Connect with us

Video Stories

കൊല്‍ക്കത്താ ത്രില്ലര്‍

Published

on

ന്യൂഡല്‍ഹി: ഐ.പി.എല്‍ പത്താം എഡിഷനില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വിജയക്കുതിപ്പ് തുടരുന്നു. ഡല്‍ഹി മുന്നോട്ടുവെച്ച 169 എന്ന വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് മുന്‍ ചാമ്പ്യന്മാര്‍ സീസണിലെ നാലാം ജയം സ്വന്തമാക്കിയത്.

നേരത്തെ യൂസുഫ് പഠാന്‍ (59), മനീഷ് പാണ്ഡെ (69 നോട്ടൗട്ട്) എന്നിവര്‍ നാലാം വിക്കറ്റില്‍ ചേര്‍ത്ത 110 റണ്‍സാണ് കൊല്‍ക്കത്ത ഇന്നിങ്‌സില്‍ നിര്‍ണായകമായത്. അവസാന ഓവറിലെ സമ്മര്‍ദ ഘട്ടത്തില്‍ അമിത് മിശ്രയെ സിക്‌സറിനു പറത്തി വിജയമുറപ്പിച്ച മനീഷ് പാണ്ഡെയാണ് കളിയിലെ കേമന്‍.
40 ഡിഗ്രി സെല്‍ഷ്യസിലധികം ചൂടുള്ള അന്തരീക്ഷത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപ്ടന്‍ സഹീര്‍ ഖാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഷഹബാസ് നദീമിന് പകരം മുഹമ്മദ് ഷമിയും കോറി ആന്‍ഡേഴ്‌സന് പകരം എയ്ഞ്ചലോ മാത്യൂസും പ്ലെയിങ് ഇലവനില്‍ ഇടംനേടി.
കൊല്‍ക്കത്തക്കു വേണ്ടി അരങ്ങേറുന്ന നതാന്‍ കൗള്‍ട്ടര്‍നെയ്‌ലിനെ ആദ്യ ഓവറില്‍ തന്നെ രണ്ട് ബൗണ്ടറിയടിച്ച് സഞ്ജു സാംസണ്‍ (39) കൂറ്റന്‍ സ്‌കോറിലേക്കുള്ള സൂചന നല്‍കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ കൊല്‍ക്കത്ത ബൗളര്‍മാര്‍ ആതിഥേയരെ 168-ല്‍ കുരുക്കുകയായിരുന്നു. സാം ബില്ലിങ്‌സ് (21), കരുണ്‍ നായര്‍ (21), ശ്രേയസ് അയ്യര്‍ (26) എന്നിവര്‍ക്കെല്ലാം മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിയാതിരുന്നത് തിരിച്ചടിയായി. അവസാന ഘട്ടത്തില്‍ ഋഷഭ് പന്ഥും (16 പന്തില്‍ 38) ക്രിസ് മോറിസും (9 പന്തില്‍ 16) നടത്തിയ ആക്രമണാത്മക ബാറ്റിങാണ് ഡല്‍ഹിയെ പൊരുതാവുന്ന ടോട്ടലില്‍ എത്തിച്ചത്. 4 ഓവറില്‍ 22 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി കൗള്‍ട്ടര്‍നീല്‍ അരങ്ങേറ്റം ഗംഭീരമാക്കിയപ്പോള്‍ ക്രിസ് വോക്‌സ്, ഉമേഷ് യാദവ്, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങില്‍ 21 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ നിന്നാണ് യൂസുഫ് പഠാന്റെയും (59) മനീഷ് പാണ്ഡെയുടെയും അര്‍ധസെഞ്ച്വറികളുടെ കരുത്തില്‍ സന്ദര്‍ശകര്‍ കരകയറിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഓപണ്‍ ചെയ്ത സുനില്‍ നരെയ്‌ന് പകരം ഇന്നിങ്‌സ് തുടങ്ങിയ കോളിന്‍ ഡെ ഗ്രാന്റോം (1) ആദ്യ ഓവറില്‍ സഹീര്‍ ഖാന്റെ പന്തില്‍ മാത്യൂസിന് ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ റോബിന്‍ ഉത്തപ്പയെ (4) പാറ്റ് കമ്മിന്‍സ് ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. ഗൗതം ഗംഭീറിനെ (14) കൂടി സഹീര്‍ മടക്കിയപ്പോള്‍ കൊല്‍ക്കത്ത പരാജയം മണത്തെങ്കിലും യൂസുഫിന്റെയും പാണ്ഡെയുടെയും സെഞ്ച്വറി കൂട്ടുകെട്ട് ഡല്‍ഹിയുടെ കൈകളില്‍ നിന്ന് മത്സരം റാഞ്ചി. മോറിസിനെ ഉയര്‍ത്തിയടിക്കാനുള്ള യൂസുഫിന്റെ ശ്രമം കോട്ട് ആന്റ് ബൗള്‍ഡ് ആയെങ്കിലും അവസരോചിതമായ ബാറ്റിങോടെ പാണ്ഡെ ടീമിനെ വിജയതീരമടുപ്പിച്ചു.അവസാന ഓവറുകളിലെ അവധാനതയോടെയുള്ള ബാറ്റിങ് കൊല്‍ക്കത്ത നിരയില്‍ സമ്മര്‍ദമുയര്‍ത്തിയെങ്കിലും അമിത് മിശ്ര എറിഞ്ഞ അവസാന ഓവറിലെ നാലാം പന്ത് സിക്‌സറിനു പറത്തി പാണ്ഡെ സമ്മര്‍ദമകറ്റി.
ഡല്‍ഹിക്കു വേണ്ടി സഹീര്‍ ഖാന്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി.

ഹൈദരാബാദ് രാജീവ്ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന രാത്രി പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 159 റണ്‍സാണ് നേടിയത്. നല്ല തുടക്കമായിരുന്നില്ല ടീമിന് ലഭിച്ചത്. സ്‌ക്കോര്‍ 25 ല്‍ ശിഖര്‍ ധവാനും 50 ല്‍ ഹെന്‍ട്രികസും അതേ സ്‌ക്കോറില്‍ യുവരാജും പുറത്തായപ്പോള്‍ വന്‍ സമ്മര്‍ദ്ദത്തിലായിരുന്നു നായകന്‍ ഡേവിഡ് വാര്‍ണര്‍. പതിവ് ശൈലിയിലുള്ള ആക്രമണത്തിന് നില്‍ക്കാതെ അദ്ദേഹം പക്വമതിയായി. നമാന്‍ ഒജയെ കൂട്ടുപിടിച്ചാണ് സ്‌ക്കോര്‍ നായകന്‍ ഉയര്‍ത്തിയത്. 20 പന്തില്‍ 34 റണ്‍സുമായി ഒജ പുറത്തായശേഷം ആക്രമണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത വാര്‍ണര്‍ പുറത്താവാതെ 54 പന്തില്‍ നിന്നും 70 റണ്‍സ് നേടി. പഞ്ചാബ് ബൗളിംഗില്‍ മോഹിത് ശര്‍മയും അക്ഷര്‍ പട്ടേലും രണ്ട് വീതം വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഹാഷിം അംലയെ പഞ്ചാബിന് നഷ്ടമായി. ഭുവനേശ്വറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരം. ക്യാപ്റ്റന്‍ മാക്‌സ്‌വെലിന്റെ ശനിദശ തുടര്‍ന്നു. പത്ത് റണ്‍സാണ് അദ്ദേഹം നേടിയത്. ഇയാന്‍ മോര്‍ഗന്‍ (13), മില്ലര്‍ (1) സാഹ (0) എന്നിവരെല്ലാം പുറത്തായപ്പോഴും ഓപ്പണര്‍ വോറ അര്‍ദ്ധ സെഞ്ച്വറിയുമായി പ്രതീക്ഷ കാത്തു. പക്ഷേ അവസാനത്തില്‍ വോറ മടങ്ങിയപ്പോള്‍ ആറ് പന്തില്‍ ജയിക്കാന്‍ വേണ്ടത് 10 റണ്‍സായിരുന്നു. പക്ഷേ രണ്ട് പന്ത് ബാക്കി നില്‍ക്കെ അവസാന വിക്കറ്റ് വീണു.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending