‍ 583 ലാണ് കോലി പുറത്തായത്. അതിനിടെ നിരവധി വ്യക്തിഗത റെക്കോര്‍ഡുകളും നായകന്‍ സ്വന്തമാക്കി. ഏറ്റവുമധികം സെഞ്ച്വറികള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ നായകനായി മാറിയ കോലി മറുതലക്കലുള്ള രോഹിതിന്റെ ആത്മവിശ്വാസം ഉയര്‍ത്താനും ശ്രദ്ധിച്ചു. 13 മാസത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ രോഹിതിന് ആസന്നമായ ദക്ഷിണാഫ്രിക്കന്‍ പര്യടനം മുന്‍നിര്‍ത്തി ആത്മവിശ്വാസമേകുന്ന സെഞ്ച്വറിയാണിത്.

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

More

ഗസ്സയിലെ വംശഹത്യ തടയണം; ഇസ്രാഈലിന് കടുത്ത നിര്‍ദേശവുമായി അന്താരാഷ്ട്ര കോടതി

ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം

Published

on

ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിന് കടുത്ത നിർദേശവുമായി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഗാസയിലെ സാഹചര്യം ഹൃദയഭേദകമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ഇസ്രാഈൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending